Thursday, June 17, 2010

നേരറിയാന്‍ ദേശാഭിമാനി

സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ സി.എം.എസ്‌ കോളേജില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ എസ്‌.എഫ്‌.ഐക്കാരാരിക്കുമെന്നാണ്‌.



സി.എം.എസ്‌ കോളേജ്‌ ഓഫീസ്‌ എസ്‌.എഫ്‌. ഐ അടിച്ചുതകര്‍ത്തു -മനോരമ



"കോട്ടയം സി.എം.എസ്‌ കോളേജില്‍ എസ്‌.എഫ്‌. ഐക്കാരുടെ അഴിഞ്ഞാട്ടം" -ദീപിക

ദേശാഭിമാനി വായിച്ചപ്പോഴാണ്‌ വൈദീകരാണു പ്രശ്നം എന്നു മനസിലായത്‌.

"സി.എം. എസ്‌ കോളേജ്‌ സമരം; വിദ്യാര്‍ത്ഥികളും വൈദീകരും തമ്മില്‍ സംഘര്‍ഷം" -ദേശാഭിമാനി


ഫോട്ടോഷോപ്പ്‌ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ ചിത്രങ്ങള്‍ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീക്കരിച്ചിട്ടുണ്ട്‌. പതിവുപോലെ മനോരമയാകട്ടെ ഒരു പടികൂടി കടന്ന്‌ മോര്‍ഫുചെയ്ത വീഡിയോ ചിത്രങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്‌ ഡബ്ബുചെതു ചേര്‍ത്ത എസ്‌.എഫ്‌.ഐ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പശ്ചാത്തലത്തില്‍ കൂട്ടിയോജിപ്പിച്ചിട്ടുമുണ്ട്‌.

അതൊന്നും പോരാഞ്ഞിട്ട്‌ ദേ സ്ളൈഡ്‌ ഷോ

അസത്യം പ്രചരിപ്പിയ്ക്കുന്ന മനോരമാദി പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കണം.