Tuesday, June 02, 2009

സ്മാര്‍ട്ട് സിറ്റിയില്‍ സംഭവിയ്ക്കുന്നത്

സ്വതന്ത്രാകവകാശം
2007 മെയ് 13 ന്‌ കേരളസര്‍ക്കാര്‍ ടീകോം കമ്പനിനുമായി ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് എഗ്രീമെന്റില്‍ ഇപ്രകാരം പറയുന്നു

"Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and such plots will be converted to free hold by GoK forthwith without any further consideration or charges. Cumulative area of the plots converted to freehold will not exceed 12% of the total land area at any point of time.(5.4 ARTICLE 5:LAND, FRAMEWORK AGREEMENT)"

ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ പദ്ധതിപ്രദേശത്തിന്റെ സ്മാര്‍ട്ട്സിറ്റി പ്രൈവറ്റ് ലിമിറ്റഡ്(SPV) തിരഞ്ഞെടുക്കുന്ന 12%ല്‍ കൂടാത്ത ഭൂമിയില്‍ ഗവര്‍മെന്റ് ഓഫ് കേരള(GoK) സ്വതന്ത്രാവകാശം(freehold) അനുവദിയ്ക്കും.


പാട്ടക്കരാര്‍
2007 നവംബറില്‍ ഒപ്പുവച്ച് പാട്ടക്കരാര്‍ അസാധുവായതിനേത്തുടര്ന്ന് പുതിയ പാട്ടക്കരാര്‍ ഉണ്ടാക്കേണ്ടതായി വന്നു. 2009 ഫെബ്രുവരിയില്‍ പാട്ടക്കരാര്‍ ഒപ്പിടാന്‍  സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി 22 നു തന്നെ ടീ കോം ഫ്രീഹോള്‍ഡിലുള്ള ആശങ്ക പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തു.

2009 ഏപ്രില്‍ 21ന്‌ സ്വതന്ത്രാവകാശത്തിന്മേലുള്ള ആശങ്ക പരിഹരിയ്ക്കുന്നതുവരെ കൊച്ചിയിലെ ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നതു നിര്‍ത്തിവയ്ക്കുന്നതായി ടീകോം പ്രഖ്യാപിച്ചു.

"പദ്ധതി പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്തു സ്വതന്ത്രാവകാശം ഉണ്ടാകുമെന്ന് ടീകോമുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ഉടമ്പടിയില്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ നിബന്ധന പുതിയ ഉടമ്പടിയില്‍ ചേര്‍ത്തിരുന്നില്ല. വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്നും, ഇക്കാര്യം നിര്‍മാണം തുടങ്ങിയശേഷം ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള ഈ നയം മാറ്റം ടീകോം അധികൃതരെ കടുത്ത നിലപാടെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു".(21 ഏപ്രില്‍ 2009 വെബ്‌ദുനിയ)

2009 ജൂണ്‍ ഒന്നിന്‌ സ്മാര്‍ട്ട് സ്റ്റിറ്റി സി.ഇ.ഓ ഫരീദ് അബ്ദുള്‍ റഹ്മാന്‍ സ്വതന്ത്രാവകാശത്തേക്കുറിച്ച് സര്‍ക്കാര്‍ ടീകോമിന് ഒരു ഉറപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ടു.

"Tecom, promoters of the proposed Smart City Kochi project, has set a deadline before the State Government by December to sort out all issues that are creating hurdles in the progress of the project." (Kochi, June 1 www.thehindubusinessline.com)

കൊച്ചിയും മാള്‍ട്ടയും
ചുവപ്പുനാടകളിലും കുരുങ്ങിക്കിടക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങളാണ്‌. കാര്യക്ഷമതയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്‌ ഒന്നാം പ്രതി.

2006 ജൂലൈയില്‍ പ്രാരംഭ ചര്‍ച്ചകല്‍ ആരംഭിച്ച് , 2007 ഏപ്രിലില്‍ ഒപ്പുവച്ച്, 2007 ഏപ്രിലില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്ത്, മാള്‍ട്ടയില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

2004ല്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച്, 2006ല്‍ ഒന്നാം കരാര്‍ തയ്യാറായി, 2007ല്‍ രണ്ടാം കരാര്‍തയ്യാറായി, 2009ല്‍ പാട്ടക്കരാര്‍ തയ്യാറായി ഇനിയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാവാതെ സ്മാര്‍ട്ട് സിറ്റി കൊച്ചി.

No comments: