Thursday, August 21, 2008

ഹൈഡ് ആക്ടും ഇന്ത്യയുടെ പരമാധികാരവും

ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് ഇടതുകക്ഷികളും അല്ലെന്ന് കോണ്‍ഗ്രസ്സും പറയുന്നു.
പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വിദേശകാര്യമന്ത്രിയും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുമ്പോള്‍ കണ്ടോലിന്‍സ റൈസിന്റെയും നിക്കോളാസ് ബേണ്‍സിന്റെയും പ്രസ്ഥാവന ചൂണ്ടിക്കാട്ടി മറുപക്ഷത്തെ കള്ളന്മാരും ചതിയന്മാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിയ്ക്കാന്‍ ഇടതുപക്ഷനേതാ‍ക്കളും സഹയാത്രികരും ശ്രമിയ്ക്കുന്നു.

എന്താണ് ഇതിലെ സത്യം?
എന്റെ അഭിപ്രായം ഇങ്ങനെയാണ്.

“ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം ആണവകരാര്‍ ഹൈഡ് ആക്ടുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ്. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുന്നത് ആണവകരാറിനോടു മാത്രമേ ഇന്ത്യയ്ക്കു പ്രതിബദ്ധതയുള്ളൂ എന്നതുകൊണ്ടാണ്.”

അതായത് ഇന്ത്യയ്ക്ക് ആണവകരാറിലൂടെയല്ലാതെ ഹൈഡ് ആക്ടുമായി യാതൊരു ബന്ധവും ഉണ്ടാവുന്നില്ല.

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല. അമേരിയ്ക്ക ഇന്ത്യയുമായി ഉണ്ടാക്കുന്ന കരാറിലൂടെ മാത്രമാണ് ഹൈഡ് ആക്ടുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടാവുന്നത്. ഈ കരാറു സാധ്യമാക്കുക എന്നതു മാത്രമാണ് അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ട് ചെയ്യുന്നത്.

വിവാദ പ്രസ്ഥാവനകള്‍
1. കോണ്‍‌ടലിന്‍സാ റൈസ്
"In February 2008 U.S. Secretary of State Condoleezza Rice said that any agreement would be "consistent with the obligations of the Hyde Act"."

റൈസും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം കരാര്‍ ഹൈഡ് ആക്ടിന്റെ obligationസുമായി consistent ആണ് എന്നതുകൊണ്ടാണ്.

2. നിക്കോളാസ് ബേണ്‍സ്
“Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agrement is "absolutely" consistent with the controversial Hyde Act”
നിക്കോളാസ് ബേര്‍സ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാവും എന്നു പറഞ്ഞതിനോടൊപ്പം അതിനുള്ള കാരണവും പറഞ്ഞിട്ടൂണ്ട്. 123 കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റാന്റ് ആയതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.

റൈസും ബേര്‍സും ഹൈഡ് ആക്ട് ഇന്ത്യയ്ക്കു ബാധമകാണെന്നു പറയാനുള്ള കാരണം ഹൈഡ് ആക്ടുമായി കരാര്‍ ഒത്തുപോവുന്നു(consistent) എന്നതുകൊണ്ടാണ്. ഹൈഡ് ആക്ടുമായി കണ്‍സ്സിസ്റ്ററ്റ്ന്‍ ആയ 123 കരാറീനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിബന്ധതയുള്ളൂ.

അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടല്ല കരാറാണ് മുഖ്യം. കരാറില്‍ പറയുന്നതിനോടാണ് ഇന്ത്യ അമേരിയ്ക്ക ബന്ധത്തില്‍ പ്രസക്തി. അല്ലാതെ അവരുടെ ആഭ്യ്യന്തര നിയമമായ ഹൈഡ് ആക്ടില്‍ എന്തു പറയുന്നു എന്നതിനോടല്ല.

ഹൈഡ് ആക്ടിനോട് അമേരിയ്ക്കയ്ക്ക് ആണ് പ്രതിപത്തി. തങ്ങള്‍ ഒപ്പൂവയ്ക്കുന്ന കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അമേരിയ്ക്കയ്ക്കാണ്. കരാറുണ്ടായി കഴിഞ്ഞാല്‍ കരാറില്‍ മാത്രമേ കാര്യമുള്ളൂ, ഹൈഡ് ആക്ട് കരാറുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ മാത്രമാണെന്നു പറയാം.

മറ്റു ചില പ്രസ്ഥാവനകള്‍

1. റിച്ചാര്‍ഡ് ബൌച്ചര്‍

“The Bush administration's point man for South Asia, Richard Boucher, pressed by rediff.com to clearly state for the record if India is bound by the Hyde Act or the bilateral 123 agreement, has said it is only the latter that is binding on India.”
കരാറിനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിപത്തിയുള്ളൂ എന്നു സാരം.

"We don't see any inconsistency between the Hyde Act and the 123 agreement. The requirements of US law are requirements on us for us to meet. Just remember the essential function of the Hyde Act. The essential function of the Hyde Act is to allow this to happen�to empower us, to engender, to enable a nuclear deal with India, because otherwise, under the US law, we were prohibited from doing anything with India," Boucher explained.


2. അഭിഷേക് സിന്‍ഖ്വി

“Congress spokesperson Abhishek Singhvi, during his recent visit to Washington, declared that the Indian stand is clear and the nation is bound only by the 123 agreement.”

3. പ്രണാബ് മുഖര്‍ജി

“India’s rights and obligations regarding civil nuclear cooperation with the US arise only from the bilateral 123 Agreement that we have agreed upon with the US”.external affairs minister Pranab Mukherjee said in a suo motu statement on foreign policy-related developments in the Lok Sabha.

4. ചിദംബരം.

“The Hyde Act, which is a domestic law, cannot bind India and cannot interfere with the implementation of the 123 agreement. When ratified by the US Congress, it will be a bilateral treaty between two sovereign countries” Finance Minister P Chidambaram on Saturday, July 19

ചുരുക്കത്തില്‍ അമേരിയ്ക്കന്‍ പ്രതിനിധികളുടെ ഭാഗത്തുനിന്നോ ഇന്ത്യയുടെ ഭാഗത്തുനിന്നൊ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നൊ ഉണ്ടായ പ്രസ്ഥാവനകളില്‍ വൈരുധ്യമില്ല. ഇന്ത്യയെ സംബധിച്ചിടത്തോളം കരാറു മാത്രമേയുള്ളൂ. അതുകൊണ്ട് ഹൈഡ് ആക്ട് ബാധകമല്ല എന്നു പറയുന്നു. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ടിലൂടെയല്ലാതെ കരാറില്‍ എത്താനാവില്ല. കരാറ് ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റാണ് കരാര്‍ എന്നുള്ളതുകൊണ്ട് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയുന്നു.

Tuesday, August 19, 2008

ഹൈഡ് ആക്ട്: ചില കമന്റുകള്‍

(A) സെക്ഷന്‍ 103 (1) അണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ്അമേരിയ്ക്കയുടെ പൊതുവായ വിദേശനയത്തെ നിര്‍വ്വചിക്കുകയാണ് ഈഭാഗത്ത്. അതിന്റെ തലക്കെട്ടുതന്നെ “IN GENERAL.—The following shall be the policies of the
United States” എന്നാണ്. ഇതിലൂടെ ഇന്ത്യ അണ്വായുധരാജ്യമാണെന്നോ അല്ലെന്നോ പറയുന്നില്ല. പൊതുവില്‍ ഏതൊരു അണ്വായുധമില്ലാത്ത രാജ്യവൂം അണ്വായുധമുണ്ടാക്കുന്നതിനെ എതിര്‍ക്കും എന്നാണു പറയുന്നത്. ഇത് അമേരിയ്ക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും നിലപാട് ഇങ്ങനെതന്നെയാണ്. ഇത് അമേരിയ്ക്കയുടെ നയമാണ്. വര്‍ഷങ്ങളായി അവര്‍ അത് തുടര്‍ന്നു പോന്നിട്ടൂമുണ്ട്. ഇതേ നയം തന്നെയാണ് ഇറാനോടും കൊറീയയോടൂം അമേരിയ്ക്ക പുലര്‍ത്തുന്നതും.

(B) സെക്ഷന്‍ 103 (b) (1) ഇന്ത്യ ചൈന പാക്കിസ്ഥാന്‍
ഇത് ദക്ഷിണേഷ്യയുമായൂള്ള അമേരിയ്ക്കയുടെ വിദേശനയത്തെ നിര്‍വ്വചിക്കുന്ന ഭാഗമാണ്. തലക്കെട്ട് “(b) WITH RESPECT TO SOUTH ASIA.”
മോറട്ടോറിയം എന്നത് സ്വയം എടുക്കുന്ന തീരുമാനമാണ്. ഇന്ത്യ പോഖ്രാന്‍ പരീക്ഷണത്തിനു ശേഷം മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരു രാജ്യത്തെ ആണവപരീക്ഷണങ്ങളില്‍ നിന്ന് സ്വയം വിരമിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് അമേരിയ്ക്കയുടെ വിദേശകാര്യനയമാണ് എന്നാണ് ഇതിലൂടെ പറയുന്നത്. ഇന്ത്യയോ പാക്കിസ്ഥാനോ ചൈനയോ ആണവപരീക്ഷണം നടത്തരുതെന്നോ മോറട്ടോറിയം പ്രഖ്യാപിയ്ക്കണമെന്നോ ഹൈഡ് ആക്ട് പറയുന്നില്ല. അമേരിയ്ക്ക അതിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളെ പ്രേരിപ്പിയ്ക്കണം എന്നാണ് ഹൈഡ് ആക്ടില്‍ പറയുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ വിദേശകാര്യ നയമുണ്ട്. ഇന്ത്യയ്ക്കുമുണ്ട്, പാകീസ്ഥാനുമുണ്ട്, ചൈനയ്ക്കുമുണ്ട്, അമേരിയ്ക്കയ്ക്കുമുണ്ട്. ഈ വിദേശകാര്യനയത്തില്‍ ഏതൊക്കെ രാജ്യങ്ങളുമായി എങ്ങനെയൊക്കെ ബന്ധം പുലര്‍ത്തണമെന്ന് അതതു രാജ്യങ്ങള്‍ തീരുമാനിയ്ക്കും. ഇതര രാജ്യങ്ങളെപറ്റി ഒരക്ഷരം പോ‍ലും മിണ്ടാതെ വിദേശകാര്യനയമുണ്ടാവില്ല.

(C) സെക്ഷന്‍ 103 (b) (2) ആണവപരീക്ഷണ നിരോധനവും ആണവ നിര്‍വ്യാപനവും
ആണവാപരീക്ഷണനിരോധന ഉടമ്പടിയും (NTBT) ആണവ നിര്‍വ്വ്യാ‍പന ഉടമ്പടിയും(NPT) ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്ത ഉടമ്പടികളാണ്. എന്നാല്‍ രാജ്യാന്തര സമൂഹം ഒപ്പുവയ്ക്കണമെന്ന് ആഗ്രഹീക്കുന്ന ഉടമ്പടിയുമാണ്.
NPT ഒപ്പുവച്ചിട്ടില്ലാത്ത രാജ്യങ്ങളുമായി അമേരിയ്ക്ക ആണവ ബന്ധങ്ങള്‍ സ്ഥാപിക്കില്ല എന്നത് അവരുടെ വിദേശകാര്യ നയമായിരുന്നു. എന്നാല്‍ ഇന്ത്യ ആണവനിര്‍വ്വ്യാപനത്തില്‍ കാണിച്ചിട്ടുള്ള ഉത്തരവാദിത്തവും ഇന്ത്യയുമായി ആണവസൌഹൃദം ഉണ്ടാക്കിയാലുള്ള സാമ്പത്തിക-വ്യാവസായിക-നയതന്ത്ര മെച്ചങ്ങളും പരിഗണിച്ച് പഴയ നിലപാടില്‍ നിന്ന്‍ മാറാന്‍ അമേരിയ്ക്ക ആഗ്രഹിയ്ക്കുന്നു. അതാണ് ഹൈഡ് ആക്ട്. പക്ഷേ ആണവ നിര്‍വ്വ്യാപനവും ആണവപരീക്ഷണനിരോധനവും അമേരിക്കയുടെ നയം തന്നെയാണ്. ശീതസമരത്തിനു ശേഷമുണ്ടാക്കിയ ചില കരാറുകളനുസരിച്ച് അമേരിയ്ക്കയും റഷ്യയും തങ്ങളുടെ അണ്വായുധശേഖരത്തില്‍ കുറവു വരുത്തുകയുണ്ടായി.

(D) സെക്ഷന്‍ 103 (b) (3) ഇന്ത്യ ഇറാന്‍ ബന്ധങ്ങള്‍
ഇറാന്റെ ആണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ് രഹസ്യമൊന്നുമല്ലല്ലോ. അതില്‍ ഇന്ത്യയുടെ എന്നല്ല കഴിയുന്നത്ര രാജ്യങ്ങളുടെ പിന്തുണ ഉണ്ടാക്കുവാന്‍ അമേരിയ്ക്ക ശ്രമിയ്ക്കുകതന്നെ ചെയ്യും. ഇന്ത്യ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും. അത് അവരുടെ നയമാണ്. അവരുടെ നയം അവര്‍ ഹൈഡ് ആക്ടില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. സ്വാഭാവികം. ഇനി ഇന്ത്യ എന്നനെ പെരുമാറണമെന്ന് ഇന്ത്യയാണ് തീരൂമാനിയ്ക്കുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയം. അത് സര്‍ക്കാരും വിദേശകാര്യമന്ത്രിയുമാണ് പ്രഖ്യാപിക്കുന്നത്. പഴയകാലഘട്ടത്തെ മുന്‍‌‌നിര്‍ത്തി ഇഞ്ചി അത് വിശദമാക്കിയിട്ടൂണ്ട്. എന്തൊക്കെയായാലും ഒരു രാജ്യവുമായുള്ള കരാറുകള്‍ നിലനില്‍ക്കുന്നത് രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ്. അത് സിമി തന്റെ പോസ്റ്റില്‍ പറഞ്ഞിട്ടൂമുണ്ട്.

ചൈനയിലെ ജലവൈദ്യുതിയും ഇന്ത്യയുടെ ആണവ വൈദ്യുതിയും

ഇന്ത്യ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. മ്യാന്‍‌‌മറില്‍ നിന്നുള്ള പ്രകൃതുവാതകം ഉപയോഗിക്കുന്നുണ്ട്. കായംകുളത്ത് നാഫ്തയാണ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഇന്ധനങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയൂന്നതാണ്. ഇന്ത്യയ്ക്ക് സുലഭമായ തോറിയം നിക്ഷേപമുണ്ട്. ജലവൈദ്യുതപദ്ധതികള്‍ക്ക് പരിസ്ഥിതി വാദികളെ മറികടന്നു പലതു ചെയ്യാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ബുദ്ധിമുട്ടൂണ്ട്. അതുകൊണ്ടൂ തന്നെ ആണവ വൈദ്യുതിയിലേയ്ക്ക് നീ‍ങ്ങിയേ തീരൂ. ഇത് കമ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിച്ച വസ്തുതയാണ്.

ചൈനയുമായി ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനിയ്ക്കുന്നത് ബലപ്രയോഗത്തിലൂടെയാണെങ്കിലും നടപ്പാക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടൂ തന്നെ യാതൊരുവിധ പാരിസ്ഥിതിക വിവാദങ്ങളില്‍ കുടുങ്ങാതെ തന്നെ ജലവൈദ്യുതപദ്ധതികളുമായി മുന്‍പോട്ടുപോകുവാ‍ന്‍ ചൈനയ്ക്ക് കഴിയും. അവിടെ ജനാധിപത്യരീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയില്‍ സ്ഥിതി അങ്ങനെയല്ല. എത്രയോ ജലവൈദ്യുത പദ്ധതികള്‍ക്ക് എതിര്‍പ്പു നേരിട്ടു, നേരിടുന്നു. തന്നെയുമല്ല കേരളത്തിലുള്ള പോലെ നിരവധി നദികള്‍ മറ്റു സംസ്ഥാനങ്ങളിലില്ല.

ഇന്ത്യയിലെ കോണ്‍ഗ്രസും കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നെ ഊര്‍ജ്ജ പ്രതിസന്ധിയും

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചു മുടീച്ച കോണ്‍ഗ്രസിനെ നമുക്കു വിടാം. കേരളത്തില്‍ ഇത്രയും നദികള്‍ ഉണ്ടായിട്ടും വ്യാവസായിക വൈദ്യുതിയുടെ ആവശ്യം കുറവെന്നു പറയാവുന്ന കേരളത്തിന്റെ ഊര്‍ജ്ജ ദാരിദ്രം പരിഹരിയ്ക്കാനാവശ്യമായ ജലവൈദ്യുതപദ്ധതികള്‍ പകുതികാലം ഭരിച്ചിട്ടൂം(സഹായിച്ചിട്ടും) ആരംഭിയ്കുവാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുസര്‍ക്കാരുകള്‍ക്കും ആയില്ലല്ലോ. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിക്കനുള്ള മന്ത്രി എ.കെ ബാലന്റെ പരിശ്രമങ്ങള്‍ കൂ‍ടി മനസിലാക്കിയാലേ കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി മനസിലാകൂ.

ചൈനയുടെ ആണവ വൈദ്യുതി 2% മാത്രമാണെന്ന് വീരവാദം മുഴക്കുന്നവര്‍ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. 25% ഓളം ജലവൈദ്യുതി ചൈനയ്ക്കുണ്ട്.ഇന്ത്യയ്ക്ക് 5% മാത്രമേയുള്ളൂ. ചൈനയുടെ 2% ആണവ വൈദ്യുതിയെന്നത് ഇന്ത്യയുടെ 2% വൈദ്യുതിയുടെ മൂന്നിരട്ടിയോളം വരും.

“നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?”

ഇന്ത്യയുടെ 3 സ്റ്റേജ് ആണവ പരിപാടീയുടെ ലക്ഷ്യം തോറിയം ഇന്ധനമായി ഉപയോഗിക്കാവുന്ന റിയാക്ടറുകളുടെ നിര്‍മ്മാണത്തിലൂടെയും ഇന്ത്യയില്‍ സുലഭമായാ തോറിയത്തെ ഇന്ധനമായി ഉപയോഗിക്കുന്നതിലൂ‍ടെയും ഉള്ള ആണവ ഊര്‍ജ്ജ സ്വയം പര്യാപ്തതയാണ്. ഈ പരിപാടിയുടെ മറ്റുഘട്ടങ്ങളില്‍ യൂറേനിയം ആവശ്യമാണ്. യൂ‍റേനിയം തോറിയം മിശ്രിതം ഇന്ധനമായി ഉപയോഗിച്ച് തോറീയത്ത് യൂറേനിയമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.
ഒരു മുപ്പതു നാന്‍പതു വര്‍ഷം കൊണ്ട് നമുക്ക് ഈ സ്റ്റേജ് കൈവരിക്കാനാവുകയും ആരുടെയും സഹായംകൂടാതെ ആണവവൈദ്യുതി ഉണ്ടാക്കുവാന്‍ കഴിയുകയും ചെയ്യും. ഇക്കാലമത്രയും ഊര്‍ജ്ജോത്പാദനത്തിനും തോറിയം വിഘടനത്തിനുമുള്ള യുറേനിയത്തിനു നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടീയും വരും.

കൂടുതല്‍ വായനയ്ക്ക്:
ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം by സിമി
ഇന്തോ-അമേരിക്കൻ ആണവ കരാർ, ഒരു പാർശ്വവീക്ഷണം by ഇഞ്ചിപ്പെണ്ണ്
ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി
വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍
ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.
ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.
ഹൈഡ് ആക്ട്

Tuesday, August 05, 2008

ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.

(സുഹൃത്തുക്കളേ ഈ ഡ്രാഫ്റ്റ് ഡാഷ് ബോര്‍ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. തിരക്കുകാരണം പരിഭാഷപ്പെടുത്താ‍ന്‍ കഴിഞ്ഞില്ല. താത്പര്യവും കുറഞ്ഞു. ഇവിടെ വരുന്നവര്‍ സമയവും സൌകര്യവും അനുവദിയ്ക്കുകയാണെങ്കില്‍ പരിഭാഷപ്പെടുത്താത്ത ഭാഗങ്ങള്‍ പരിഭാഷപ്പെടൂത്തി കമന്റായി ചേര്‍ത്താല്‍ നമുക്ക് ഇത് നല്ല പോസ്റ്റാക്കാം. ഒത്തുപിടിച്ചാന്‍ ഹൈഡ് ആക്ടും പോരും. സാധിയ്ക്കുമെങ്കില്‍ സഹകരിയ്കുക)
SEC. 103. STATEMENTS OF POLICY.
(a) അമേരിയ്ക്കയുടെ പൊതുവായ നയം
(1) ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടുള്ളതോ അല്ലാത്തതോ ആയ അണ്വായുധമില്ലാത്ത ഏതൊരു രാജ്യത്തിന്റെയും ആണ്വായുധനിര്‍മ്മാണത്തെ ഏതിര്‍ക്കുക.
(2)

Encourage States Party to the NPT to interpret the
right to ‘‘develop research, production and use of nuclear energy
H. R. 5682—3
for peaceful purposes’’, as set forth in Article IV of the NPT,
as being a right that applies only to the extent that it is
consistent with the object and purpose of the NPT to prevent
the spread of nuclear weapons and nuclear weapons capabilities,
including by refraining from all nuclear cooperation with
any State Party that the International Atomic Energy Agency
(IAEA) determines is not in full compliance with its NPT obligations,
including its safeguards obligations.
NPT യുടെ നാലാം വകുപ്പില്‍ പറയുന്ന സമാധാനപരമായ അണുശക്തിയുടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ഗവേഷണത്തിനും ഉത്പാദനത്തിനുമുള്ള അവകാശം NPT യുടെ ഉദ്ദ്യേശമായ നിര്‍വ്യാപനം, IAEA യുടെ നിരീക്ഷ‌ണപ്രകാരം NPT യുടെ
ഉത്തരവാദിത്വങ്ങളുമായി സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള നീസഹകരണം എന്നിവ അനുവര്‍ത്തിയ്ക്കുമ്പോള്‍ മാത്രമായിരിയ്ക്കും.
(3) നിയമം ആണവകൈമാറ്റം, ന്യൂക്ലിയാര്‍ ഉപകരണ കൈമാറ്റം, സാധനകൈമാറ്റം, സോഫ്റ്റ്വെയര്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ കൈമാറ്റം തുടങ്ങിയവയിലെ NSG യുടെ മാര്‍ഗ്ഗരേഖകളെയും,

NSG യുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും കീഴ്വഴക്കങ്ങളെയും പൂര്‍ണ്ണമായിയ് കണക്കിലെടുക്കുന്നതാണ്‌.
(4) Strengthen the NSG guidelines and decisions concerning
consultation by members regarding violations of supplier and
recipient understandings by instituting the practice of a timely
and coordinated response by NSG members to all such violations,
including termination of nuclear transfers to an involved
recipient, that discourages individual NSG members from continuing
cooperation with such recipient until such time as a
consensus regarding a coordinated response has been achieved.
(5) Given the special sensitivity of equipment and technologies
related to the enrichment of uranium, the reprocessing
of spent nuclear fuel, and the production of heavy water, work
with members of the NSG, individually and collectively, to
further restrict the transfers of such equipment and technologies,
including to India.
(6) Seek to prevent the transfer to a country of nuclear
equipment, materials, or technology from other participating
governments in the NSG or from any other source if nuclear
transfers to that country are suspended or terminated pursuant
to this title, the Atomic Energy Act of 1954 (42 U.S.C. 2011
et seq.), or any other United States law.
(b) ദക്ഷിണേഷ്യന്‍ പോളീസികള്‍

(1) ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എനീ രാജ്യങ്ങളുമായി അണ്വായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനത്തില്‍ മോറട്ടോറിയം ഏത്രയും പെട്ടന്ന് സമ്പാദിയ്ക്കുക.
(2) ആണവായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനം നിരോധിയ്ക്കുന്നതിനായി ഇന്ത്യയും അമേരിയ്ക്കയും കക്ഷികളായി എത്രയും പെട്ടന്ന് ഉടമ്പടിയില്‍ എത്തിച്ചേരുക.
(3) താഴെപ്പറയുന്ന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണം ഉറപ്പാക്കുക
(A) Proliferation Security Initiativeല്‍ ഇന്ത്യയുടെ പൂര്‍ണ്ണ സഹകരണം;
(B) നിരോധനവ്യവസ്ഥകളിലെ പൂര്‍ണ്ണ ഉത്തരവാദിത്തം.

(C) public announcement of its decision to conform
its export control laws, regulations, and policies with the
Australia Group and with the Guidelines, Procedures, Criteria,
and Control Lists of the Wassenaar Arrangement;
(D) demonstration of satisfactory progress toward
implementing the decision described in subparagraph (C);
and
H. R. 5682—4
(E) ratification of or accession to the Convention on
Supplementary Compensation for Nuclear Damage, done
at Vienna on September 12, 1997.
(4) Secure India’s full and active participation in United
States efforts to dissuade, isolate, and, if necessary, sanction
and contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability and the
capability to enrich uranium or reprocess nuclear fuel, and
the means to deliver weapons of mass destruction.
(5) ആണവാധുങ്ങളുടെ ദക്ഷിണേഷ്യയിലെ വര്‍ദ്ധനവ് തടയുന്നതിനും, അണയുധശേഖരം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നതിനും അന്തിമമായി ഇല്ലാതാക്കുന്നതിനും.
(6) Ensure that spent fuel generated in India’s civilian
nuclear power reactors is not transferred to the United States
except pursuant to the Congressional review procedures
required under section 131 f. of the Atomic Energy Act of
1954 (42 U.S.C. 2160 (f)).
(7) Pending implementation of the multilateral moratorium
described in paragraph (1) or the treaty described in paragraph
(2), encourage India not to increase its production of fissile
material at unsafeguarded nuclear facilities.
(8) Ensure that any safeguards agreement or Additional
Protocol to which India is a party with the IAEA can reliably
safeguard any export or reexport to India of any nuclear materials
and equipment.
(9) Ensure that the text and implementation of any agreement
for cooperation with India arranged pursuant to section
123 of the Atomic Energy Act of 1954 (42 U.S.C. 2153) meet
the requirements set forth in subsections a.(1) and a.(3) through
a.(9) of such section.
(10) Any nuclear power reactor fuel reserve provided to
the Government of India for use in safeguarded civilian nuclear
facilities should be commensurate with reasonable reactor operating
requirements.