Sunday, November 02, 2008

ഡാനിഷ് മജീദിന്റെ കഥ

ഡാനിഷ് മജീദിനെ ആദ്യമായി പരിചയപ്പെട്ടത് ഏഷ്യാനെറ്റിന്റെ കേട്ടതും കണ്ടതും പരിപാടിയിലൂടെയായിരുന്നു. സ്വന്തമായി എന്റെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുള്ള യുവജനതയുടെ പ്രതിനിധി. പതിനേഴുവയസുള്ള വട്ടോളിക്കാരന്‍. പക്ഷേ ഹൈട്ടെക് സംരഭങ്ങളും വൈറ്റ് കോളര്‍ ജോലികളും സ്വപ്നം കാണുന്നവരില്‍ നിന്നും വേറിട്ട് ഡാനിഷ് തിരഞ്ഞെടുത്തത് പശുവളര്‍ത്തലായിരുന്നു എന്നു മാത്രം.

കേരളത്തിലെ പല ഡയറി ഫാമുകളിലും പരിശീലനം ലഭിയ്ക്കുവാന്‍ ജോലിയ്ക്കു ചെയ്തു. മില്‍മയുടെ പല പരിശീലന പരിപാടികളിലും പങ്കെടുത്തു. ഒടുവില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് സ്വന്തമായി ഒരു ഡയറി ഫാം തുടങ്ങി. ഇരുപതോളം പശുക്കള്‍.

അതോടെ പ്രശ്നങ്ങള്‍ക്കു തുടക്കവുമായി. ഫാമിന് ലൈസന്‍സ് ഇല്ല എന്നതായിരുന്നു അദ്യത്തെ കുറ്റം. പശുക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണു വസ്തുത. പിന്നെ പഞ്ചായത്തുവക നടപടികള്‍, ഫോണിയൂടെയുള്ള ഭീഷണികള്‍. പശുക്കള്‍ക്ക് ആരെങ്കിലും വിഷം കൊടുക്കുമോ എന്നു ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് ഡാനിഷ് പറയുന്നു. ഒരു മാസം മുന്‍പ് മനോരമയില്‍ വര്‍ത്തയായി വന്നിരുന്നു. ഇന്ന് സണ്‍‌ഡേ സപ്ലീമെന്റില്‍ വിശദമായി കൊടുത്തിട്ടൂണ്ട്.

മനോരമയിലെ ലേഖനം
(ലിങ്കുകള്‍ കുറച്ചുദിവസം കഴിഞ്ഞാല്‍ കിട്ടിയെന്നു വരില്ല, അതുകൊണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ഒപ്പം ഇടൂന്നു)
ഡാനിഷ് മജീദ് 1
ഡാനിഷ് മജീദ് 2
ഡാനിഷ് മജീദ് 3


പരിസരമലിനീകരണം, ദുര്‍ഗന്ധം, കൊതുക് തുടങ്ങിയവയൊക്കെയാണ് ആരോപണങ്ങള്‍. രാത്രിപത്തുമണിയ്ക്കു ശേഷമാണത്രേ ഈ പ്രശ്നങ്ങളെല്ലാം. കുന്നുമ്മല്‍ ബ്ലോക്ക് ഹെല്‍ത്ത് ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, വില്ലേജ് ഓഫീസര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ക്ഷീരവകുപ്പ് ഡയറക്ടര്‍, ബയോടെക് ഡയറക്ടര്‍ തുടങ്ങിയവരൊക്കെ നല്ല സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടും പഞ്ചായത്തും പാര്‍ട്ടിയും ഇപ്പോഴും പഴയപടി. പഞ്ചായത്ത് അനുമതി നല്‍കേണ്ട വൈദ്യുതി കണക്ഷനും നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷീരവികസനവകുപ്പില്‍ നിന്നുകിട്ടേണ്ട പണമൊക്കെ പഞ്ചായത്ത് തടഞ്ഞു വച്ചിരിയ്ക്കുകയാണ്.

ചാണകം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചാണകം മെഴുകിയ തറകള്‍. കത്തിയ്ക്കാന്‍ ചാണകവരളികള്‍. വളമായി ചാണകം. ചാണകത്തെ അറച്ചാ‍ല്‍ ചോറില്‍ പുഴുവിനെ കാണും എന്നൊരു പഴമൊഴിവരെയുണ്ട്. കാലിവളര്‍ത്തല്‍ കുറച്ചുകാലം മുന്‍പുവരെ സര്‍വ്വ സാധാരണവുമായിരുന്നു. എന്നു മുതലാണ് പരിസരവാസികള്‍ക്ക് ഉറക്കം നിഷേധിയ്ക്കുന്ന തരത്തില്‍ ചാണകം രൂക്ഷഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയത്?

അമൃതയിലെ സിറ്റിസണ്‍ ജേര്‍ണസിസ്റ്റ് എന്ന പരിപാടിയില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം വമിയ്ക്കുന ഒരു പ്രദേശത്തേക്കുറീച്ച് ഒരു വാര്‍ത്ത അവതരിപ്പിച്ചു കണ്ടൂ. അധികൃതര്‍ അതിനെ ന്യായീകരിയ്ക്കുന്നതായാണ് കണ്ടത്. നഗരത്തിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചതാണ് നമ്മുടെ നഗരസഭകള്‍. അപ്പോള്‍ പ്രശ്നം ദുര്‍ഗ്ഗന്ധം മാത്രമാകാന്‍ വഴിയില്ല.

കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമല്ല എന്നതുമാത്രമാണ് ഡാനിഷ് ചെയ്ത കുറ്റം. മനോരമ പറയുന്നതുശരിയാണെങ്കില്‍ ഡാനിഷ് മറ്റൊരപരാ‍ധം കൂടി ചെയ്തു, കെ.എസ്.യു വിന്റെ ലേബലില്‍ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു.

കേരളത്തിലെ പശുക്കളുടെ എണ്ണത്തിലെ കുറവ് ഒരു പ്രധാന പ്രശ്നമായി ഗവര്‍മെന്റ് കാണുന്നു. തമിഴ്നാട്ടില്‍ നിന്നും പശുക്കളെ കൊണ്ടു വരാനുള്ള ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. അരിക്ഷമത്തിനു പരിഹാരമായി പാലുകുടിയ്ക്കാനാണ് ഭക്ഷ്യവകുപ്പു മന്ത്രിതന്നെ ഉപദേശിച്ചിട്ടൂള്ളത്. പശുവളര്‍ത്തലിനെ പ്രോത്സാഹിപ്പിയ്ക്കാന്‍ പാലിനു വിലകൂട്ടുന്നു, പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുന്നു എന്നു വേണ്ട എന്തെല്ലാം പരിപാടികള്‍.

ഒന്നും രണ്ടും പശുവിനെ വളര്‍ത്തുന്ന രീതിയില്‍ പ്രതീക്ഷയര്‍പ്പിയ്ക്കുന്നത് മണ്ടത്തരമായിരിയ്ക്കും. പശുവളര്‍ത്തല്‍ പലരും ലാഭകരമായി കാണുന്നില്ല. പക്ഷേ ശ്രദ്ധയും അധ്വാനവും കൂടുതല്‍ വേണമെന്ന് കരുതുന്നു. ഒരു അഞ്ചുവര്‍ഷം മുന്‍പുവരെ പശുവളര്‍ത്തലുണ്ടായിരുന്ന വീടുകളില്‍ പോലും ഇപ്പോള്‍ പശുവിനെ വളര്‍ത്തുന്നില്ല എന്നതാണ് അനുഭവം. ചെറുകിട ഫാമുകളായിരിയ്ക്കും ഭാവിയില്‍ ഒരു പക്ഷേ പ്രതിവിധി.

മറ്റൊരു പോസ്റ്റ്

No need to shut down the Dairy farm of a student

“just last night I was watching a programme on Asianet about a 17 year old boy called Danish Majeed somewhere in North Malabar who owns and runs his own succesful dairy farm ! The local comrades are trying their best to shut it down since he is not a 'party' man. He was saying he can't even sleep now because he has been tipped off that his cows could be poisoned.” മറ്റൊരു പോസ്റ്റില്‍ അശ്വിന്‍ എന്നയാളുടെ ഒരു കമന്റ്.



ഇതാണോ രാഷ്ടീയം? ഇതാണോ ജനാധിപത്യം? ഇതാണോ പുരോഗമനപരമായ ആശയങ്ങള്‍?
എന്തെങ്കിലും സ്വന്താമായി ആരംഭിയ്ക്കുന്നവരെ കുത്തുപാളയെടുപ്പിയ്ക്കുന്ന സമീപമാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി കൈക്കൊണ്ടിട്ടൂള്ളത്. രണ്ടു പ്രശസ്തമായ മാധ്യമങ്ങള്‍ ഈ വിഷയം അവതരിപ്പിയ്ക്കുന്നത് കണ്ടിട്ട് ഭരണനേതൃത്വമോ രാഷ്ട്രീയനേതൃത്വനോ ഇടപെടുമെന്ന് വെറുതെ വ്യാമോഹിച്ചു. രാഷ്ടീയ മുതലെടുപ്പിനായെങ്കിലും പ്രതിപക്ഷം ഇതു കുത്തിപ്പൊകുമെന്നു കരുതി. അതും ഉണ്ടായില്ല. ഏഷ്യാനെറ്റിലും മനോരമയിലും പ്രശ്നം അവതരിപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പരിഹരിയ്ക്കപ്പെടാത്തതുകൊണ്ടായിരിയ്ക്കുമല്ലോ മനോരമ സപ്ലീമെന്റില്‍ വളരെ വിശദമായി കൊടുത്തത്. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ട സമീപനങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഉപദ്രവിയ്ക്കരുത്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പും സ്വജനപക്ഷപാതവും അസഹിഷ്ണുതയും ഒക്കെ മാനസിലാക്കുവാന്‍ ഒരു സംഭവം കൂടി. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

നവംബര്‍ 17 ന് കൂട്ടിച്ചേര്‍ത്തത്.
വീക്ഷണത്തിലെ വാര്‍ത്ത
മനോരമയ്ക്ക് ദേശാഭിമാനിയുടെ മറുപടി

നീരജിന്റെ പോസ്റ്റില്‍ നിന്നു കിട്ടിയ ചിത്രം കൂടെ ചേര്‍ത്തിരിയ്ക്കുന്നു.

Wednesday, September 17, 2008

വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.

വിവാദപാഠപ്പുസ്തക വിശദീകരണ സമ്മേളനത്തില്‍ വച്ച് പൂക്കോട്ടൂര്‍ ‍നടത്തിയ പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം. അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങളുടെ പ്രസക്തഭാഗങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിയ്ക്കുകയാണ് എന്റെ ഉദ്യമം. വീഡിയോ കാണെണ്ടവര്‍ക്ക് ഇവിടെ അതു കാണാം.



എന്തുകൊണ്ട് എതിര്‍ക്കുന്നു?
മുന്‍പ് പാഠപ്പുസ്തകങ്ങളില്‍ കമ്യൂണിസത്തെക്കുറിച്ചും കാറല്‍ മാക്സിനെക്കുറിച്ചും, ഏഗത്സിനെക്കുറിച്ചും ലെനിനെകുറിച്ചും പഠിപ്പിച്ചപ്പോള്‍ ആരും പ്രകോപിതരായിട്ടില്ല. പുതിയ പാഠപ്പുസ്തകത്തോടുള്ള എതിര്‍പ്പിന് രണ്ടു കാരണങ്ങളാളുള്ളത്.
1. മതത്തെ പരിഹസിയ്ക്കുന്നു.
2. മതത്തെ നിരാകരിയ്ക്കുന്നു.

സഖാവ് എ.കെ ഗോപാലന്റെ ജീവിതകഥ
പാഠപ്പുസ്തകത്തിന്റെ 9ആം പേജില്‍ എ.കെ ഗോപാലന്റെ ജീവിതകഥയുടെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല. എ.കെ.ജി സാമൂഹിക രാഷ്ട്രീയ രംഗത്ത് ചെയ്ത സേവനങ്ങള്‍ ആര്‍ക്കും നിഷേധിയ്ക്കാന്‍ കഴിയുമില്ല.പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്, ദുരുദ്ദേശമില്ലെങ്കില്‍ കുഴപ്പവുമില്ല. ദുരുദ്ദേശമുണ്ടോ ഇല്ലയോ എന്നു മനസിലാക്കുവാന്‍ അടുത്ത ഭാഗങ്ങള്‍ നോക്കാം.

വിത്തിട്ടവര്‍ വിളകൊയ്യും പേജ് 10
കമ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ട കരിവള്ളൂര്‍ സമരം കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ജന്മികുടിയാല്‍ പരിപ്രേഷ്യത്തിലാണ് സമരങ്ങളെ വിലയിരുത്തുന്നത്. അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്.

അധികവായനയ്ക്ക്
പന്ത്രണ്ടാം പേജില്‍ അധികവായനയ്ക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നു.
1.നമ്മള്‍ ഒന്ന് -ചെറുകാട്
2.പാട്ടബാക്കി -കെ ദാമോദരന്‍
3.മണ്ണിന്റെ മാറില്‍ -ചെറുകാട്
4.കേരളത്തിന്റെ കര്‍ഷക സമരങ്ങള്‍ -കെ.കെ.എന്‍ കുറുപ്പ്
5.രേഖയില്ലാത്ത ചിത്രം-ആണ്ടലോറ്റ്

കേരളത്തില്‍ നിരവധി സാഹിത്യകാരന്മാരും ചിന്തകന്മാരും ബുദ്ധിജീവികളും അവാര്‍ഡു ജേതാക്കളും ഒക്കെ ഉണ്ടായിട്ടൂം എന്തുകൊണ്ട് ചെറുകാടിന്റെ തന്നെ രണ്ടൂ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു? സംശയമുണ്ട്.

എന്താണ് ഈ ലേഖകന്മാരുടെ പ്രത്യേകത.
ചെറുകാടിന്റെ നമ്മളൊന്ന് എന്നത് നൂറുശതമാനം കമ്യൂണിസ്റ്റു ചിന്താഗതിയുള്ള ഒരു നാടകമാണ്. ജന്മികുടിയാന്‍ പരിപ്രേഷ്യത്തിലുള്ള നാടകം. നാടകം അവസാനിയ്ക്കുന്നത് ഇങ്ങയാണ് “വിപ്ലവത്താല്‍ പാര്‍ത്തലച്ചു വെല്ലുമീ ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുക”. എന്തുകൊണ്ട് ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുവാന്‍ ആവശ്യപ്പെടുന്ന ഒരു നാടകം സര്‍ക്കാര്‍ ചെലവില്‍ കുട്ടിയുടെ അധികവായനയ്ക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടു? ഇതൊന്നു മാത്രമായിരുന്നെങ്കില്‍ സ്വാഭാവികമായി സംഭവിച്ചത് എന്നു കരുതാമായിരുന്നു.

ചെറുകാടിന്റെ മണ്ണിന്റെ മാറില്‍. ചട്ടപ്പുറത്തു തന്നെ അരിവാള്‍. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം ചട്ടപ്പുറത്ത്‍. പുസ്തകം തുറന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയുമായ് മതവിരോധിയും ആയ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പതിനഞ്ചു പേജുള്ള ആമുഖം. വീണ്ടൂം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നീണ്ട മുഖവുര. അതിനു ശേഷം ചെറുകാടിന്റെ കമ്യൂണിസ്റ്റു ചിന്തകള്‍. അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.ഈ പുസ്തകത്തെ കുറ്റപ്പെടുത്തുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് അരിവാളു വരച്ചുവയ്ക്കാം, പുസ്തകമെഴുതാം വായിയ്ക്കാം പഠിപ്പിയ്ക്കാം. പക്ഷേ എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ എന്റെ കുട്ടിയുടെ അധികവായനയ്കായി ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കപ്പെടണം?

കെ.ദാമോദരന്റെ പാട്ടബാക്കിയും ഒരു കമ്യൂണിസ്റ്റു നാടകമാണ്. നാടകത്തിന്റെ ഒന്നാം രംഗത്തില്‍ ബാ‍ലന്‍ എന്ന കുട്ടി അമ്മയോടു പറയുന്നവാചകം.

ബാലന്‍: “ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം”

അമ്മ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു ബാലനോടു പറയുന്നു.

ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”

കേരളത്തിലെ ഗവര്‍മെന്റ് 12 വയസുള്ള കുട്ടിയ്ക്ക് അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന പുസ്തകത്തില്‍ മതനിഷേധം. എ.കെ ഗോപാലന്റെ പരിചയപ്പെടുത്തിയതിലും കരിവള്ളൂര്‍ സമരം പരിചയപ്പെടുത്തുന്നതിലും അധികവായനയ്ക്ക് ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കുന്നതിലും ദുരുദ്ദേശമുണ്ടോ?

ഈ പാഠപ്പുസ്തകത്തിലൂടെ കുട്ടി എത്തിച്ചേരേണ്ട ഒരു പോയിന്റുണ്ട്.
1. കുടിയൊഴിപ്പിയ്ക്കലില്‍ നിന്ന് കേരളത്തിലെ ജനതയ്ക്ക് ആരാണു മോചനം നല്‍കിയത്?
2. കാര്‍ഷികാദായം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തതാരാണ്?
3. ഭൂമി വാങ്ങാ‍നും വില്‍കാനുമുള്ള അവകാശം നല്‍കിയത്?
അത് കേരളത്തിലെ കമ്യൂണിസ്റ്റു സമരങ്ങള്‍കൊണ്ട് ഉണ്ടായതാണെന്ന് എന്റെ കുട്ടിയെ പഠിപ്പിയ്ക്കുന്നു. ഈ പുസ്തകങ്ങളത്രയും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് സംസ്കാരത്തെയും നിരാകരിയ്ക്കുന്നു. ഞാന്‍ പറയുന്നു നിങ്ങള്‍ കുട്ടികളെ കോണ്‍ഗ്രസ് ചരിത്രവും കമ്യൂണിസ്സു ചരിത്രവും പഠിപ്പിയ്ക്കണ്ട. കേരളത്തിലെ സമരങ്ങളെ ജന്മി-കുടിയാല്‍ പരിപ്രേഷ്യത്തിലല്ലാതെ വിലയിരുത്തിയ എഴുത്തുകാരില്ലേ? കേരളത്തിലെ മണ്ണിന്റെ മക്കള്‍ക്ക് അവകാശം നേടിക്കൊടുക്കുന്നതിനായി നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റു സമരങ്ങള്‍ മാത്രമല്ലല്ലോ?

കമ്യൂണിസം മോശമാണെന്നോ കമ്യൂണിസ്റ്റുകാരു മോശമാണെന്നോ എനിക്കഭിപ്രായമില്ല. അവര്‍ക്കു പാര്‍ട്ടീക്ലാസില്‍ അതു പഠിപ്പിയ്ക്കാം, തെരുവില്‍ പ്രസംഗിയ്ക്കാം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്കൂളുകളില്‍ കമ്യൂണിസം പഠിപ്പിയ്ക്കണമെന്നുണ്ടോ?
ഒന്നാമതായി ഈ പുസ്തകം കമ്യൂണിസം പഠിപ്പിയ്ക്കുന്നു. കമ്യൂണിസം പഠിപ്പിയ്ക്കുന്നു എന്നതിനേക്കാള്‍ ഗൌരവകരമായത് മതനിരാസം പഠിപ്പിയ്ക്കുന്നു എന്നതാണ്. ദൈവത്തെ കൊല്ലണമെന്നു പറയുന്ന കുട്ടി, ദൈവമില്ലെന്നു പഠിപ്പിയ്ക്കുന്ന സിദ്ധാന്തം. ഇതു വേണമായിരുന്നോ

മനുഷ്യത്വം വിളയുന്ന ഭൂമി
ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിജ്ഞയുടെ താഴെ ഒരു പത്രകട്ടിംഗ് കൊടുത്തിരിയ്ക്കുന്നു. “പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതാണ്. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ? ഇത്രമാത്രം ഭീകരമായ ഒരു സംഭവം കൊച്ചുകുട്ടിയുടെ മനസിലേയ്ക്ക് പകര്‍ന്നു കൊടുക്കണോ? സംഭവിച്ചതാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്.

പാഠപ്പുസ്തകത്തിന്റെയും റഫറന്‍സ് ഗ്രന്ഥങ്ങളുടെയും അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്.

അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല. എന്തുകൊണ്ട് അതിനടുത്ത ഒരു സ്കൂളില്‍ മുസ്കീം കുട്ടികള്‍ ചേര്‍ന്നു പഠിയ്ക്കൂന്നുണ്ട് എന്നതു വിസ്മരിച്ചു. വിദഗ്ദസമിതിപോലും ഈ പട്ടീകയും ദളിതനെ ചുട്ടഭാഗവും മാറ്റുവാന്‍ തീരുമാനിച്ചു എന്തുകൊണ്ട്? തെറ്റുണ്ട് എന്നതുകൊണ്ട്. 23ല്‍ 16 നായന്മാര്‍,2 വാര്യര്‍, 1 പണിക്കര്‍, 2 തീയര്‍ 1 തട്ടാന്‍,2 ചെട്ടി‍. അങ്ങനെപഠിപ്പിയ്ക്കാനും മാത്രം ജാതീയത കുത്തിനിറയ്ക്കാനുള്ള കാരണമെന്താണ്?
കാരണം മതമുണ്ടായാല്‍ ജാതിയുണ്ടാവും എന്നു വരുത്തുന്നതിന്നു തന്നെ. ജാതിയില്ലാതീരിയ്ക്കാനും സ്പര്‍ദ്ധയില്ലാതിരിയ്ക്കാനും ഉള്ള പരിഹാരമെന്താണ്? ആ പരിഹാരത്തിലേയ്ക്കാണ് കുട്ടിയെ കൊണ്ടൂവരുന്നത്.

പുസ്തകത്തില്‍ കുട്ടിയോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍.
പട്ടികയില്‍ നിന്ന് എന്തൊക്കെ മനസിലാക്കാന്‍ കഴിയുന്നു?
വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതല്‍ ഏതു ജാതിക്കാരായിരുന്നു?
ജാതിയിലും മതത്തിലും പിടിച്ചുകൊണ്ടൂള്ള ഒരു ചര്‍ച്ച. എന്നിട്ട് കുട്ടി തന്റെ കണ്ടെത്തല്‍ അവതരിപ്പിയ്ക്കണം. ഇതെല്ലാം വച്ചുകൊണ്ട് കുട്ടി ഒരു പോയിന്റില്‍ എത്തിച്ചേരണം. അതിനു വേണ്ടിയാണ് അടുത്തഭാഗങ്ങള്‍. ചാന്ദാര്‍ ലഹള, വൈക്കം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവയൊക്കെ കൊടുത്തിരിയ്ക്കുന്നു. 1986 മുതല്‍ ഇവിടെ പഠിപ്പിച്ചിരുന്ന സാമൂഹ്യശാസ്ത്രത്തിലും അങ്ങനെ പലതുമുണ്ടായിരുന്നു. അതൂ മാറ്റിവച്ചിട്ടാണ് ഇതു വരുന്നത്. ഇത്തരം സമരങ്ങള്‍ പഠിപ്പിയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മുന്‍പു പറഞ്ഞ ഭാഗങ്ങള്‍ക്കു ശേഷമാണ് ഇതു വരുന്നത്. അത് ഉള്‍പ്പെടുത്തിയ ശേഷം ഇത് ഇള്‍പ്പെടുത്തിയതും അതിനു ശേഷം വരുന്ന ചര്‍ച്ചയും കൂട്ടിച്ചേര്‍ന്നുവായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്. ഈ പ്രശ്നങ്ങള്‍ക്കും മുഴുവന്‍ കാരണം മതമാണ് എന്നു വരുത്തിത്തീര്‍ക്കുന്നു. അങ്ങനെ പറയാന്‍ കാരണം ഈ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമാണ്.

ഒരേ മതവിശ്വാസം നിലനില്‍ക്കുന്നവരില്‍ തന്നെ വേര്‍തിരിവുകള്‍ നിലനില്ക്കൂന്നുണ്ടോ?(പേജ് 23)
ഇന്നു നമ്മുടെ നാട്ടില്‍ വസ്ത്രധരണത്തിന്റെ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്റെ ഒരു കമ്യൂണിസ്റ്റു സുഹൃത്തു പറഞ്ഞത് അതു ചാന്ദാര്‍ ലഹളയെക്കുറിച്ചാണ് എന്നാണ്. ഹരിജനസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അതിനേക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ രണ്ടൂ ചോദ്യങ്ങള്‍കൂടി ചോദിയ്ക്കട്ടെ.

അതേ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്നു പൊതു വസ്ത്രധാരണരീതി സാമൂഹിക വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ എത്രമാത്രം സഹായിച്ചിട്ടൂണ്ട്? മുകളില്‍ ചര്‍ച്ച ചെയ്തതുപോലെയുള്ള പ്രശ്നങ്ങള്‍ ഇന്നും വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതു പഠിപ്പിയ്ക്കാന്‍ കൊടുത്ത കൈപ്പുസ്തകത്തിന്റെ 59ആം പേജില്‍ പറയുന്നു വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ചിലസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ ആശയം വരത്തക്കവിധം പൊതു ചര്‍ച്ചയെ ക്രോഡീകരിയ്ക്കുവാനാണ് അധ്യാപകനു കൈപ്പുസ്തകം നല്‍കുന്ന നിര്‍ദ്ദേശം.

ഇവിടെ ആര്‍ക്കാണ് നിയന്ത്രണം ഉള്ളത്. മുശ്ലീം സ്ത്രീകള്‍ക്ക് ഔരത്ത് എന്നു പറയുന്ന ശരീരഭാഗങ്ങള്‍ പുറത്തുകാണിയ്ക്കുന്നനിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ വിഷയം എന്തുകൊണ്ട് ഏഴാം ക്ലാസിലെ കുട്ടിയെക്കൊണ്ട് ചര്‍ച്ച ചെയ്യിക്കണം?

ഒരു മറു ചോദ്യം ചോദിയ്ക്കട്ടെ. ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?

അവസാ‍നമായി മതത്തില്‍ ഉണ്ട് എന്നു പറയപ്പെടുന്ന പ്രശ്നങ്ങള്‍ ഒരു കുറിപ്പായി എഴുതിക്കൊണ്ടൂ വരാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നു. അധ്യാപക സഹായിയില്‍ അതിനുള്ള നിര്‍ദ്ദേശമുണ്ട്.

ഇത്രയും പഠിപ്പിച്ചതില്‍ നിന്നും കുട്ടി എത്തിച്ചേരേണ്ട കാര്യമെന്താണ്. മതം പ്രശ്നക്കാരനാണ്. മതങ്ങളില്‍ ജാതിയുണ്ട്. ജാതിയുണ്ടാവുമ്പോള്‍ പോരുണ്ട്. ഒന്നൊന്നരമാസക്കാലം പഠിപ്പിച്ചിട്ട് കുട്ടി എവിടെ എത്തിച്ചേന്നു? നിരീശ്വരത്വത്തിന്റെ ഒരു വക്കില്‍.അല്ലെങ്കില്‍ മതം ഒരു പ്രശ്നമാണ് എന്ന തോന്നലില്‍. ശാസ്ത്രസാഹിത്യപരിഷത്തുകാരന്‍ വര്‍ഷങ്ങളായി ശ്രമിയ്ക്കുന്ന മേഖലയിലേയ്ക കുട്ടികളെ കൊണ്ടെത്തിയ്ക്കുന്നു.

മതമില്ലാത്ത ജീവന്‍ പേജ് 24
മതമില്ലാത്തജീവന്‍ പെട്ടന്നങ്ങ് അവതരിയ്ക്കുകയല്ല. ഒന്നരമാസക്കാലത്ത് പരിശീലനത്തിലൂടെ മതം ഒരു പ്രശ്നക്കാരനാണ് എന്ന ചിന്താഗതിയില്‍ എത്തിച്ചേരേണ്ടൂന്ന ഒരു കുട്ടിയുടെ മുന്നിലാണ് ഈ പാഠം അവതരിപ്പിയ്ക്കപ്പെടുന്നത്. ഏഴാം ക്ലാസിലെ കുട്ടിയുടെ മുന്നില്‍ ഒരു മിശ്രവിവാഹം അവതരിപ്പിയ്ക്കപ്പെടുന്നു. രണ്ടാമത് സ്കൂളില്‍ ചേരുന്ന കുട്ടിയ്ക്ക് മതം വേണ്ട. വിദ്യ്യാര്‍ത്ഥിയുടെ മുന്നില്‍ മതനിരാസം അവതരിപ്പിയ്ക്കപ്പെടുന്നു.

ഇന്ത്യ മതാധിഷ്ടിതരാജ്യമോ മതമില്ലാത്ത രാജ്യമോ മതവിരുദ്ധരാജ്യവുമല്ല. നമ്മുടെ രാജ്യം മതേതര രാജ്യമാണ്. സ്വതന്ത്രമായി മതം വിശ്വസിയ്ക്കാനും അനുഷ്ടിയ്ക്കാനും പ്രചരിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന രാജ്യം. ആ സ്വാതന്ത്ര്യം എന്റെ മതം തന്നിരിയ്ക്കെ, രാജ്യം തന്നിരിയ്ക്കേ എന്റെ കുട്ടിയ്ക്ക് മതനിരാസം സര്‍ക്കാര്‍ ചിലവില്‍ പരിചയപ്പെടുത്തിക്കൊടുത്തുകൂടാ.

എല്ലാവരും ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. അന്‍‌‌വര്‍ റഷീദിന് ലക്ഷ്മീ ദേവിയെ കല്യാണം കഴിച്ചുകൂടേ? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍. നമുക്ക് പരാതിയില്ല. പക്ഷേ മതേതര ഇന്ത്യയില്‍ 12 വയസുള്ള എന്റെ കുട്ടിയ്ക്കെന്തിന് അതു പരിചയപ്പെടുത്തിക്കൊടൂ‍ക്കണം? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള അവകാശമുണ്ട്. ജീവന് മതമില്ലാതിരിയ്ക്കാനുള്ള അവകാശവുമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ കുട്ടിയെ ചെറുപ്പത്തിലേ മതനിരാസം പഠിപ്പിയ്ക്കണം.

നിങ്ങള്‍ ചോദിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയാം.
അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ?. ജീവന് മതമില്ലാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഉണ്ട്. പക്ഷേ ഉള്ള സ്വാതന്ത്ര്യമെല്ലാം 7ആം ക്ലാസിലെ കുട്ടിയെ പഠിപ്പിയ്ക്കണമെന്നുണ്ടോ? പ്രത്യേകിച്ച് മതത്തില്‍ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്റെ മുന്‍പില്‍.

പ്രായപൂര്‍ത്തിയാവുമ്പോള്‍ ജീവന്‍ അവന്റെ മതം തിരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവന് മതം വേണ്ടെന്നു വയ്ക്കാം. വേറേ മതംവേണമെങ്കില്‍ അതു തിരഞ്ഞെടുക്കാം. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളെ തങ്ങളുടെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട് കടമയുണ്ട്.

പാഠത്തിന്റെ അവസാനം നെഹൃവിന്റെ ഒരു വാചകം. അദ്ദേഹം പറഞ്ഞ മറ്റെല്ലാം മാറ്റിവച്ച് മതത്തിനെതിരെ എന്നു പറയാവുന്ന ഒരു വാചകം പുസ്തകത്തില്‍ കൊടുത്തതിന്റെ അര്‍ത്ഥമെന്താ? അതിനു താഴെ ഒരു വാചകം. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിയ്കുന്ന സംഭവങ്ങള്‍ ഇന്നും നമ്മള്‍ പത്രത്തില്‍ വായിച്കുകൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിയ്ക്കുന്നില്ലേ? കേരളത്തില്‍ ഏറ്റവൂം കൂടുതല്‍ ബന്ദു നടന്നത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടൂള്ളത് എന്തിന്റെ പേരിലാണ്? അതു പറഞ്ഞാല്‍ പറയും അതു രാഷ്ട്രീയത്തിലെ വൈകൃതമാണെന്ന്. എന്തൊണ്ട് കുട്ടി രാഷ്ട്രീയത്തിലെ വൈകൃതത്തെക്കുറിച്ചു പഠിയ്ക്കണ്ട? മതത്തില്‍ മാത്രമേ വൈകൃതമുള്ളൂ. ഇന്ത്യാമഹാരാജ്യത്തുനടന്നിട്ടൂള്ള ഏതെങ്കിലും വര്‍ഗ്ഗൂ‍യകലാപത്തില്‍ മതം പങ്കുവഹിച്ചിട്ടൂണ്ടോ? ഗുജറാത്ത് കലാപത്തിന്റെ മുന്‍പില്‍ പോലും ഒരു സ്വാമിയൂണ്ടോ ഒരു അച്ചനുണ്ടോ ഒരു മതപണ്ഡിതനുണ്ടോ? മതമല്ല വര്‍ഗ്ഗീയതയ്ക്കു കാരണം. ബാ‍ബറി പള്ളി പൊളിച്ചത് ഹിന്ദുമതമാണോ? അല്ല. ശബരിമലയില്‍ പോകുമ്പോള്‍ വാവരെ കണ്ടിട്ടൂ പോകുന്ന എന്റെ ഹിന്ദുസഹോദരന്‍ ബാബറി പള്ളി പൊളിയ്ക്കില്ല.

അതിനു ശേഷം ഒരു നബിവചനം കൊടുത്തിരിയ്കുന്നു. അങ്ങനെയൊരു നബിവചനം ആ ഘടനയില്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ആരാണിതു തയ്യാറാക്കിയാതെന്നു ചോദിയ്ക്കാന്‍ പറ്റുമോ? കരിക്കുലം കമ്മറ്റിക്കാരുപറയുന്നു കാര്‍ത്തികേയന്‍ നായരും കെ.എന്‍ പണിക്കരും അടങ്ങിയ ഫോക്കസ് ഗ്രൂപ്പാണ് പുസ്തകം തയ്യാറാക്കിയതെന്ന്. കെ.എന്‍ പണിക്കരു പറഞ്ഞു ഞാനല്ല പുസ്തകം തയ്യാറാക്കിയതെന്ന്. നിയമസഭയില്‍ മന്ത്രിയോടൂ ചോദിച്ചു ആരാണ് പുസ്തകം തയ്യാറാക്കിയതെന്ന്. മന്ത്രി മൌനം പാലിച്ചു.

ആഘോഷങ്ങളുടെ നാട്
ആഘോഷങ്ങളുടെ നാട് എന്നു പറഞ്ഞു കൊണ്ട് ആന്റമാന്‍ ദ്വീപിനെ പരിചയപ്പെടുത്തുന്നു. പുസ്തകത്തില്‍ പറയുന്നു മതം മാറിയുള്ള വിവാഹങ്ങള്‍ ആന്റമാനില്‍ പുതമയേ അല്ലാ എന്ന്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ഥമതക്കാരെ വിവാഹം കഴിയ്ക്കുന്നതുപോലും അവിടെ സാധാരണമത്രെ. ലളിതമായ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധനുണ. കാരണം ഞാന്‍ ആന്റമാനില്‍ ഒന്നിലധികം തവണ പോയിട്ടൂണ്ട്. പാഠപ്പുസ്തകം തയ്യാറാക്കിയ ആള്‍പോയിട്ടൂണ്ടോ എന്നറിയില്ല.

അടിയില്‍ കുട്ടി വായിക്കുന്നു “ഇതൊന്നും എന്നെ ബാധിക്കില്ല.” മതം എന്നാല്‍ പ്രശ്നമാണെന്നു പഠിച്ചുകഴിഞ്ഞ കുട്ടി, മതമീല്ലാതെ ജീവിയ്ക്കാം എന്നു കണ്ട കുട്ടി ‘ഇതൊന്നും എന്നെ ബാധിയ്കില്ല’ എന്നു വായിക്കുമ്പോള്‍ ലേഖകന്റെ ഉദ്ദ്യേശം എന്താണ്.

അതിനു ശേഷം ചോദ്യം.
താഴെപ്പറയുന്നവ ഏതുമതത്തിലുള്ളവരെയാണ് കൂടുതല്‍ ബാധിയ്ക്കുക.
1.വിലക്കയറ്റം
2.കുടിവെള്ള ക്ഷാമം
3.പകര്‍ച്ച വ്യാധി
4.ഭൂ‍കമ്പം
ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ മതത്തെ പരിഹസിയ്ക്കലല്ലേ ഇത്?
ഇതുകൊണ്ടു കുട്ടി എവിടെ എത്തിച്ചേരണം. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന പോയിന്റിലേയ്ക്ക് കുട്ടിയെ കൊണ്ടൂചെന്ന് എത്തിയ്ക്കണം.

താഴെക്കാണുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നല്ലേ ചോദ്യം സദ്ദുദ്യേശപരമായിരുന്നെങ്കില്‍ ചോദിയ്ക്കേണ്ടീയിരുന്നത്.

അക്രമം മുഴുവന്‍ പ്രശ്നങ്ങള്‍ മുഴുവന്‍ മതത്തിന്റെ സൃഷ്ടിയാണെന്നാണ് ചുരുക്കത്തില്‍ പാഠപ്പുസ്തകം പറഞ്ഞു വയ്ക്കുന്നത്. അക്രമ സമരം കേരളത്തിനു പരിചയപ്പെടുത്തിയത് ആരാണ്? കെ.എസ്.ആര്‍.ടി ബസ്സുകളുടെ ചില്ലുകള്‍ ഉടച്ചതിനും ടയറുകള്‍ ചുട്ടതിനും കണക്കുണ്ടോ? മലപ്പുറത്ത് പാഠപ്പുസ്തകം ചുട്ടതിനെ ഞാന്‍ ന്യായീകരിയ്ക്കുന്നില്ല. ആ നടപടി തെറ്റുതന്നെയാണ്. പക്ഷേ ആ നടപടിയെ ചോദ്യം ചെയ്തവര്‍ നശിപ്പിച്ച പൊതുമുതലിന്റെ ഒരംശം പോലും വരില്ല നഷ്ടപ്പെട്ട പാഠപ്പുസ്തകത്തിന്.

കമ്യൂണിസ്റ്റുകാരന് നിരീശ്വരവാദിയായിരിയ്ക്കാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വിശ്വാസിയ്ക്ക് വിശ്വാസിയായിരിയ്ക്കാനും. കൊച്ചുകുട്ടികളില്‍ കമ്യൂണിസവും നിരീശ്വരവാദവും സര്‍ക്കാര്‍ ചെലവില്‍ വിതയ്ക്കുന്നത് ജനാധിപത്യമല്ല.

Thursday, August 21, 2008

ഹൈഡ് ആക്ടും ഇന്ത്യയുടെ പരമാധികാരവും

ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് ഇടതുകക്ഷികളും അല്ലെന്ന് കോണ്‍ഗ്രസ്സും പറയുന്നു.
പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വിദേശകാര്യമന്ത്രിയും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുമ്പോള്‍ കണ്ടോലിന്‍സ റൈസിന്റെയും നിക്കോളാസ് ബേണ്‍സിന്റെയും പ്രസ്ഥാവന ചൂണ്ടിക്കാട്ടി മറുപക്ഷത്തെ കള്ളന്മാരും ചതിയന്മാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിയ്ക്കാന്‍ ഇടതുപക്ഷനേതാ‍ക്കളും സഹയാത്രികരും ശ്രമിയ്ക്കുന്നു.

എന്താണ് ഇതിലെ സത്യം?
എന്റെ അഭിപ്രായം ഇങ്ങനെയാണ്.

“ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം ആണവകരാര്‍ ഹൈഡ് ആക്ടുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ്. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുന്നത് ആണവകരാറിനോടു മാത്രമേ ഇന്ത്യയ്ക്കു പ്രതിബദ്ധതയുള്ളൂ എന്നതുകൊണ്ടാണ്.”

അതായത് ഇന്ത്യയ്ക്ക് ആണവകരാറിലൂടെയല്ലാതെ ഹൈഡ് ആക്ടുമായി യാതൊരു ബന്ധവും ഉണ്ടാവുന്നില്ല.

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല. അമേരിയ്ക്ക ഇന്ത്യയുമായി ഉണ്ടാക്കുന്ന കരാറിലൂടെ മാത്രമാണ് ഹൈഡ് ആക്ടുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടാവുന്നത്. ഈ കരാറു സാധ്യമാക്കുക എന്നതു മാത്രമാണ് അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ട് ചെയ്യുന്നത്.

വിവാദ പ്രസ്ഥാവനകള്‍
1. കോണ്‍‌ടലിന്‍സാ റൈസ്
"In February 2008 U.S. Secretary of State Condoleezza Rice said that any agreement would be "consistent with the obligations of the Hyde Act"."

റൈസും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം കരാര്‍ ഹൈഡ് ആക്ടിന്റെ obligationസുമായി consistent ആണ് എന്നതുകൊണ്ടാണ്.

2. നിക്കോളാസ് ബേണ്‍സ്
“Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agrement is "absolutely" consistent with the controversial Hyde Act”
നിക്കോളാസ് ബേര്‍സ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാവും എന്നു പറഞ്ഞതിനോടൊപ്പം അതിനുള്ള കാരണവും പറഞ്ഞിട്ടൂണ്ട്. 123 കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റാന്റ് ആയതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.

റൈസും ബേര്‍സും ഹൈഡ് ആക്ട് ഇന്ത്യയ്ക്കു ബാധമകാണെന്നു പറയാനുള്ള കാരണം ഹൈഡ് ആക്ടുമായി കരാര്‍ ഒത്തുപോവുന്നു(consistent) എന്നതുകൊണ്ടാണ്. ഹൈഡ് ആക്ടുമായി കണ്‍സ്സിസ്റ്ററ്റ്ന്‍ ആയ 123 കരാറീനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിബന്ധതയുള്ളൂ.

അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടല്ല കരാറാണ് മുഖ്യം. കരാറില്‍ പറയുന്നതിനോടാണ് ഇന്ത്യ അമേരിയ്ക്ക ബന്ധത്തില്‍ പ്രസക്തി. അല്ലാതെ അവരുടെ ആഭ്യ്യന്തര നിയമമായ ഹൈഡ് ആക്ടില്‍ എന്തു പറയുന്നു എന്നതിനോടല്ല.

ഹൈഡ് ആക്ടിനോട് അമേരിയ്ക്കയ്ക്ക് ആണ് പ്രതിപത്തി. തങ്ങള്‍ ഒപ്പൂവയ്ക്കുന്ന കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അമേരിയ്ക്കയ്ക്കാണ്. കരാറുണ്ടായി കഴിഞ്ഞാല്‍ കരാറില്‍ മാത്രമേ കാര്യമുള്ളൂ, ഹൈഡ് ആക്ട് കരാറുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ മാത്രമാണെന്നു പറയാം.

മറ്റു ചില പ്രസ്ഥാവനകള്‍

1. റിച്ചാര്‍ഡ് ബൌച്ചര്‍

“The Bush administration's point man for South Asia, Richard Boucher, pressed by rediff.com to clearly state for the record if India is bound by the Hyde Act or the bilateral 123 agreement, has said it is only the latter that is binding on India.”
കരാറിനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിപത്തിയുള്ളൂ എന്നു സാരം.

"We don't see any inconsistency between the Hyde Act and the 123 agreement. The requirements of US law are requirements on us for us to meet. Just remember the essential function of the Hyde Act. The essential function of the Hyde Act is to allow this to happen�to empower us, to engender, to enable a nuclear deal with India, because otherwise, under the US law, we were prohibited from doing anything with India," Boucher explained.


2. അഭിഷേക് സിന്‍ഖ്വി

“Congress spokesperson Abhishek Singhvi, during his recent visit to Washington, declared that the Indian stand is clear and the nation is bound only by the 123 agreement.”

3. പ്രണാബ് മുഖര്‍ജി

“India’s rights and obligations regarding civil nuclear cooperation with the US arise only from the bilateral 123 Agreement that we have agreed upon with the US”.external affairs minister Pranab Mukherjee said in a suo motu statement on foreign policy-related developments in the Lok Sabha.

4. ചിദംബരം.

“The Hyde Act, which is a domestic law, cannot bind India and cannot interfere with the implementation of the 123 agreement. When ratified by the US Congress, it will be a bilateral treaty between two sovereign countries” Finance Minister P Chidambaram on Saturday, July 19

ചുരുക്കത്തില്‍ അമേരിയ്ക്കന്‍ പ്രതിനിധികളുടെ ഭാഗത്തുനിന്നോ ഇന്ത്യയുടെ ഭാഗത്തുനിന്നൊ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നൊ ഉണ്ടായ പ്രസ്ഥാവനകളില്‍ വൈരുധ്യമില്ല. ഇന്ത്യയെ സംബധിച്ചിടത്തോളം കരാറു മാത്രമേയുള്ളൂ. അതുകൊണ്ട് ഹൈഡ് ആക്ട് ബാധകമല്ല എന്നു പറയുന്നു. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ടിലൂടെയല്ലാതെ കരാറില്‍ എത്താനാവില്ല. കരാറ് ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റാണ് കരാര്‍ എന്നുള്ളതുകൊണ്ട് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയുന്നു.

Tuesday, August 19, 2008

ഹൈഡ് ആക്ട്: ചില കമന്റുകള്‍

(A) സെക്ഷന്‍ 103 (1) അണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ്അമേരിയ്ക്കയുടെ പൊതുവായ വിദേശനയത്തെ നിര്‍വ്വചിക്കുകയാണ് ഈഭാഗത്ത്. അതിന്റെ തലക്കെട്ടുതന്നെ “IN GENERAL.—The following shall be the policies of the
United States” എന്നാണ്. ഇതിലൂടെ ഇന്ത്യ അണ്വായുധരാജ്യമാണെന്നോ അല്ലെന്നോ പറയുന്നില്ല. പൊതുവില്‍ ഏതൊരു അണ്വായുധമില്ലാത്ത രാജ്യവൂം അണ്വായുധമുണ്ടാക്കുന്നതിനെ എതിര്‍ക്കും എന്നാണു പറയുന്നത്. ഇത് അമേരിയ്ക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും നിലപാട് ഇങ്ങനെതന്നെയാണ്. ഇത് അമേരിയ്ക്കയുടെ നയമാണ്. വര്‍ഷങ്ങളായി അവര്‍ അത് തുടര്‍ന്നു പോന്നിട്ടൂമുണ്ട്. ഇതേ നയം തന്നെയാണ് ഇറാനോടും കൊറീയയോടൂം അമേരിയ്ക്ക പുലര്‍ത്തുന്നതും.

(B) സെക്ഷന്‍ 103 (b) (1) ഇന്ത്യ ചൈന പാക്കിസ്ഥാന്‍
ഇത് ദക്ഷിണേഷ്യയുമായൂള്ള അമേരിയ്ക്കയുടെ വിദേശനയത്തെ നിര്‍വ്വചിക്കുന്ന ഭാഗമാണ്. തലക്കെട്ട് “(b) WITH RESPECT TO SOUTH ASIA.”
മോറട്ടോറിയം എന്നത് സ്വയം എടുക്കുന്ന തീരുമാനമാണ്. ഇന്ത്യ പോഖ്രാന്‍ പരീക്ഷണത്തിനു ശേഷം മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരു രാജ്യത്തെ ആണവപരീക്ഷണങ്ങളില്‍ നിന്ന് സ്വയം വിരമിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് അമേരിയ്ക്കയുടെ വിദേശകാര്യനയമാണ് എന്നാണ് ഇതിലൂടെ പറയുന്നത്. ഇന്ത്യയോ പാക്കിസ്ഥാനോ ചൈനയോ ആണവപരീക്ഷണം നടത്തരുതെന്നോ മോറട്ടോറിയം പ്രഖ്യാപിയ്ക്കണമെന്നോ ഹൈഡ് ആക്ട് പറയുന്നില്ല. അമേരിയ്ക്ക അതിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളെ പ്രേരിപ്പിയ്ക്കണം എന്നാണ് ഹൈഡ് ആക്ടില്‍ പറയുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ വിദേശകാര്യ നയമുണ്ട്. ഇന്ത്യയ്ക്കുമുണ്ട്, പാകീസ്ഥാനുമുണ്ട്, ചൈനയ്ക്കുമുണ്ട്, അമേരിയ്ക്കയ്ക്കുമുണ്ട്. ഈ വിദേശകാര്യനയത്തില്‍ ഏതൊക്കെ രാജ്യങ്ങളുമായി എങ്ങനെയൊക്കെ ബന്ധം പുലര്‍ത്തണമെന്ന് അതതു രാജ്യങ്ങള്‍ തീരുമാനിയ്ക്കും. ഇതര രാജ്യങ്ങളെപറ്റി ഒരക്ഷരം പോ‍ലും മിണ്ടാതെ വിദേശകാര്യനയമുണ്ടാവില്ല.

(C) സെക്ഷന്‍ 103 (b) (2) ആണവപരീക്ഷണ നിരോധനവും ആണവ നിര്‍വ്യാപനവും
ആണവാപരീക്ഷണനിരോധന ഉടമ്പടിയും (NTBT) ആണവ നിര്‍വ്വ്യാ‍പന ഉടമ്പടിയും(NPT) ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്ത ഉടമ്പടികളാണ്. എന്നാല്‍ രാജ്യാന്തര സമൂഹം ഒപ്പുവയ്ക്കണമെന്ന് ആഗ്രഹീക്കുന്ന ഉടമ്പടിയുമാണ്.
NPT ഒപ്പുവച്ചിട്ടില്ലാത്ത രാജ്യങ്ങളുമായി അമേരിയ്ക്ക ആണവ ബന്ധങ്ങള്‍ സ്ഥാപിക്കില്ല എന്നത് അവരുടെ വിദേശകാര്യ നയമായിരുന്നു. എന്നാല്‍ ഇന്ത്യ ആണവനിര്‍വ്വ്യാപനത്തില്‍ കാണിച്ചിട്ടുള്ള ഉത്തരവാദിത്തവും ഇന്ത്യയുമായി ആണവസൌഹൃദം ഉണ്ടാക്കിയാലുള്ള സാമ്പത്തിക-വ്യാവസായിക-നയതന്ത്ര മെച്ചങ്ങളും പരിഗണിച്ച് പഴയ നിലപാടില്‍ നിന്ന്‍ മാറാന്‍ അമേരിയ്ക്ക ആഗ്രഹിയ്ക്കുന്നു. അതാണ് ഹൈഡ് ആക്ട്. പക്ഷേ ആണവ നിര്‍വ്വ്യാപനവും ആണവപരീക്ഷണനിരോധനവും അമേരിക്കയുടെ നയം തന്നെയാണ്. ശീതസമരത്തിനു ശേഷമുണ്ടാക്കിയ ചില കരാറുകളനുസരിച്ച് അമേരിയ്ക്കയും റഷ്യയും തങ്ങളുടെ അണ്വായുധശേഖരത്തില്‍ കുറവു വരുത്തുകയുണ്ടായി.

(D) സെക്ഷന്‍ 103 (b) (3) ഇന്ത്യ ഇറാന്‍ ബന്ധങ്ങള്‍
ഇറാന്റെ ആണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ് രഹസ്യമൊന്നുമല്ലല്ലോ. അതില്‍ ഇന്ത്യയുടെ എന്നല്ല കഴിയുന്നത്ര രാജ്യങ്ങളുടെ പിന്തുണ ഉണ്ടാക്കുവാന്‍ അമേരിയ്ക്ക ശ്രമിയ്ക്കുകതന്നെ ചെയ്യും. ഇന്ത്യ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും. അത് അവരുടെ നയമാണ്. അവരുടെ നയം അവര്‍ ഹൈഡ് ആക്ടില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. സ്വാഭാവികം. ഇനി ഇന്ത്യ എന്നനെ പെരുമാറണമെന്ന് ഇന്ത്യയാണ് തീരൂമാനിയ്ക്കുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയം. അത് സര്‍ക്കാരും വിദേശകാര്യമന്ത്രിയുമാണ് പ്രഖ്യാപിക്കുന്നത്. പഴയകാലഘട്ടത്തെ മുന്‍‌‌നിര്‍ത്തി ഇഞ്ചി അത് വിശദമാക്കിയിട്ടൂണ്ട്. എന്തൊക്കെയായാലും ഒരു രാജ്യവുമായുള്ള കരാറുകള്‍ നിലനില്‍ക്കുന്നത് രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ്. അത് സിമി തന്റെ പോസ്റ്റില്‍ പറഞ്ഞിട്ടൂമുണ്ട്.

ചൈനയിലെ ജലവൈദ്യുതിയും ഇന്ത്യയുടെ ആണവ വൈദ്യുതിയും

ഇന്ത്യ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. മ്യാന്‍‌‌മറില്‍ നിന്നുള്ള പ്രകൃതുവാതകം ഉപയോഗിക്കുന്നുണ്ട്. കായംകുളത്ത് നാഫ്തയാണ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഇന്ധനങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയൂന്നതാണ്. ഇന്ത്യയ്ക്ക് സുലഭമായ തോറിയം നിക്ഷേപമുണ്ട്. ജലവൈദ്യുതപദ്ധതികള്‍ക്ക് പരിസ്ഥിതി വാദികളെ മറികടന്നു പലതു ചെയ്യാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ബുദ്ധിമുട്ടൂണ്ട്. അതുകൊണ്ടൂ തന്നെ ആണവ വൈദ്യുതിയിലേയ്ക്ക് നീ‍ങ്ങിയേ തീരൂ. ഇത് കമ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിച്ച വസ്തുതയാണ്.

ചൈനയുമായി ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനിയ്ക്കുന്നത് ബലപ്രയോഗത്തിലൂടെയാണെങ്കിലും നടപ്പാക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടൂ തന്നെ യാതൊരുവിധ പാരിസ്ഥിതിക വിവാദങ്ങളില്‍ കുടുങ്ങാതെ തന്നെ ജലവൈദ്യുതപദ്ധതികളുമായി മുന്‍പോട്ടുപോകുവാ‍ന്‍ ചൈനയ്ക്ക് കഴിയും. അവിടെ ജനാധിപത്യരീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയില്‍ സ്ഥിതി അങ്ങനെയല്ല. എത്രയോ ജലവൈദ്യുത പദ്ധതികള്‍ക്ക് എതിര്‍പ്പു നേരിട്ടു, നേരിടുന്നു. തന്നെയുമല്ല കേരളത്തിലുള്ള പോലെ നിരവധി നദികള്‍ മറ്റു സംസ്ഥാനങ്ങളിലില്ല.

ഇന്ത്യയിലെ കോണ്‍ഗ്രസും കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നെ ഊര്‍ജ്ജ പ്രതിസന്ധിയും

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചു മുടീച്ച കോണ്‍ഗ്രസിനെ നമുക്കു വിടാം. കേരളത്തില്‍ ഇത്രയും നദികള്‍ ഉണ്ടായിട്ടും വ്യാവസായിക വൈദ്യുതിയുടെ ആവശ്യം കുറവെന്നു പറയാവുന്ന കേരളത്തിന്റെ ഊര്‍ജ്ജ ദാരിദ്രം പരിഹരിയ്ക്കാനാവശ്യമായ ജലവൈദ്യുതപദ്ധതികള്‍ പകുതികാലം ഭരിച്ചിട്ടൂം(സഹായിച്ചിട്ടും) ആരംഭിയ്കുവാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുസര്‍ക്കാരുകള്‍ക്കും ആയില്ലല്ലോ. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിക്കനുള്ള മന്ത്രി എ.കെ ബാലന്റെ പരിശ്രമങ്ങള്‍ കൂ‍ടി മനസിലാക്കിയാലേ കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി മനസിലാകൂ.

ചൈനയുടെ ആണവ വൈദ്യുതി 2% മാത്രമാണെന്ന് വീരവാദം മുഴക്കുന്നവര്‍ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. 25% ഓളം ജലവൈദ്യുതി ചൈനയ്ക്കുണ്ട്.ഇന്ത്യയ്ക്ക് 5% മാത്രമേയുള്ളൂ. ചൈനയുടെ 2% ആണവ വൈദ്യുതിയെന്നത് ഇന്ത്യയുടെ 2% വൈദ്യുതിയുടെ മൂന്നിരട്ടിയോളം വരും.

“നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?”

ഇന്ത്യയുടെ 3 സ്റ്റേജ് ആണവ പരിപാടീയുടെ ലക്ഷ്യം തോറിയം ഇന്ധനമായി ഉപയോഗിക്കാവുന്ന റിയാക്ടറുകളുടെ നിര്‍മ്മാണത്തിലൂടെയും ഇന്ത്യയില്‍ സുലഭമായാ തോറിയത്തെ ഇന്ധനമായി ഉപയോഗിക്കുന്നതിലൂ‍ടെയും ഉള്ള ആണവ ഊര്‍ജ്ജ സ്വയം പര്യാപ്തതയാണ്. ഈ പരിപാടിയുടെ മറ്റുഘട്ടങ്ങളില്‍ യൂറേനിയം ആവശ്യമാണ്. യൂ‍റേനിയം തോറിയം മിശ്രിതം ഇന്ധനമായി ഉപയോഗിച്ച് തോറീയത്ത് യൂറേനിയമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.
ഒരു മുപ്പതു നാന്‍പതു വര്‍ഷം കൊണ്ട് നമുക്ക് ഈ സ്റ്റേജ് കൈവരിക്കാനാവുകയും ആരുടെയും സഹായംകൂടാതെ ആണവവൈദ്യുതി ഉണ്ടാക്കുവാന്‍ കഴിയുകയും ചെയ്യും. ഇക്കാലമത്രയും ഊര്‍ജ്ജോത്പാദനത്തിനും തോറിയം വിഘടനത്തിനുമുള്ള യുറേനിയത്തിനു നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടീയും വരും.

കൂടുതല്‍ വായനയ്ക്ക്:
ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം by സിമി
ഇന്തോ-അമേരിക്കൻ ആണവ കരാർ, ഒരു പാർശ്വവീക്ഷണം by ഇഞ്ചിപ്പെണ്ണ്
ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി
വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍
ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.
ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.
ഹൈഡ് ആക്ട്

Tuesday, August 05, 2008

ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.

(സുഹൃത്തുക്കളേ ഈ ഡ്രാഫ്റ്റ് ഡാഷ് ബോര്‍ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. തിരക്കുകാരണം പരിഭാഷപ്പെടുത്താ‍ന്‍ കഴിഞ്ഞില്ല. താത്പര്യവും കുറഞ്ഞു. ഇവിടെ വരുന്നവര്‍ സമയവും സൌകര്യവും അനുവദിയ്ക്കുകയാണെങ്കില്‍ പരിഭാഷപ്പെടുത്താത്ത ഭാഗങ്ങള്‍ പരിഭാഷപ്പെടൂത്തി കമന്റായി ചേര്‍ത്താല്‍ നമുക്ക് ഇത് നല്ല പോസ്റ്റാക്കാം. ഒത്തുപിടിച്ചാന്‍ ഹൈഡ് ആക്ടും പോരും. സാധിയ്ക്കുമെങ്കില്‍ സഹകരിയ്കുക)
SEC. 103. STATEMENTS OF POLICY.
(a) അമേരിയ്ക്കയുടെ പൊതുവായ നയം
(1) ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടുള്ളതോ അല്ലാത്തതോ ആയ അണ്വായുധമില്ലാത്ത ഏതൊരു രാജ്യത്തിന്റെയും ആണ്വായുധനിര്‍മ്മാണത്തെ ഏതിര്‍ക്കുക.
(2)

Encourage States Party to the NPT to interpret the
right to ‘‘develop research, production and use of nuclear energy
H. R. 5682—3
for peaceful purposes’’, as set forth in Article IV of the NPT,
as being a right that applies only to the extent that it is
consistent with the object and purpose of the NPT to prevent
the spread of nuclear weapons and nuclear weapons capabilities,
including by refraining from all nuclear cooperation with
any State Party that the International Atomic Energy Agency
(IAEA) determines is not in full compliance with its NPT obligations,
including its safeguards obligations.
NPT യുടെ നാലാം വകുപ്പില്‍ പറയുന്ന സമാധാനപരമായ അണുശക്തിയുടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ഗവേഷണത്തിനും ഉത്പാദനത്തിനുമുള്ള അവകാശം NPT യുടെ ഉദ്ദ്യേശമായ നിര്‍വ്യാപനം, IAEA യുടെ നിരീക്ഷ‌ണപ്രകാരം NPT യുടെ
ഉത്തരവാദിത്വങ്ങളുമായി സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള നീസഹകരണം എന്നിവ അനുവര്‍ത്തിയ്ക്കുമ്പോള്‍ മാത്രമായിരിയ്ക്കും.
(3) നിയമം ആണവകൈമാറ്റം, ന്യൂക്ലിയാര്‍ ഉപകരണ കൈമാറ്റം, സാധനകൈമാറ്റം, സോഫ്റ്റ്വെയര്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ കൈമാറ്റം തുടങ്ങിയവയിലെ NSG യുടെ മാര്‍ഗ്ഗരേഖകളെയും,

NSG യുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും കീഴ്വഴക്കങ്ങളെയും പൂര്‍ണ്ണമായിയ് കണക്കിലെടുക്കുന്നതാണ്‌.
(4) Strengthen the NSG guidelines and decisions concerning
consultation by members regarding violations of supplier and
recipient understandings by instituting the practice of a timely
and coordinated response by NSG members to all such violations,
including termination of nuclear transfers to an involved
recipient, that discourages individual NSG members from continuing
cooperation with such recipient until such time as a
consensus regarding a coordinated response has been achieved.
(5) Given the special sensitivity of equipment and technologies
related to the enrichment of uranium, the reprocessing
of spent nuclear fuel, and the production of heavy water, work
with members of the NSG, individually and collectively, to
further restrict the transfers of such equipment and technologies,
including to India.
(6) Seek to prevent the transfer to a country of nuclear
equipment, materials, or technology from other participating
governments in the NSG or from any other source if nuclear
transfers to that country are suspended or terminated pursuant
to this title, the Atomic Energy Act of 1954 (42 U.S.C. 2011
et seq.), or any other United States law.
(b) ദക്ഷിണേഷ്യന്‍ പോളീസികള്‍

(1) ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എനീ രാജ്യങ്ങളുമായി അണ്വായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനത്തില്‍ മോറട്ടോറിയം ഏത്രയും പെട്ടന്ന് സമ്പാദിയ്ക്കുക.
(2) ആണവായുധത്തിനായുള്ള വസ്തുക്കളുടെ ഉത്പാദനം നിരോധിയ്ക്കുന്നതിനായി ഇന്ത്യയും അമേരിയ്ക്കയും കക്ഷികളായി എത്രയും പെട്ടന്ന് ഉടമ്പടിയില്‍ എത്തിച്ചേരുക.
(3) താഴെപ്പറയുന്ന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണം ഉറപ്പാക്കുക
(A) Proliferation Security Initiativeല്‍ ഇന്ത്യയുടെ പൂര്‍ണ്ണ സഹകരണം;
(B) നിരോധനവ്യവസ്ഥകളിലെ പൂര്‍ണ്ണ ഉത്തരവാദിത്തം.

(C) public announcement of its decision to conform
its export control laws, regulations, and policies with the
Australia Group and with the Guidelines, Procedures, Criteria,
and Control Lists of the Wassenaar Arrangement;
(D) demonstration of satisfactory progress toward
implementing the decision described in subparagraph (C);
and
H. R. 5682—4
(E) ratification of or accession to the Convention on
Supplementary Compensation for Nuclear Damage, done
at Vienna on September 12, 1997.
(4) Secure India’s full and active participation in United
States efforts to dissuade, isolate, and, if necessary, sanction
and contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability and the
capability to enrich uranium or reprocess nuclear fuel, and
the means to deliver weapons of mass destruction.
(5) ആണവാധുങ്ങളുടെ ദക്ഷിണേഷ്യയിലെ വര്‍ദ്ധനവ് തടയുന്നതിനും, അണയുധശേഖരം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നതിനും അന്തിമമായി ഇല്ലാതാക്കുന്നതിനും.
(6) Ensure that spent fuel generated in India’s civilian
nuclear power reactors is not transferred to the United States
except pursuant to the Congressional review procedures
required under section 131 f. of the Atomic Energy Act of
1954 (42 U.S.C. 2160 (f)).
(7) Pending implementation of the multilateral moratorium
described in paragraph (1) or the treaty described in paragraph
(2), encourage India not to increase its production of fissile
material at unsafeguarded nuclear facilities.
(8) Ensure that any safeguards agreement or Additional
Protocol to which India is a party with the IAEA can reliably
safeguard any export or reexport to India of any nuclear materials
and equipment.
(9) Ensure that the text and implementation of any agreement
for cooperation with India arranged pursuant to section
123 of the Atomic Energy Act of 1954 (42 U.S.C. 2153) meet
the requirements set forth in subsections a.(1) and a.(3) through
a.(9) of such section.
(10) Any nuclear power reactor fuel reserve provided to
the Government of India for use in safeguarded civilian nuclear
facilities should be commensurate with reasonable reactor operating
requirements.

Thursday, July 24, 2008

ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി

ഇന്ത്യയിലെ ഫോസില്‍ ഇന്ധനങ്ങളുടെ ദൌര്‍ലഭ്യവും ഹ്രസ്വ-ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ആണവവൈദ്യുതിയെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരംഭത്തിലേ തന്നെ നാം മനസിലാക്കിയിരുന്നു. ഇതിനായി വളരെ നേരത്തേ തന്നെ ഹോമീ ജെ ഭാഭ മൂന്നു ഘട്ടമായുള്ള നമ്മുടെ ദീര്‍ഘകാല ആണവോര്‍ജ്ജ ഉത്പാദന പരിപാടി രൂപകല്പന ചെയ്തു. ഊര്‍ജ്ജ സ്വയം പര്യാപ്തതയും നമുക്കു ധാരാളമായുള്ള തോറിയത്തിന്റെ ഉപയോഗവുമാണ് ഈ പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍.

ഒന്നാം ഘട്ടം : പ്രകൃതിദത്ത യുറേനിയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന Heavy Water Moderated റീയാക്ടറുകളുടെയും Cooled Pressurised Heavy Water റിയാക്ടറുകളുടേയും(PHWRs) നിര്‍മ്മാണം. രണ്ടാം ഘട്ടത്തിന് ആവശ്യമാ‍യിട്ടൂള്ള പ്ലൂട്ടോണിയം റിയാക്ടറിന്റെ ഉന്ധനമായ യുറേനിയത്തില്‍ നിന്നും ഉണ്ടാക്കുക.

രണ്ടാം ഘട്ടം : ഒന്നാംഘട്ടത്തില്‍ ഉത്പാദിപ്പിച്ചിട്ടൂള്ള പ്ലൂട്ടോണീയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ നിര്‍മ്മാണം, ഈ റിയാക്ടറുകള്‍ ഉപയോഗിച്ച് തോറീയത്തില്‍ നിന്ന് U-233 എന്ന യൂറേനിയം ഐസോടോപ്പ് ഉണ്ടാ‍ക്കുക.

മൂന്നാം ഘട്ടം : U-233 യും Thorium ഉം ഇന്ധനമായി ഉപയോഗിയ്ക്കുന്ന റിയാക്ടറുകള്‍.

(Nuclear Power Corporation of India Ltd ന്റെ വെബ് സൈറ്റില്‍ നിന്ന്)

ഇന്ത്യയില്‍ യൂറേനിയം നിക്ഷേപം പരിമിതവും തോറിയം സുലഭവുമാണ്. യൂറേനിയത്തിന്റെ U-233 എന്ന ഐസോട്ടോപ്പ് ആണ് ന്യൂക്ലിയര്‍ ഫിഷന് ഉപയോഗിയ്ക്കുന്നത് . മൂന്നാം ഘട്ടത്തില്‍, രണ്ടാംഘട്ടത്തില്‍ ഉണ്ടാക്കിയെടുത്ത U-233 ന്റെയും തോറിയത്തിന്റെയും മിശ്രിതമാണ് ഇന്ധനമായി ഉപയോഗിയ്ക്കാനായാല്‍ U-233 ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കുന്നതോടോപ്പം തോറിയത്തില്‍ നിന്ന് U-233 ഉണ്ടാക്കുകയും ചെയ്യുന്നു.

Wednesday, July 23, 2008

വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍

ചൈന: താപവൈദ്യുതി -74%, ജലവൈദ്യുതി - 24%, ആണവവൈദ്യുതി -2%
ഉത്പാദനശേഷി: 391.4 gigawatts (GW)
ഉത്പാദിപ്പിച്ചത് : 2,080 billion kilowatthours (Bkwh)
ഉപയോഗിച്ചത് :1,927 Bkwh
(2004 ലെ കണക്കുകള്‍)

റഷ്യ: താപവൈദ്യുതി - 63%, ജലവൈദ്യുതി - 21%, ആണവവൈദ്യുതി -16%
ഉത്പാദനശേഷി: 217 gigawatts
ഉത്പാദിപ്പിച്ചത് : 913 billion kWh in 2007
(2007 ലെ കണക്കുകള്‍)

അമേരിയ്ക്ക: താപവൈദ്യുതി - 73%, ജലവൈദ്യുതി - 7%, ആണവവൈദ്യുതി -20%
ഉത്പാദനശേഷി: 986 gigawatts.
(2007 ലെ കണക്കുകള്‍)

ഫ്രാന്‍സ്: താപവൈദ്യുതി - 8%, ജലവൈദ്യുതി - 13%, ആണവവൈദ്യുതി -79%
ഉത്പാദിപ്പിച്ചത് : 540.6 billion kWh in 2004
ഉപഭോഗം: 440.6 Bkwh.
(2007 ലെ കണക്കുകള്‍)

ജപ്പാന്‍: താപവൈദ്യുതി - 84%, ജലവൈദ്യുതി - 4%, ആണവവൈദ്യുതി -12%
ഉത്പാദനശേഷി: 243.5 gigawatts
ഉത്പാദിപ്പിച്ചത് : 974 billion kilowatthours (Bkwh)
ഉപഭോഗം : 906 Bkwh .
(2004 ലെ കണക്കുകള്‍)

ഇന്ത്യ: താപവൈദ്യുതി - 96%, ജലവൈദ്യുതി - 5%, ആണവവൈദ്യുതി -1%
ഉത്പാദനശേഷി:131.4 gigawatts
ഉത്പാദിപ്പിച്ചത് : 630.6 billion kilowatt hours
ഉപഭോഗം : 587.9 billion kilowatt hours
(2004 ലെ കണക്കുകള്‍)

ലോകരാജ്യങ്ങളിലെ വൈദ്യൂത ഉപഭോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഇതാ(2007)

അമേരിയ്ക്ക - 3,717 ബില്യണ്‍ കിലോവാട്ട് ഹവര്‍(billions of kilowatt-hours)
ചൈന - 2,494 BkWh
ജപ്പാന്‍ - 946 BkWh
റഷ്യ - 940 BkWh
ഇന്ത്യ - 587 BkWh
ജര്‍മ്മനി - 524 BkWh
കാനഡ - 522 BkWh
ഫ്രാന്‍സ് - 482 BkWh
ബ്രസ്സീല്‍ - 415 BkWh
യു.കെ - 345 BkWh

Thursday, July 17, 2008

ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.

അമേരിക്കന്‍ ഐക്യനാടുകളുടെ
109ആം കോണ്‍ഗ്രസ്


At the second session
(2006 ജനുവരി 3 ചൊവ്വാഴ്ച, വാഷിംഗ്‌ടണ്‍ ഡി.സി. )

ഇന്ത്യയുമായി ഉദ്ദ്യേശിയ്ക്കുന്ന ആണവസഹകരണ കരാറിനെ
1954ലെ ആണവോര്‍ജ്ജ നിയമത്തിന്റെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള നിയമം.

TITLE 1- അമേരിയ്ക്കയും ഇന്ത്യയുമായുള്ള ആണവസഹകരണം

SEC. 101. SHORT TITLE.

ഈ നിയമം‘‘Henry J. Hyde United States-
India Peaceful Atomic Energy Cooperation Act of 2006’’ എന്നു വിളിയ്ക്കപ്പെടുന്നു.

SEC. 102. SENSE OF CONGRESS.
(1)ആണവ ആയുധങ്ങളുടെ വ്യാപനം, മറ്റു weapons of mass destruction ന്റെ ഉത്പാദനം വിതരണം എന്നിവയെ തടയുന്നത് അമേരിയ്ക്കന്‍ വിദേശകാര്യനയത്തിന്റെ ഉദ്ദ്യേശമാണ്.
(2)ആണവ നിര്‍വ്വ്യാപനകരാറില്‍ ഉറച്ചുനില്‍ക്കുക, അതു ശക്തമായി പ്രാവര്‍ത്തികമാക്കുക എന്നത് അമേരിയ്ക്കയുടെ നിര്‍വ്വ്യാപന നയത്തിന്റെ മൂലക്കല്ലാണ്.
(3)ആണവ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയുന്നതിലും, രാജ്യാന്തര സുരക്ഷ ഉറപ്പാക്കുന്നതിലും ആണവ നിരിവ്യാപന കരാര്‍ ഒരു വിജയമാ‍ണ്.
(4)ആണവനിര്‍വ്യാപനം ഉത്തരവാദിത്വമായി ഏറ്റുപറയാത്തതുകൊണ്ട് ആണവനിര്‍വ്യാപനകരാര്‍ ഒപ്പിടാതെ കരാറിന്റെ പരിധിയ്ക്കു പുറത്തു നില്‍കുന്ന രാജ്യങ്ങള്‍ ആഗോള ആണവനിര്‍വ്വ്യാപനമെന്ന ലക്ഷ്യം സാധിയ്ക്കുന്നതിനു പ്രതിബന്ധമാണ്.
(5)ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്തരാജ്യങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള താത്പര്യം അമേരിയ്ക്കണ്ട്.
(6)Atomic Energy Act of 1954 (42 U.S.C. 2153) ന്റെ section 123 അനുസൃതമായി അമേരിയ്ക്കയ്ക്ക് ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവസഹകരണകരാറില്‍ ഏര്‍പ്പെടാവുന്നതാണ്.
(A) അത്തരം രാജ്യങ്ങള്‍ സാങ്കേതികവിദ്യയുടെ നിവ്യാപനത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തിയിട്ടൂണ്ടെങ്കില്‍
(B)ജനാധിപത്യരാജ്യമായി പ്രവര്‍ത്തിയ്ക്കുകയും അമേരിയ്ക്കയുടെ വിദേശനയത്തെ അംഗീകരിയ്ക്കുകയും അമേരിയ്ക്കയുടെ ആണവനിര്‍വ്വ്യാപന ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടൂണ്ടെങ്കില്‍
(C)തുടര്‍ന്ന് ആണവപരീക്ഷണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ആണവസാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുമെങ്കില്‍
(D)അമേരിയ്ക്കയുടെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളെ - പ്രത്യേകിച്ച് ആണവ ആയുധമോ മറ്റു മാസ് ഡിസ്ട്രക്ടീവ് ആയുധങ്ങളോ ശേഖരിയ്ക്കുകയോ, കൈവശപ്പെടുത്താന്‍ ശ്രമിയ്ക്കുകയോ ചെയ്യുന്ന ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെയും ,ഭീകരസംഘടനകളെയും ഉപദേശിയ്ക്കുക,ഒറ്റപ്പെടുത്തു ആവശ്യമെങ്കില്‍ ചെറുക്കുക(if necessary, sanctioning and containing states that sponsor
terrorism and terrorist groups) - സഹായിയ്ക്കുമെങ്കില്‍(political and material support)

(7) ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയോടും അവര്‍ തമ്മിലുമുള്ള അമേരിയ്ക്കയുടെ നയങ്ങള്‍ തുടരണം.
(8) ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അമേരിക്കയുടെ രാജ്യതാത്പര്യമാണ്.
(9) ഇന്ത്യയും അമേരിക്കയും ജനാധിപത്യമൂല്യങ്ങളെ വിലമതിയ്കുന്നതും സാമ്പത്തിക സഹകരണം മെച്ചെപ്പെടുത്താനും നിലനിര്‍ത്താനും കഴിവുള്ളതുമായ രാജ്യങ്ങളാണ്.
(10)അമേരിയ്ക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സൈനീകേതര ആണവ സഹകരണം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാണ്.
(11)ആണവ നിര്‍വ്വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്ത എന്നാല്‍ ആണവനിവ്യാപനത്തില്‍ ശ്രദ്ധയുള്ള രാ‍ജ്യങ്ങള്‍മായുള്ള ഇത്തരം സഹകരണങ്ങള്‍ അമേരിയ്ക്കയുടെ വിദേശകാര്യ നയത്തിലെ ശ്രദ്ധേയമായ മാറ്റമായി കണക്കാക്കാം.
(12) ഇന്ത്യയുമായുള്ള അമേരിയ്ക്കയുടെയോ മറ്റുരാജ്യങ്ങളുടെയോ സൈനീകേതര ആണവ സഹകരണം ആണവവ്യാപത്തിന്റെയും ആയുധമത്സരത്തിന്റെയും റിസ്ക് കുറയ്ക്കുന്നതും ആണവ ഇന്ധന ദാദാക്കളുടെ(NSG) മാര്‍ഗ്ഗരേഖ മുതലായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളോടൂള്ള ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതുമാകണം.

(13) ഇന്ത്യയിലേയ്ക്കുള്ള ആണവ ഇന്ധന കയറ്റുമതി അമേരിയ്കന്‍ നിയമാനുസൃതം നിര്‍ത്തിവച്ചാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നോ അമേരിയ്ക്കയില്‍ നിന്നോ ഇന്ത്യയിലേയ്ക്കുള്ള ആണവകയറ്റുമതി തുടരുന്നത് അമേരിയ്ക്ക പ്രോത്സാഹിപ്പിയ്ക്കുരുത്

Wednesday, July 16, 2008

ഹൈഡ് ആക്ട്

എന്താണ് ഹൈഡ് ആക്ട്?
Henry J. Hyde United States-India Peaceful Atomic Energy Cooperation Act of 2006 എന്ന 2006 ഡിസംബര്‍ 8 ന് അമേരിയ്ക്കന്‍ പ്രതിനിധിസഭ 59 എതിരേ 330 വോട്ടൂകള്‍ക്ക് അംഗീകരിച്ച ആക്ട് ആണ് ഹൈഡ് ആക്ട്.ഇതുമൂലം സൈനികേതര ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്ക് ആണവശക്തി വില്‍ക്കുവാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനു കഴിയുന്നു. ആണവനിലയങ്ങളെ സൈനീകമെന്നും സൈനീകേതരമെന്നും തിരിയ്ക്കുക, ആണവനിലയങ്ങളെ അന്താരാഷ്ട്ര ഏജന്‍സിയുടെ നിരീക്ഷണത്തിന് അനുവദിയ്ക്കുക, ആണവപരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക മുതലായ നടപടികള്‍ക്ക് ഇത് ഇന്ത്യയെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.
അമേരിയ്ക്കന്‍ വിദേശകാര്യസമിതിയുടെ വെബ് സൈറ്റില്‍ നിന്നും വാര്‍ത്ത ഡൌണ്‍ലോഡു ചെയ്യാം.

ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധങ്ങളുടെ നിയമപരമായ ചട്ടക്കൂടാണ് ഹൈഡ് ആക്ട്. ഇതുവഴി അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാമാനദന്‍ഢങ്ങള്‍ക്കനുസരിച്ച് ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യയും ആണവ ഇന്ധനവും അമേരിയ്ക്ക നല്‍കും. ഇന്ത്യയുമായുള്ള ആണവസഹകരണത്തെ കൃത്യമായി നിര്‍വ്വചിയ്ക്കുകയാണ് ഹൈഡ് ആക്ടിലൂടെ.

ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് പരസ്പരം സാങ്കേതിക വിദ്യ കൈമാറാനും Nuclear Suppliers Group ല്‍ നിന്നും ഇന്ധനം വാങ്ങനും കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപന കരാരില്‍ ഒപ്പുവച്ചിട്ടില്ല. അമേരിയ്ക്കയുടെ Atomic Energy Act പ്രകാരം നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത രാജ്യവുമായി ആണവ സഹകരണം സാധ്യമല്ല. ഹൈഡ് ആക്ട് ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവസകരണം സാ‍ധ്യമാക്കുന്ന കരാറാണ്.(NDTV, What is Hyde Act)

മേല്‍പ്പറഞ്ഞവയില്‍ നിന്നും എനിയ്ക്കു മനസിലായത്
ചുരുക്കത്തില്‍ ഇന്ത്യയെ നേരിട്ടു ബാധിയ്ക്കാത്തതാണ് ഹൈഡ് ആക്ട്. എന്നാല്‍ അമേരിയ്ക്കയുടെ ഇന്ത്യയുമായുള്ള എല്ലാ ആണവ സൌഹൃദങ്ങളെയും പരോക്ഷമായി ബാധിയ്ക്കുകയും ചെയ്യും.
അതായത് ഇന്ത്യ ഒപ്പുവയ്ക്കുകയോ ഇന്ത്യ അംഗീകരിച്ചെന്നു പ്രഖ്യാപിയ്ക്കയോ ചെയ്തിട്ടൂള്ള ഒരു കരാറല്ല ഹൈഡ് ആക്ട്. ഇന്ത്യയുടെ അംഗീകാരം ആവശ്യമുള്ളതോ ഇന്ത്യയോട് അഭിപ്രായം ചോദിയ്ക്കുന്നതോ അല്ല ഹൈഡ് ആക്ട്. അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടിനെ ഇന്ത്യ അനുസരിയ്ക്കാണം എന്നു ശാഠ്യം പിടിയ്ക്കാനുമാവില്ല.
ഹൈഡ് ആക്ട് അമേരിയ്ക്കന്‍ പ്രതിനിധി സഭ പാസക്കിയ, ഏതാണ്ട് അവരുടെ ആഭ്യന്തരകാര്യമെന്നു പറയാവുന്നതും എന്നാല്‍ അമേരിയ്ക്കന്‍ ഇന്ത്യന്‍ ബന്ധങ്ങളെ ബാധിയ്ക്കുന്നതുമായ ഒരു ചട്ടകൂടാണ് ഇത്. അമേരിയ്ക്ക ഇന്ത്യയുമായി ആണവ കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ അത് എങ്ങനെയായിരിയ്ക്കണമെന്നും എന്തൊക്കെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ അമേരിയ്ക്കയ്ക്ക് ഇന്ത്യയുമായി ആണവസൌഹൃദം ആകാവൂ എന്നും ഈ ആക്ട് പറഞ്ഞു വയ്ക്കുന്നു.
അമേരിയ്ക്ക ഇന്ത്യയുമായി ഏത് ആണവബന്ധമുണ്ടാക്കിയാലും ഏതൊക്കെ കരാറില്‍ ഏര്‍പ്പെട്ടാലും അതിനു പിറകില്‍ ഹൈഡ് ആക്ട്(ഭേദഗതികളോടെ ആയിക്കൂടാ എന്നില്ല) തീര്‍ച്ചയായും ഉണ്ടാവും. അഥവാ ഹൈഡാക്ടിനെ ധിക്കരിയ്ക്കുന്നതോ ഹൈഡ് ആക്ടിനു വിരുധമായതോ ആയ ഒരു കരാറിലും ഏര്‍പ്പെടാന്‍ അമേരിയ്ക്കയ്ക്ക് ആവില്ല.
ഇന്ത്യയും അമേരിക്കയും തമ്മില്‍ August 3, 2007 ല്‍ ഒപ്പുവച്ച 123 കരാറിനു പിന്നിലും ഹൈഡ് ആക്ട് തീര്‍ച്ചയായും ഉണ്ടാവും. അഥവാ 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമായി മാത്രമേ അമേരിയ്ക്കയ്ക്ക് ഒപ്പുവയ്ക്കാനാവൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 123 കരാറു മാത്രമേയുള്ളൂ. അതിലേ വ്യവസ്ഥകളോടേ ഇന്ത്യയ്ക്കു പ്രതിബന്ധതയുള്ളൂ. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമാണ്, അതുകൊണ്ടാണ് അവര്‍ക്ക് അതില്‍ ഒപ്പുവയ്ക്കാന്‍ കഴിയുന്നത്.

എനിക്കു മനസിലായത് ഒന്നു സിംബോളിയ്ക്കായി ചിത്രീകരിച്ചാല്‍ ഇങ്ങനെയിരിയ്ക്കും
Hyde Act

Wednesday, July 02, 2008

കൊമ്പില്ലാത്ത മുയല്‍

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റിന്റെ തലക്കെട്ടിന് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിയ്ക്കാനുള്ളതോ ആയ ഏതെങ്കിലും തലക്കെട്ടിനോട് സാമ്യം തോന്നുന്നെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രമാണ്.)

മൂന്നു കൊമ്പുള്ള മുയല്‍ (അങ്ങനെയും പറയാം.) അഥവാ മൂന്നു മുയലുള്ള കൊമ്പ് എന്ന എന്റെ പോസ്റ്റില്‍ കമന്റിട്ട സാബൂ പ്രയാര്‍, മാരീചന്‍, രാധേയന്‍, ഡാലി, കാവലാന്‍, ചന്ദ്രക്കാറന്‍, കണ്ണൂസ്, രാമചന്ദ്രന്, മൂര്‍ത്തീ, ഡിങ്കന്‍, ശിവ, അന്യന്‍, കിരണ്‍ എന്നിവരോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിയ്ക്കുകയാണ്.(പശ്ചാത്തലത്തില്‍ നിലയ്ക്കാത്ത കൈയ്യടി.......)

പക്ഷേ മിക്കവരും തെറ്റിദ്ധരിച്ചു എന്ന തോന്നലാണ് കമന്റുകളില്‍ നിന്നും എനിയ്ക്കു മനസിലായത്. വെറുമൊരു മുയലിനെയും അതിന്റെ മൂന്നൂ കൊമ്പിനെയും കുറിച്ചെഴുതിയ നിര്‍ദോഷകരമെന്നു ഞാന്‍ വിചാരിയ്ക്കുന്ന ‍ഈ പോസ്റ്റ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വായനക്കാരില്‍ ചിലര്‍ വളച്ചൊടുയ്ക്കുക്കയും ദുര്‍വ്യാഖ്യാനം ചെയ്യുകയം ചെയ്തതായി ഞാന്‍ സംശയിയ്ക്കുന്നു. ആദ്യത്തെ കുറേ കമന്റുകളുടെ സാഗത്യം മനസിലാക്കാ‍ന്‍ കഴിയാതെ വിവാദം ഒഴിയുന്നെങ്കില്‍ ഒഴിഞ്ഞോട്ടെ എന്നു കരുതി ഞാന്‍ കൊമ്പിനെയും മുയലിനെയും സ്ഥലം മാറ്റി പോസ്റ്റ് മാറ്റിയെഴുതി. ശങ്കരന്‍ പിന്നെയും തെങ്ങുമ്മേല്‍ തന്നെ എന്ന നിലയിലായിരുന്നു മാരീചനും രാമചന്ദ്രനും.

ചില സാമ്പിള്‍ കമന്റുകള്‍

“...ഭരണഘടനാപരമായ അവകാശമാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനെ ഞാന്‍ ന്യൂനപക്ഷവിരുദ്ധനായി ചാപ്പകുത്തി ചാണകത്തില്‍ ....” - ചന്ദ്രക്കാറന്‍

“ഓ.വി.വിജയന്റെ ചവിട്ടുവണ്ടി ...” - ചന്ദ്രക്കാറന്‍

“സ്ഥാനമേറ്റ ശേഷം വിദ്യാഭ്യസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലു ...” - മാരീചന്‍

“പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത മതനിഷേധത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതങ്ങളുടെ ..” - രാമചന്ദ്രന്‍

“നരകങ്ങളിലെ ഫര്‍ണസ്സുകളെല്ലാം അപ് ഗ്രേഡ് ചെയ്യുവാനുള്ള തീരുമാനം ദൈവങ്ങളുടെ ഉച്ചകോടിയില്‍...” -രാമചന്ദ്രന്‍

“വിമോചനസമരത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മോചനമില്ലാത്ത ആത്മാക്കള്‍ക്കായി ...” - രാമചന്ദ്രന്‍

“ഗുന്‍‌മന്‍ ചണ്ടിയും ചണ്ണത്തലയും കൂടി വയലാര്‍ രവിയെ ഈ കുറ്റത്തിന്‌ പുറത്താക്കുമോ മാരീചാ? :)” - കണ്ണൂസ്

കണ്‍ഫ്യൂഷന്‍....കണ്‍ഫ്യൂഷന്‍.....ഞാനെന്താ പറഞ്ഞത്. ഇവരെന്താ പറയുന്നത്!!!!!!!!(ആത്മഗതം)


എന്റെ പോസ്റ്റില്‍ നിങ്ങള്‍ പറയുന്ന സംഗതികളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അത് മതങ്ങളെപ്പറ്റിയോ മതനിഷേധത്തെപ്പറ്റിയോ പാഠപ്പുസ്തകത്തെപ്പറ്റിയോ, ചവിട്ടുവണ്ടിയെപ്പറ്റിയോ,‍ ഭരണഘടനയെപറ്റിയോ, ന്യൂനപക്ഷങ്ങളെ പറ്റിയോ മുണ്ടശ്ശേരിയെപറ്റിയോ അല്ല. ഒരു മുയലിനെയും അതിന്റെ കൊമ്പിനെയും പറ്റിയാണ്. ആ മുയലിന്റെ കണ്ടു എന്ന അപരാധം മാത്രമേ ചെയ്തിട്ടൂള്ള. ഞാന്‍ എന്തു പിഴച്ചു....മുയലെന്തു പിഴച്ചു...(സെന്റി...മ്യൂസിക്ക്...വയലിനില്‍ ശോകം വലിയുന്നു.)

ഇവിടെ കമന്റു ചെയ്തവര്‍ പോസ്റ്റു വായിച്ചിട്ടല്ല കമന്റിയത് എന്നാണ് എന്റെ വിശ്വാസം.മതം മതനിഷേധം പാഠപ്പുസ്തകം, ചവിട്ടുവണ്ടി,‍ ഭരണഘടന, ന്യൂനപക്ഷം, മുണ്ടശ്ശേരി എന്നിവയില്‍ എന്തിനെയെങ്കിലും പറ്റി ഞാന്‍ പറഞ്ഞു എന്നു തെളിയിച്ചാന്‍ ഞാന്‍ എന്റെ പോസ്റ്റ് പിന്‍‌വലിയ്ക്കാന്‍ ഒരുക്കമാണ്.

പോസ്റ്റിന്റെ ലിങ്ക്

മുയലിന്റെയും കൊമ്പിന്റെയും പടം ഇല്ലാതിരുന്നതായിരിയ്ക്കാം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. പടം കിട്ടുന്നമുറയ്ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്കും.

മുന്‍‌വിധികളോടെയും രാഷ്ട്രീയലക്ഷ്യങ്ങളോടെയും എന്റെ പോസ്റ്റിനെ സമീപിച്ച് അതില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരോപിച്ച് വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ പോസ്റ്റു വായിക്കൂ.

നിങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും (അസ്ഥാനത്തുള്ള)പാഠപ്പുസ്തകവിവാദത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതു പോലെ തോന്നി. രാമചന്ദ്രനോടൂ മറുപടിയല്ലാതെ മറുപടിയും നിങ്ങള്‍ക്കു ലഭിയ്ക്കുന്നതല്ല.

“രാമചന്ദ്രാ,

നീട്ടീ‍പ്പിടിച്ച് ഒരു മറുപടിയോ അഭിപ്രായപ്രകടനങ്ങളൊ കുത്തിയ്ക്കുറിയ്ക്കുവാനുള്ള ഒരു സൌകര്യം ഇപ്പോഴില്ല. എങ്കിലും പാഠപ്പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എനിക്കു വിയോജിപ്പുണ്ട്. വിവാദങ്ങള്‍ ഒന്നാറിയശേഷം എനിക്കു സമയം കിട്ടൂകയാണെങ്കില്‍ തീര്‍ച്ചയായും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നുണ്ട്.

അപ്പോ ശരി,
പാര്‍ക്കലാം”

ഈ പോസ്റ്റിനോ ഇതിനു മുന്‍പിലത്തെ പോസ്റ്റിനോ പ്രസ്തുതവിവാദവുമായി ഒരു ബന്ധവുമില്ലെന്ന് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)

Monday, June 30, 2008

മൂന്നു മുയലുള്ള കൊമ്പ്

സുഹൃത്തുക്കളേ,

ഞാന്‍ ഇന്നലെ മൂന്നു മുയലുള്ള ഒരു കൊമ്പ് കണ്ടു.
ഇക്കാര്യം നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്ന് എനിക്കറിയാം.
എങ്കിലും കൊമ്പിന് മൂന്നു മുയല്‍ ഉണ്ടായിരുന്നു എന്നത് മൂന്നരത്തരം.
എത്ര ചര്‍ച്ചയ്ക്കും ഞാന്‍ തയ്യാറാണ്.
വേണമെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ തന്നെ ‘ഞാന്‍’ നിയോഗീയ്ക്കാം.
പക്ഷേ കൊമ്പിന് മൂന്നു മുയലുണ്ടാ‍യിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.
(പിന്നെ എന്തിനാണ് ചര്‍ച്ചയും അന്വേഷണ കമീഷനും എന്നു നിങ്ങള്‍ ദയവുചെയ്ത് ചോദിക്കരുത്.)
എന്തൊക്കെയായാലും ഞാന്‍ ഒന്നു കൂടെ പറയുന്നു കൊമ്പിന് മൂന്നു മുയലുണ്ടായിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.

എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)

Thursday, June 05, 2008

ഉല്പത്തി പുസ്തകത്തിന് കിരണിന്റെ കമന്റ്, ഹരോള്‍ഡിന്റെയും

ഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ ഇട്ടു പോവുകയാണ്. ഇതിന്റെ ലക്ഷ്യം ബാബുവിനോട് ഒരു സംവാദമോ ഒന്നുമല്ല. ബാബുവിന്റെ തന്നെ പോസ്റ്റിലെ ചില പിശകുകള്‍ ചൂണ്ടീക്കാണിയ്ക്കുയും അതിനോടുബന്ധപ്പെട്ടൂള്ള ചില ചിന്തകള്‍ പങ്കുവയ്ക്കുകയുമാണ്.

വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എന്നപോസ്റ്റില്‍ ചില വാചകങ്ങളുണ്ട്റ്റ്.

“പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന 'കുറ്റസമ്മതം' ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ്‌ തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു.”

ഇപ്പോള്‍ എന്നത് കടുപ്പിച്ചത് മനപ്പൂര്‍വ്വമാണ്.

ഇനി കിരണ്‍ ഇട്ട കമന്റ് എന്താണെന്നു നോക്കാം.

“ബാബു സാറെ നിങ്ങള്‍ ഉള്ള വിശ്വാസം കു‌ടി കളയുമാല്ലോ. ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ ഉള്ള കഥകള്‍ ഒരു മിത്താണ് എന്ന് കത്തോലിക്ക സഭ മുന്കു‌ര്‍ ജാമ്യം എടുത്തത് വെറുതെ അല്ല.”

ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ എന്നു പറഞ്ഞാല്‍ പുറപ്പാട് ഉള്‍പ്പെടുമോ എന്ന് കിരണിനു മാത്രമേ അറിയൂ.

മെലെ പറഞ്ഞ പോസ്റ്റില്‍ Harold എന്നയാള്‍ ഇങ്ങനെ ഒരു കമന്റിട്ടു.
“കിരണ്‍ പറഞ്ഞത് സത്യമാണ്. വിശ്വാസത്തിന്റെ മൂലക്കല്ലിളകുമോ എന്നത് അവിടിരിക്കട്ടെ.
കത്തോലിക്കാ വേദപാഠ ക്ലാസുകളില്‍ പഴയ നിയമം മിത്താണെന്നു തന്നെയാണ് പഠിപ്പിക്കുന്നത്.”

അടുത്ത ബാബുവിന്റെ ചോദ്യം.
“harold,

പഴയ നിയമം മിത്താണെന്നു് സഭ ഔദ്യോഗികമായി പ്രസ്താവിക്കുന്ന ഒരു ഇടയലേഖനം മാര്‍പാപ്പയുടെ പക്ഷത്തു് നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ details തരുമോ?”

ആരെയും കുറ്റം പറയുകയല്ല. എന്നാലും...
കിരണും ഹരോള്‍ഡൂം അങ്ങനെ പറയരുതായിരുന്നു.

‘ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ’ എന്നത് ‘ഉത്പത്തിയും പുറപ്പാടും’ എന്നായി അതിനു ശേഷം പഴയനിയമം മിത്താണ് എന്നല്ല സഭ അങ്ങിനെ പഠിപ്പിയ്ക്കുന്നു എന്നുകൂടി പറയുന്നു ഹരോള്‍ഡ്.

സഭ അങ്ങനെയൊന്നും പഠിപ്പിച്ചതായി എനിയ്ക്കറിയില്ല. പക്ഷേ കിരണിന്റെയും ഹരോള്‍ഡിന്റെയും കമന്റുകള്‍ക്ക് അടിസ്ഥാനമായ ചില പ്രബോധനങ്ങളുണ്ട്.

ബൈബിള്‍ വ്യാഖാനിയ്ക്കൂമ്പോള്‍ എന്ന പോസ്റ്റില്‍ സഭയുടെ കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്നുണ്ട് സഞ്ചാരി എന്ന ബ്ലോഗര്‍.
“ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്ത് എന്നത് കാല്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്. അതുകൊണ്ട് ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. യഥാ‍ര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവികമായ രീതിയില്‍ അവതരിപ്പിരിയ്ക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. അതിനു സഹായകമായി അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകളും പ്രതീകങ്ങളും പൊതുവിഞ്ജാനവും ഒക്കെ അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്.”

ബൈബിളില്‍ ചരിത്രം അടങ്ങിയിട്ടൂണ്ട് എന്ന് ബൈബിള്‍ പണ്ഡിതരും ചരിത്രകാരന്മാരും സമ്മതിയ്ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ബൈബിളിള്‍ ചരിത്രവുമായുള്ള ഈ ചേര്‍ന്നു പോകല്‍ ആരംഭിയ്ക്കുന്നത് അബ്രാഹത്തെ ദൈവം വിളിയ്ക്കുന്ന ഭാഗം മുതലാണ്. അപ്പോള്‍ അതിനു മുന്‍പില്‍ പറഞ്ഞതിതൊന്നും ചരിത്രപരമല്ല എന്നു സാരം. അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം.

അതുകൊണ്ട് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ആറുദിവസമെന്നോ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അങ്ങനെയോ ഉള്ള വാച്യാര്‍ത്ഥത്തില്‍ എടുക്കരുത് എന്നര്‍ത്ഥം. അതുകൊണ്ടൂ തന്നെ സൌരയൂഥ സിദ്ധാന്തമോ പരിണാമസിദ്ധാന്തമോ മഹാവിസ്‌ഭോടന സിദ്ധാന്തമോ ഒന്നും ബൈബിളിനോ സഭയുടെ പ്രബോധനങ്ങള്‍ക്കോ എതിരാവുന്നില്ലെന്നു സാരം.

ഇത്രയും പറഞ്ഞതില്‍ നിന്നും പഴയ നിയമം മിത്താണ് എന്നോ ഉല്പത്തിയും പുറപ്പാടും മിത്താണെന്നോ ഉല്പത്തിമുതല്‍ പുറപ്പാടുവരെ മിത്താണ് എന്നോ സഭ പഠിപ്പിയ്ക്കുന്നില്ലെന്ന് മനസിലാകുമെന്നു കരുതുന്നു.

ബാബുവിനോട് ഒരു കാര്യം കൂടി
സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുകയല്ല.
സഭയുടെ ഈ നിലപാടിന് ബാബുവിനേക്കാള്‍ പഴക്കമുണ്ട്.

Monday, June 02, 2008

രാഷ്ട്രീയപ്പാര്‍ട്ടീയം

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിയ്ക്കുന്നവരയും ഒരു പാര്‍ട്ടിയിലും വിശ്വസിയ്ക്കാത്തവരെയും ഒക്കെ അരാഷ്ട്രീയവാദികളായി മുദ്രകുത്തപ്പെടാറുണ്ട്, പൊതുസമൂഹത്തിലും ബൂലോകത്തും. പലപ്പോഴും ഇത്തരം അരാഷ്ട്രീയക്കാരുടെ മറുപക്ഷത്ത് ഇടതുപക്ഷ സഹയാത്രികരുമാവും.

സത്യന്‍ അന്തിക്കാട് സന്ദേശം സിനിമയെക്കുറിച്ചു പറഞ്ഞത് മലയാള മനോരമയുടെ വാചകമേളയില്‍ വായിച്ചത് ഓര്‍ക്കുന്നു.
സന്ദേശം സിനിമയില്‍ കമ്യൂണിസ്റ്റുകാരെ വിമര്‍ശിയ്ക്കുന്നതിനൊപ്പം ഒട്ടും തന്നെക്കുറയ്ക്കാതെ കോണ്‍‌‌ഗ്രസ്സുകാരെയും പരിഹസിയ്ക്കുന്നുണ്ട്. എങ്കിലും എതിര്‍പ്പുമായി എത്തിയത് കമ്യൂണിസ്റ്റുകാരായിരുന്നു പോലും. ഇതേ അസഹിഷ്ണുത അരാഷ്ട്രീയവാദത്തോടും വാദികളോടും ഇടതുപക്ഷബുദ്ധിജീവികളും സഹയാത്രികരും കാണിയ്ക്കാറുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ വസ്തുത തങ്ങളുടെ വാദങ്ങളോടും താത്പര്യങ്ങളോടും അനുഭാവമില്ലാത്ത അഭിപ്രായങ്ങളെ അരാഷ്ട്രീയം എന്നു മുദ്രകുത്താനുള്ള പ്രവണതയാണ്. ഈയിടെ ബൂലോകത്തെ പ്രമുഖര്‍ അണിനിരന്ന ഒരു പോസ്റ്റിലെ ചര്‍ച്ചയിലും കണ്ടു ഇത്തരം രാഷ്ട്രീയ അരാഷ്ട്രീയ വാദങ്ങള്‍.

ചുരുക്കത്തില്‍ രാഷ്ട്രീയമെന്നത് രാഷ്ട്രീയപ്പാര്‍ട്ടിയമായി ചുരുങ്ങുന്നതായാണ് അനുഭവപ്പെടുന്നത്. രാഷ്ട്രത്തിനാണ് പാര്‍ട്ടിയ്ക്കല്ല പ്രാധാന്യമെന്ന് പലരും മറക്കുന്നതുപോലെ.

രാഷ്ട്രീയം എന്നത് രാഷ്ടത്തെ സംബന്ധിയ്ക്കുന്നതാണ്. എന്റെ രാഷ്ട്രത്തെ സംബന്ധിച്ച് എനിയ്ക്ക് അഭിപ്രായങ്ങളുണ്ടാവും, സ്വപ്നങ്ങളുണ്ടാകും, ആഗ്രഹങ്ങളുണ്ടാവും. അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അഭിപ്രായമാകണമെന്നു വാശിപിടിയ്ക്കാനാവുമോ. വേറൊരുതരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായങ്ങളില്‍ നിന്ന് വേറിട്ട് ഒരു അഭിപ്രായം പാടില്ല എന്നുണ്ടോ. സ്വന്തമായി അഭിപ്രായം പറയണമെങ്കില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടൂ‍വേണോ അഭിപ്രായം പറയാന്‍.

മലയാളമനോരമയുടെ നേരേചൊവ്വെയില്‍ സേതു പറഞ്ഞത് പങ്കുവയ്ക്കുന്നു.
“എനിയ്ക്ക് എന്റേതായ രാഷ്ടീയമുണ്ട്. രാഷ്ടീയത്തെ കക്ഷിരാഷ്ട്രീയമായി വ്യാഖ്യാനിക്കുമ്പോഴാണ് പ്രശ്നം . കേരളത്തില്‍ രാഷ്ട്രീയം എന്നത് നമ്മള്‍ ഏതുപാര്‍ട്ടിയിലെ മെമ്പര്‍ ആണ് അല്ലെങ്കില്‍ എവിടെ നില്‍ക്കുന്നു എന്നിങ്ങനെ വളരെ ഇടുങ്ങിയ രീതിയിലാണ് കാണുന്നത്. എന്നെ ഭയപ്പെടുത്തുന്നത് അല്ലെങ്കില്‍ അലട്ടുന്നത് അരാഷ്ട്രീയതയല്ല, രാഷ്ട്രീയത്തിലെ അരാഷ്ട്രീയതയാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ വലിയതോതില്‍ അരാഷ്ട്രീയതയുണ്ടെന്നു വിശ്വസിയ്ക്കുന്ന ഒരാളാണു ഞാന്‍.”

Wednesday, May 28, 2008

വിജയശതമാന വര്‍ദ്ധനവോ ശതമാന സ്ഥിരതയോ?

S.S.L.C വിജയ ശതമാനം അസാധരണമാം വിധം ഉയര്‍ന്നതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിദ്യാഭ്യാസമന്ത്രിയും കൂട്ടരും തങ്ങളുടെ പരിശ്രമത്തിന്റെ വിജയമാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട് മറുപക്ഷമെത്തി. ബ്ലോഗിലും ചില പ്രതിഫലനങ്ങളുണ്ടായി.

വളരെയധികം പേര്‍ എഴുതുന്ന ഒരു പരീക്ഷയില്‍ വിജയശതമാനത്തില്‍ വളരെയധികം വ്യത്യാസമുണ്ടാവുന്നത് ഗുണകരമാണെന്നു തോന്നുന്നില്ല. അതിന്റെ അര്‍ത്ഥം കഴിഞ്ഞ പരീക്ഷയേക്കാള്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ ഉണ്ടായി എന്നു തന്നെയാണ്. സാഹചര്യം കൊണ്ടു മാത്രം വിജയിയ്ക്കുകയും പരാ‍ജയപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു. പൊതു പരീക്ഷയ്ക്ക് ചോദ്യത്തിലും മൂല്യനിര്‍ണ്ണയത്തിലും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് വിജയശതമാനത്തിലെ അന്തരം.

സി.ബി.എസ്.ഇ പോലുള്ള പരീക്ഷകളുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നതും കണ്ടു. ബ്ലോഗ് എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചിടുന്ന ഒരിടം മാത്രമായതുകൊണ്ട് ബ്ലോഗിലാണ് അങ്ങനെയൊരു അഭിപ്രായപ്രകടനം വന്നിരുന്നതെങ്കില്‍ ഒരു അഭിപ്രായം എന്നതില്‍ കവിഞ്ഞ് അതിനാരും വിലകല്‍പിയ്ക്കുമെന്നു കരുതുന്നില്ല.
ഇന്നാണ് ഷാജി എന്ന ബ്ലോഗര്‍ ഡീക്കന്‍ റൂബിന്റെ പോസ്റ്റില്‍ ശ്രീ. സി.പി.നാരായണന്റെ ലേഖനത്തിന്റെ ചിലഭാഗങ്ങള്‍ കമന്റായി ചേര്‍ത്തുകണ്ടത്.

“വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?”

ചിലര്‍ക്കെങ്കിലും ഈ സംശയം തോന്നിയിരിയ്ക്കും. ശരിയല്ലേ?

ആരാണീ സി.പി.നാരായണന്‍ എന്നന്വേഷിച്ചു ചെന്നത് മാരീചന്റെ ബ്ലോഗിലാണ്. അങ്ങനെയാണ് “ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഖിലേന്ത്യാ രൂപമായ എഐപിഎസ്എന്നിന്റെ ചെയര്‍മാനുമാണ് സഖാവ് (എഐപിഎസ്എന്‍ എന്നാല്‍ ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്)” എന്ന സത്യം എനിയ്ക്കു മനസിലായത്. ഉത്തരവാതിത്തപ്പെട്ടതെന്നു പലരും കരുതുന്ന ഒരു സംഘടനയുടെ ചെയര്‍മ്മാന്‍ ഒരു ലേഖനമെഴുതുമ്പോള്‍ അല്പമെങ്കിലും ഗൃഹപാഠം ചെയ്യേണ്ടത് ആവശ്യമല്ലേ? അല്ലാതെ വികാരം കൊണ്ടൂം രാഷ്ടീയാനുഭാവം കൊണ്ടും മനസിലുള്ളതുമുഴുവന്‍ വിളിച്ചു പറയാമോ?

നാരായണന്‍ പറയുന്നു സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ് എന്ന്.

തെറ്റ്!

യഥാര്‍ത്ഥത്തില്‍ സിബിഎസ്ഇ അഖിലേന്ത്യാ വിജയശതമാനം 80.91 മാത്രമാണ്.

സിബിഎസ്ഇ യുടെ വിജയശതമാനം റീജ്യണ്‍ തിരിച്ചാണു പറയാറ്. ഇതില്‍ ചെന്നൈ റീജ്യണ്‍ മാത്രമാണ് 90ലേറെ വിജയം കരസ്ഥമാക്കാറ്. ദേശീയ ശതമാനം 80.91 എന്നു പറയുമ്പോള്‍ അതില്‍ താഴെ മാത്രം വിജയശതമാനമുള്ള റീജനുകളും ഉണ്ട് എന്നത് വ്യക്തം.

കേരളത്തിലെ S.S.L.C പരീക്ഷയും സിബിഎസ്ഇ പരീക്ഷയും തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വ്യക്ത്യാസം സിബിഎസ്ഇ വിജയശതമാനത്തിലെ സ്ഥിരതയാണ്. അതായത് വിജയശതമാനത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല.

ചെന്നൈ റീജ്യന്റെ കാര്യമെടുക്കാം.
2008 91.75%
2007 91.39%
2006 91.45%
2005 90.00%
2004 90.51%
2003 88.18%
(ഇതു +2 പരീക്ഷാ റിസള്‍ട്ടാണ്, വിജയശതമാനത്തിലെ സ്ഥിരത കാണിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നു.)

കേരളത്തിലെ വിജയശതമാനം നോക്കുക.


1999 - 52.93%
2000 - 56.15%
2001 - 56.22%
2002 - 60.62%
2003 - 64.85%
2004 - 70.06%
2005 - 58.95%
2006 - 68.95%
2007 - 82.29%
2008 - 92.09% (ഷാജി തന്ന 1999 മുതലുള്ള കണക്കുകള്‍)

കഴിഞ്ഞ സര്‍ക്കാരുകളൂടെ കാലത്തോ ഈ സര്‍ക്കാരുകളുടെ കാലത്തോ വിജയ ശതമാനത്തില്‍ സ്ഥിരതയുണ്ടായിട്ടില്ല. 2003 ലെ64.85% ത്തില്‍ നിന്ന് 2004 ല്‍ 70.06% ലേയ്ക്ക് കയറ്റവും 2005 ല്‍ 58.95% ഒരു ഇറക്കവും. ഇത് ഒരിക്കലും ന്യായീകരിയ്ക്കാനാവാത്തതാണ്.

കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും.
അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്.

സര്‍ക്കാര്‍ ഗവര്‍മെന്റു സ്കൂളുകളുടെയും മറ്റും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതു പരമാര്‍ത്ഥം. എങ്കിലും കഴിഞ്ഞവര്‍ഷം ഒന്‍പതില്‍ പഠിച്ചവരാണല്ലോ ഈ വര്‍ഷം പത്തില്‍ പഠിയ്ക്കുന്നത്. അതിനും മുന്‍പേ അവര്‍ എട്ടിലും പഠിച്ചിരുന്നു. അതുകൊണ്ടൂ തന്നെ വിദ്യാഭ്യാസ നിലവാരം ഒരു ഗവര്‍മെന്റിന്റെ കാലാവധിയ്ക്കുള്ളില്‍ വാനോളം ഉയരുമെന്നൊക്കെ കരുതുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. എന്നു തന്നെയല്ല ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഒരു രാത്രികൊണ്ട് ഉയരുമെന്നും കരുതുന്നില്ല. അതുകൊണ്ടൂ തന്നെ വിജയശതമാനം ഒരു പരിധിവിട്ട് ഉയരുന്നതിനെ സംശയത്തോടെ വീക്ഷിയ്ക്കാനേ എനിയ്ക്കാവൂ.


(അതേ സമയം ആസൂത്രിതമായ പദ്ധതികളിലൂ‍ടെ പഠന നിലവരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് ഒരു വര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടൂ ഒരു റിസട്ടുണ്ടാവുന്നതും അഥവാ റിസള്‍ട്ട് പ്രതീക്ഷിയ്ക്കുന്നതും ശരിയാ‍ണെന്ന് എനിയ്ക്ക് തോന്നുന്നില്ല.)


2005 മുതല്‍ വിജയശതമാനം ഉയരുന്നില്ലേ എന്നു ന്യായമായും സംശയിയ്ക്കാം. പക്ഷേ പത്തു ശതമാനത്തോളം ഉള്ള അന്തരം അതിന്റെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്നതാണ്.

നാരായണന്‍ വാദിയ്ക്കുന്നതുപോലെ ഗ്രേഡിംഗ് അടിസ്ഥാനപ്പെടുത്തിയതുകൊണ്ടാണ് ഈ വര്‍ദ്ധനവെങ്കില്‍ അത് കാണേണീയിരുന്നത് 2006ല്‍ ആണ്. അതൊട്ട് ഉണ്ടായില്ലതാനും.

മാതൃഭൂമി നടത്തിയ സര്‍വ്വേഫലം ഇവിടെ കൊടുക്കുന്നു.
SSLC poll Mathrubhumi

76.15% ആള്‍ക്കാര്‍ SSLC വിജയശതമാനത്തിലെ വര്‍ദ്ധനവ് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതുകൊണ്ടല്ലെന്നു വിശ്വസിയ്ക്കുന്നു. ഈ പോള്‍ ഒരു ഏകകമായി കണക്കാക്കാന്‍ ആവില്ല. രാഷ്ട്രീയ താത്പര്യമുള്ളവരും ഒക്കെ പോള്‍ ചെയ്തിട്ടൂണ്ടാവാം. എങ്കിലും ഈ പോള്‍ ഒരു സന്ദേശം നല്‍കുന്നുണ്ട് എന്നു മറക്കാന്‍ പാടില്ല.


സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി എന്നു കാണിയ്ക്കേണ്ടത് സര്‍ക്കാരിന്റെ രാഷ്ടീയ ആവശ്യമാണ്. അതുകൊണ്ടൂ തന്നെ സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂടായ്കയില്ല എന്നു തീര്‍ച്ചയായും സംശയിയ്ക്കാം. പലയിടത്തുനിന്നും വന്ന ആരോപണങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും വിരല്‍ ചൂണ്ടുന്നതും അത്തരം ഒരു സാധ്യതയിലേയ്ക്കാണ്.
പ്രത്യാരോപണങ്ങളും മറുവാദങ്ങളും ഉണ്ടായിട്ടൂണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. (സര്‍ക്കാര്‍ വിജയശതമാനം ഉയര്‍ത്തിയോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രധാന വിഷയം, പറഞ്ഞുവന്നപ്പോള്‍ പരാമര്‍ശിച്ചു എന്നു മാത്രം.)

വിജയശതമാ‍നം ഉയര്‍ത്തുന്നതിലല്ല ന്യായമായ ഒരു വിജയശതമാനം സ്ഥിരമായി കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നതിലാവട്ടെ സര്‍ക്കാരിന്റെ ശ്രദ്ധ. ചോദ്യങ്ങളുടെ നിലവാരത്തിലും, മൂല്യനിര്‍ണ്ണയത്തിലും സ്ഥിരത കൈവരട്ടെ. അങ്ങനെയാണെങ്കില്‍ വിജയശതമാനത്തിലും സ്ഥിരതയുണ്ടാവും. ഏതെങ്കിലും ഒരു വിഷയം കടുകട്ടിയായതുകൊണ്ട് കൂട്ടത്തോടെ തോല്‌‌വി ഉണ്ടാവുന്നതും എളുപ്പമായതുകൊണ്ട് വിജയശതമാനം കുത്തനെ ഉയരുന്നതും ഒഴിവാകട്ടെ. അങ്ങനെയാണെങ്കില്‍ മാത്രമേ 2005ലും 2006ലും 2007ലും ഒക്കെ പാസായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനാവൂ. അങ്ങനെയാണെങ്കില്‍ മാത്രമെ SSLC യെ ഒരു മികവിന്റെ ഏകകമായി പരിഗണിയ്ക്കാനുമാവൂ.

Monday, April 14, 2008

ദേ ഇങ്ങോട്ടു നോക്കിയേ....

ദയവായി ആരും അങ്ങോട്ടു നോക്കരുത്.

Wednesday, April 09, 2008

50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍

(ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവത്തിലിന്റെ ലേഖനം ബൂലോകര്‍ക്കായി യുണീകോഡിലേയ്ക്ക് പകര്‍ത്തുന്നു.)

അടുത്ത കാലത്തായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥിരമായി ആ‍വര്‍ത്തിയ്ക്കുന്ന മന്ത്രമാണ് ‘50-50 അനുപാതത്തിലാകണം കലാലയ പ്രവേശനം ’ എന്നത്.സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഈ മന്ത്രം ഉയര്‍ന്നു വന്നത്.സ്വാശ്രയസ്ഥാപനങ്ങളില്‍ 50% സൌജന്യസീറ്റുകള്‍ കൂടുതല്‍ ഫീസടയ്ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നു പറഞ്ഞാണു തുടങ്ങിയത്. അതിനോട് ചേര്‍ന്ന് രണ്ടു സ്വാശ്രയസ്ഥാപനങ്ങള്‍ = ഒരു ഗവര്‍മെന്റ് കോളേജ് എന്ന മുദ്രാവാക്യവുമുണ്ടായി. സാമൂഹിക നീതി പാലിയ്ക്കാന്‍ ഇതു കൂടിയേ തീരൂ എന്നതായിരുന്നു വാദഗതി.യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപറഞ്ഞപ്പോള്‍ ഇടതുപക്ഷത്തെ ഭയന്ന് സ്വയം നീതീകരിയ്ക്കുവാനുള്ള ഒരു ശ്രമം മാത്രമാണെന്നാണു മിക്കവരും കരുതിയത്.കാരണം ഇത് ഒരിടത്തും നടപ്പിലില്ലാതിരുന്ന കാര്യമാണ്. ഇത് കോടതിയ്ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നു മനസിലാക്കാന്‍ കഴിയുമായിരുന്നു.(TMA പൈ കേസില്‍ പിന്നീട് കോടതി പറഞ്ഞത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നവര്‍ ഫീസുകൊടുക്കുന്നത് ലോകമെമെമ്പാടുമുള്ള ഏര്‍പ്പാടാണെന്നായിരുന്നു.) പക്ഷേ, ഇരുമുന്നണികളും ഇത് ഏതാണ്ട് പ്രകൃതിനിയമം പോലെ അടിസ്ഥാനപരമായി കരുതി പ്രചാരണം നടത്തിത്തുടങ്ങി. ഇതിനെതിരെ ശബ്ദിയ്ക്കുന്നവരെ കച്ചവടക്കാരായി ചിത്രീകരിയ്ക്കുന്നതിനായിരുന്നു ഇരു കൂട്ടരുടെയും ശ്രമം.

ഇങ്ങനെയൊരു അനുപാതത്തെക്കുറിച്ച് ചിന്തിയ്ക്കാനിടയായ സാഹചര്യം മനസിലാക്കുന്നത് നല്ലാതായിരിയ്ക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. അതാണു പിന്നീട് പലരും മാനദണ്ഢമായി എടൂത്തത്. സര്‍ക്കാരുകള്‍ ഇങ്ങനെയൊരു അനുപാതം നടപ്പിലാക്കാന്‍ ചിലയിടത്തു ശ്രമിച്ചു. പക്ഷേ ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയുള്ള നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

പ്രസിദ്ധമായ ഉണ്ണികൃഷ്ണന്‍ കേസില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ തീരുമാനമായപ്പോള്‍ 50% സീറ്റ് സൌജന്യമായിരിയ്ക്കണമെന്നതായിരുന്നു കോടതിയുടെ നിഗമനം.പക്ഷേ ഈ വിധി വിദ്യാഭ്യാസ ഏജനസികള്‍ക്ക് പ്രത്യേകിച്ച് സീറ്റുകളുടെ കാര്യത്തില്‍ ന്യൂനപക്ഷത്തിന് ഒട്ടൂം സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് അപ്പീല്‍ നല്‍കുകയും പിന്നീട് ടി.എം.അ പൈ കേസില്‍ മുന്‍പറഞ്ഞ വിധി എതാണ്ടൂ പൂര്‍ണ്ണമായും തള്ളിക്കയുകയും ചെയ്തത്. ആ വിധിയില്‍ നിന്ന് ക്യാപിറ്റേഷന്‍ ഫീ വാങ്ങരുതെന്ന കാര്യം മാത്രമേ പതിനൊന്നംഗ ബഞ്ച് സ്വീകരിച്ചുള്ളൂ.

ഉണ്ണികൃഷ്ണന്‍ കേസിലെ തീര്‍പ്പുവച്ചുകൊണ്ടാവണം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സാമൂഹിക നീതിയുടെ പുതിയ പ്രമാണം കണ്ടെത്തിയത്. അതൊരു ആയുധമാക്കി സര്‍ക്കാരിനു യാതൊരു മുതല്‍ മുടക്കുമില്ലാതെ പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചാല്‍ തങ്ങള്‍ക്കു വലിയ നേട്ടമായിരിയ്ക്കുമെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കി. ശക്തമായ പ്രചാരണം നടത്തി 50% സൌജന്യമാക്കാന്‍ സ്വാശ്രയസ്ഥാപനങ്ങളുടേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത്തരം സ്ഥാപനങ്ങള്‍ അനുവദിയ്ക്കണമെങ്കില്‍ ഈ വ്യവസ്ഥ സമ്മതിച്ചേ പറ്റൂ എന്നു ചില മാനേജുമെന്റുകളുമായി സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. ഏതാനും പേര്‍ കോളേജിനുള്ള അപേക്ഷാ ഫോറത്തില്‍ ഈ വ്യവസ്ഥ വെട്ടിക്കളയാതെ ഒപ്പിട്ടിരിയ്ക്കാം. ചിലര്‍ സബ്ജക്ട് ടു മൈനോറിറ്റി റൈറ്റ്സ് എന്നു കൂടി ചേര്‍ത്ത് ഒപ്പിട്ടു. കാരണം അന്നു ന്യൂനപക്ഷ വിഭാഗത്തിനുള്ള പലരും ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്കെതിരെ അപ്പീലിനു പോയിരിയ്ക്കുകയായിരുന്നു.

പക്ഷേ ഒരവസരത്തിലും സാമുദായിക-മത നേതാക്കന്മാരെ വിളിച്ചു വരുത്തുകയോ ഔദ്യോഗിക ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നതാണു വസ്തുത. അപേക്ഷ സമര്‍പ്പിച്ച ചില മാനേജുമെന്റു പ്രതിനിധികള്‍ നിര്‍ബന്ധത്തിന്റെ പേരില്‍ ഇതു സമ്മതിച്ചിട്ടൂണ്ടെങ്കില്‍ പോലും നിയമപരമായി സാധൂകരിയ്കാനാവില്ല. ഇങ്ങനെയൊരു അടിസ്ഥാനത്തില്‍ മതാദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും ധാരണയുണ്ടാക്കിയിരുന്നെന്ന പ്രചാരണമാണ് പിന്നീട് ചിലര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിയ്കുന്നത്.അത് വാസ്തവവിരുദ്ധമാണ്. കാരണം അവര്‍ മുന്‍പറഞ്ഞ വിധിയ്ക്കെതിരെ കോടതിയിലെത്തിയിരിയ്ക്കുകയായിരുന്നല്ലോ.

സമ്മര്‍ദ്ദം ചെലുത്തി അവകാശം അടിയറവു വയ്പ്പിയ്ക്കാമോ?
ഇതിന്റെ ഭരണഘടനാപരമായ വശം കൂടി മനസിലാക്കിയാലേ ഇതിന്റെ നിരര്‍ത്ഥകത മനസിലാവുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിയ്ക്കാനും നടത്താനുമുള്ള മൌലീകാവകാശമുണ്ട്. ഈ അവകാശത്തില്‍ കൈയ്യേറാനുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടാകുമെന്നും പക്ഷേ കോടതികള്‍ ഈ അവകാശങ്ങള്‍ സംരംക്ഷിയ്ക്കാന്‍ ബാധ്യസ്ഥമാണെന്നും ജഡ്ജിമാര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ തന്നെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും മറ്റും നിഷേധിയ്ക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി.അതോടൊപ്പം സര്‍ക്കാരിന്റെ അധികാരവും സാമ്പത്തിക ശേഷിയും വര്‍ദ്ധിച്ചതുകൊണ്ട് അതുപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്ക്കാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിയ്ക്കുന്ന സാഹചര്യമുണ്ടാകാമെന്ന വസ്തുത വിധിന്യായം തന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ പണവും അധികാരവും ഉപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ആരുക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.

കേരളാ വിദ്യാഭ്യാസബില്ലിനെതിരെയുള്ള വിധിയില്‍ ചീഫ് ജസ്റ്റീസ് ദാസ് അങ്ങനെ ഗ്രാന്റ് ആയുധമായി ഉപയോഗിച്ച് സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുവാന്‍ ശ്രമിയ്ക്കുന്നതായി സൂചിപ്പിച്ചിരുന്നു(പാര: 59). ഇങ്ങനെ ഒരു സ്ഥാപനം അതിന്റെ അവകാശം അടിയറവു വച്ചാല്‍ അത് ഭരണഘടനാപരമായി സാധുവായിരിയ്ക്കില്ല എന്ന അഭിപ്രായമാണ് സെന്റ് സേവ്യേര്‍സ് കേസിലെ വിധി തീര്‍പ്പില്‍ ജഡ്ജിമാര്‍ പ്രകടിപ്പിച്ചതും. ഒരു സമൂഹത്തിന്റെ മൌലീകാവകാശം അടിയറവു വയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.അടുത്ത തലമുറകള്‍ക്കു വേണ്ടീകൂടിയുള്ള അവകാശം പണയപ്പെടുത്താന്‍ പറ്റില്ല(പാര 188). ഇതു രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കില്‍ ഇനിയെങ്കിലും അവര്‍ അതു മനസിലാക്കണം. അവകാശങ്ങള്‍ മനസിലാക്കേണ്ടത് കോടതി വിധികളുടെ അടിസ്ഥാനത്തിലാവണം. അതിനാല്‍ ഉണ്ണികൃഷ്ണന്‍ കേസി വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ ചുമതലക്കാര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയിട്ടൂണ്ടെങ്കില്‍ പോലും അതിനു സാധുതയില്ല. മാത്രമല്ല അന്നു ന്യൂനപക്ഷ സമൂഹം ആ വിധി തീര്‍പ്പിനെതിരായി അപ്പീലിനു പോയിരിയ്ക്കുകയായിരുന്നെന്നും ഓര്‍ക്കണം. അപ്പീല്‍ വിധിയനുസരിച്ച് സര്‍ക്കാരുകളുടെ പിടിവശിയ്ക്ക് അര്‍ത്ഥമില്ലായെന്ന് തീര്‍ത്തും തെളിഞ്ഞിരിയ്ക്കുകയാണ്.

വിലകുറഞ്ഞ രാഷ്ടീയ തന്ത്രം
സ്വാശ്രയസ്ഥാപനങ്ങള്‍ തന്നെ 50% വരെ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഫീസുകൊടുത്ത് മറ്റുള്ളവരെ പഠിപ്പിയ്ക്കണമെന്നു പറയുന്നത് ശരിയാകുമോ? ശരിയല്ലെന്നാണ് കോടതി പിന്നീട് ചൂണ്ടിക്കാട്ടിയത്. കൈ നനയാതെ മീന്‍ പിടിയ്ക്കാനുള്ള തന്ത്രം സാമൂഹിക നീതിയാവില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ബാധ്യത ആദ്യമായി സര്‍ക്കാരിനുള്ളതാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടാതെ പറ്റില്ല. പൊതുമുതലിന് എല്ലാവര്‍ക്കും അവകാശമുണ്ട്. അതു സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ചേര്‍ന്നു സഹകരിയ്ക്കുകയാണെങ്കില്‍ അത് ഏറെ എളുപ്പമാവും. അല്ലാതെ സ്വകാര്യ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിതപ്പാമെന്നു സര്‍ക്കാര്‍ കരുതുന്നതു ശരിയല്ല.

1957 ലെ കേരളാ വിദ്യാഭ്യാസ ബില്ലിന്റെ വിധിതീര്‍പ്പില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായോഗികമായി സര്‍ക്കാര്‍ സഹായം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല.അത് അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വയ്ക്കാതെ പറ്റിയില്ലെങ്കില്‍ സാമ്പത്തികമായ അത്യാവശ്യത്തിനു വേണ്ടി 30(1) വകുപ്പില്‍ പറയുന്ന അവകാശം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും(59). ഇത് തീര്‍ച്ചയായും അസാധുവാണെന്നാണ് സെന്റ് സേവ്യേര്‍സ് കോളേജ് കേസില്‍ സുപ്രീം കോടതി പറഞ്ഞു വയ്ക്കുന്നത്(ലെല 189).

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യത്തിന് ഉതകണം
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്ഥലകാലവ്യത്യാസമനുസരിച്ചും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ചും മുന്‍‌‌ഗണന നല്‍കാതിരിയ്ക്കാനാവില്ല. കേരളത്തില്‍ തമിഴ് ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവിടെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍‌ഗണന നല്‍കണമല്ലോ. അതിനാല്‍ വിദ്യാര്‍ത്ഥീ പ്രവേശനം നല്‍കാനുള്ള അധികാരം അവര്‍ക്ക് സുപ്രധാനമാണ്. അത് അത്തരം വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യവുമാണല്ലോ. എങ്കിലും കഴിയുന്നിടത്തോളം മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും എന്നും പ്രവേശനം നല്‍കുകയും ചെയ്യും.

50:50 കാര്യത്തില്‍ ചില രാഷ്ടീയക്കാര്‍ക്ക് ദുര്‍വാശിയാണ്. വിളിച്ചുപറഞ്ഞ മുദ്രാവാക്യത്തില്‍ നിന്നു പിന്മാറാന്‍ ബുദ്ധിമുട്ടൂണ്ട്. അതില്‍ നിന്നു പിന്മാറിയാല്‍ മറുഭാഗം മുതലെടുക്കുമെന്ന ഭീതിയാണെന്നു തോന്നുന്നു കക്ഷികളെ നയിയ്ക്കുന്നത്. സ്വാശ്രയസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളിലും എങ്ങിനെയാണു പ്രവേശനം നടത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥീ പ്രവേശനത്തിന്റെയും ഫീസിന്റെ കാര്യത്തില്‍ അയവുവരുത്തി ഒന്നിച്ചുചേര്‍ന്ന് എങ്ങിനെയെല്ലാം പാവപ്പെട്ടവരെ സഹായിക്കാമെന്ന് ആലോചിച്ച് വിദ്യാലയങ്ങളെ വളര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടത്. അല്ലാതെ ദുരാരോപണങ്ങളുയര്‍ത്തുകയും അവകാശങ്ങള്‍ നിഷേധിച്ച് സ്വകാര്യ ഏജന്‍സികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നത് നീതീകരിയ്ക്കാനാവില്ല. അതു സാമൂഹിക നീതിയ്ക്കു നിരക്കുന്നതുമല്ല. അതു രാഷ്ടീയത്തിലെ അഭ്യാസം മാത്രമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സഹായകരമാവില്ല.

Monday, March 17, 2008

വാനം നോക്കികളും കേരള രാഷ്ട്രീയവും

മുന്‍‌‌കൂ‍ര്‍ജാ‍മ്യം:-ബാംഗ്ലൂരില്‍ ഇരുന്നുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഈ എഴുതുന്നതിന് അതിന്റേതായ കുഴപ്പങ്ങള്‍ ഉണ്ടാവാ‍ന്‍ സാധ്യതയുണ്ട്. വായനക്കാരുടെ സഹായം കൊണ്ട് അവയൊക്കെ പരിഹരിയ്ക്കാമെന്നും പോസ്റ്റ് ഒന്നുകൂടെ മെച്ചപ്പെടുത്താമെന്നും കരുതുന്നു.

അപ്രതീ‍ക്ഷിതമായി വന്നെത്തിയ വേനല്‍ മഴ കുട്ടനാട്ടില്‍ വിതച്ചനാശത്തെക്കുറിച്ച് ഞാനെന്തിനു പ്രത്യേകിച്ചു പറയണം. കൊയ്ത്തിനാളെ കിട്ടാതെയും കൊയ്ത്തുമെഷീന്‍ ഇറക്കാനാവാതെയും ബുദ്ധിമുട്ടൂന്ന കര്‍ഷകന് പ്രകൃതിയുടെ വക ഒരു പ്രഹരം കൂടി. കൊയ്ത്തുമെഷീന്‍ ഇറക്കാന്‍ പാര്‍ട്ടി ആപ്പീസില്‍ അപേക്ഷകൊടുക്കണമത്ര. കൊയ്യാനുള്ളതും മെതിയ്ക്കാനുള്ളതും ചാക്കിലായതുമെല്ലാം മഴയില്‍ നനഞ്ഞു, കിളിര്‍ത്തു. പന്ത്രണ്ടു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.

കിട്ടിയതക്കം മുതലാക്കി പ്രതിപക്ഷം ഭരണക്ഷത്തിനെതിരെ ആഞ്ഞടിയ്ക്കുന്നു. സത്യാഗ്രഹം, ധര്‍ണ്ണ, ഉപവാസം.
ഭരണപക്ഷം കൈകഴുകാനുള്ള തത്രപ്പാടിലാണ്. മഴവരുന്നതിന് കമ്യൂണിസ്റ്റു പാര്‍ട്ടി എന്തു പിഴച്ചു എന്നാണ് ചോദ്യം. നെല്ലു മുഴുവന്‍ സംഭരിയ്ക്കാമെന്ന് കൃഷിമന്ത്രി. കേന്ദ്രത്തിന്റെ സഹായം ചോദിച്ചിട്ടൂണ്ടത്രെ. കിട്ടീയാലും കിട്ടിയില്ലേലും ഊട്ടി. കിട്ടിയാല്‍ കര്‍ഷകരെ സഹായിച്ചെന്നു വരുത്താം. കിട്ടിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പഴിയ്ക്കാം.

ദി ഹിന്ദുവിലെ കാലാവസ്ഥാ പ്രവചനങ്ങള്‍.

Dry weather likely in T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Monday morning)Mainly dry weather will be prevailed over TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Isolated rain likely in costal T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Tuesday morning)Isolated light rain is likely to occur over costal Tamil Nadu, Puducherry and costal AP. Mainly dry weather will be prevailed over interior TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Rain likely in south TN
CHENNAI: Rainfall occured at a few places in south Tamil Nadu. Isolated rainfall occured over kerala and dry weather prevailed over south interior and north Tamil Nadu, AP, Lakshadweep and Karnataka.
FORECAST(Valid until wednesday morning.)Rain or thundershowers is likely at many places over south T.N and Thanjavoor. Mainly dry weather will prevail over A.P, Karnataka, Kerala and Lakshadweep.(Tuesday, Mar 11, 2008)

Isolated rain in Tamil Nadu
CHENNAI: Isolated rainfail occured over Tamil Nadu and Lakshadeweep. Mainly dry weather prevailed over Kerala and dry weather prevailed over AndraPradesh and Karnataka.
FORECAST(Valid until Thursday morning)Rain and thunder showers are likely to occur at few places over costal Tamil Nadu and Puducherry. Isolated rain and thundershowers are likely to occur over interior Tamil Nadu and Kerala. Mainly dry weather will prevail over Andrapradesh and Karnataka.(Wednesday, Mar 12, 2008)

Rain in costal TN
CHENNAI: Rainfall occured at many places over costal Tamil Nadu and a few places over interior Tamil Nadu. Isolated rainfall occured over kerala. Mainly dry weather prevailed over south interior Karnataka and dry weather prevailed over AP, Lakshadweep costal and north interior Karnataka.
FORECAST(Valid until Friday morning.)Rain or thundershowers is likely at many places over costal T.N Puducherry and Kerala and at a few places over south costal Andra Pradesh and south interior Karnataka.(Thursday, Mar 13, 2008)



13 മാര്‍ച്ച് 2008 കടുത്ത ചൂടിന് ആശ്വാസവുമായി വേനല്‍ മഴയെത്തി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായിരുന്നു. താപനില 35 ഡിഗ്രിക്ക് മുകളില്‍ വരെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കിഴക്കന്‍ കാറ്റിലുണ്ടായ തരംഗങ്ങളാണ് കേരളത്തില്‍ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് വേനല്‍ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ മഴ ലഭിച്ചു. അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഒരാഴ്ചയ്ക്ക് ശേഷം മഴ ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (ഉറവിടം - വെബ്‌ദുനിയ)

മാര്‍ച്ച് 14
മാര്‍ച്ച് 15
മാര്‍ച്ച് 16

എട്ടാം തിയതി മുതലുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പരിഗണിച്ചാല്‍ വളരെ വ്യക്തമായ ഒരു ചിത്രമാണ് ലഭിയ്ക്കുന്നത്.തമിഴ്‌‌നാടിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നു തുടങ്ങി, കേരളത്തിലേയ്ക്കും തമിഴ്നാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്കും കര്‍ണ്ണാടകത്തിലെയ്ക്കും പതുക്കെ വ്യാപിയ്ക്കുന്ന മഴ. ലിങ്കുകളില്‍ കാണീച്ചിട്ടൂള്ള ഇന്‍സാറ്റില്‍ നിന്നുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി തമിഴ്‌നാടിന്റീ തെക്കു കുഴക്കു ഭാഗത്തായി രൂപം കൊള്ളുന്ന മേഘങ്ങള്‍ പതുക്കെ കേരളത്തിലേയ്ക്കൂം തമിഴ്നാടിന്റെ ഉള്‍ഭാഗത്തേയ്ക്കും നീങ്ങുന്നു. 5 ആം തിയതി മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാം മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലാണെന്ന്.

നമ്മുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്തു ചെയ്തു?
അഞ്ചാം തിയതി മുതല്‍ വ്യക്തമായ സൂചനകളുണ്ടായിരുന്നിട്ടൂം ഈ വിവരം പ്രാദേശിക മാധ്യമങ്ങളില്‍ എത്തിയ്ക്കാന്‍ നമ്മുടെ കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിനു കഴിഞ്ഞോ. കൃഷി വകുപ്പിനും ബന്ധപ്പെട്ട് അധികാരികള്‍ക്കും അപായ സൂചന നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായോ. ആയെങ്കില്‍ തന്നെ അതിന്റെ ഗൌരവത്തില്‍ ധരിപ്പിയ്ക്കാനായോ.

ഓരോ ദിവസത്തെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും താപനില പറയാനും എവിടെയൊക്കെ മഴ പെയ്തു എന്നു പറയാനും ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കോടികള്‍ ചിലവഴിച്ച് ഉപഗ്രഹങ്ങളുണ്ടാക്കി മേല്‍പ്പോട്ടു വിടുന്നത് വീമ്പു പറയാനോ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാകാനോ അല്ല. അതിനെ യഥാവിധി പ്രയോജനപ്പെടുത്താനാവണം. അതിനു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ കാര്യുക്ഷമമായേ തീരൂ.

നമ്മുടെ ഭരണകൂടം എന്തു ചെയ്തു?
പതിനൊന്നാം തിയതിമുതല്‍ കേരളത്തില്‍ മഴയുണ്ടാകുമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ടുവന്നിട്ടൂം അതിനു മുന്‍പേ ചെറിയതോതില്‍ പലയിടങ്ങളിലും മഴപെയ്തിട്ടും ഉണ്ടായേക്കാ‍വുന്ന വിപത്തു തടയാന്‍ സര്‍ക്കാരെന്തു നടപടിയെടുത്തു. പോട്ടെ സര്‍ക്കാരിന് ഇതൊരു ചിന്താവിഷയമാവുകയെങ്കിലും ചെയ്തോ? സര്‍ക്കാരു വിചാരിച്ചിരുന്നെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ അനുവദിയ്ക്കാന്‍ കര്‍ഷകത്തൊഴിലാളീ സംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമായിരുന്നു. കൂടുതല്‍ തൊഴിലാളികള്‍ കൊയ്ത്തിനിറക്കാന്‍ പ്രേരിപ്പിയ്ക്കാമായിരുന്നു. കുട്ടനാട്ടില്‍ കൊയ്ത്തുയന്ത്രമിറക്കാനുള്ള രാഷ്ട്രീയബുദ്ധിമുട്ടുകളെക്കുറിച്ച് ഈയൂള്ളവന് നേരിട്ട് ബോധ്യം വന്നിട്ടുള്ളതാണ്.

നമ്മുടെ പ്രതിപക്ഷം എന്തു ചെയ്തു?
മേല്‍ പറഞ്ഞ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിയാമായിരുന്നു. കൊയ്ത്തുയന്ത്രമിറക്കാനനുവദിയ്ക്കാത്ത പ്രാദേശിക പാര്‍ട്ടി ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം സംഘടിപ്പിയ്ക്കാമായിരുന്നു.
വിലപ്പെട്ട അഞ്ചുദിവസങ്ങളെങ്കിലും പ്രതിപക്ഷത്തിനും കിട്ടിയിട്ടൂണ്ട്, പ്രശ്നം ഗുരുതരമാവുന്നതിനു മുന്‍പുതന്നെ. കൊയ്ത്തുയന്ത്രമിറങ്ങുവാന്‍ അനുവദിയ്ക്കാനുള്ള സമരം ചെയ്യുവാന്‍ അവര്‍ക്ക് അരമാസമെങ്കിലും സമയം കിട്ടിയിട്ടൂണ്ട്.
പോട്ടെ കര്‍ഷകരുടെ സ്വന്തം കേരളാകോണ്‍ഗ്രസുകാര്‍ എന്തു ചെയ്തു. ജോസഫ് ഗ്രൂപ്പിന് ശക്തമാ‍യ വേരോട്ടമുള്ള കുട്ടനാടൂം മാണിഗ്രൂപ്പിനു സ്വാധീനമുള്ള അപ്പര്‍ കുട്ടനാട്ടിലും കര്‍ഷകരെ സഹായിക്കാനുള്ള മുന്‍‌‌കരുതലുകള്‍ എടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല.

നമ്മുടെ മാധ്യമങ്ങള്‍ എന്തു ചെയ്തു?
ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായ സ്ഥിതിയ്ക്ക് അതിന് അപഗ്രധിയ്ക്കുവാന്‍ കാലാവസ്ഥാ നിരീ‍ക്ഷണ കേന്ദ്രം വേണമെന്നില്ല. ഹിന്ദുവില്‍ വന്ന കാലാവസ്ഥാ റിപ്പോര്‍ട്ടെങ്കിലും പരിഭാഷപ്പെടുത്തി ഗൌരവം കര്‍ക്ഷകരെ ധരിപ്പിച്ചിരുന്നോ? പറഞ്ഞാലും കൊണ്ടാലും പഠിയാക്കാത്ത ആത്മപരിശോധനയ്ക്ക് തയ്യാറാകാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണൂകളിലേയ്ക്കും കാതുകളിളേയ്ക്കും വരാന്‍ പോകുന്ന വിപത്തിന്റെ ചിന്തകളെത്തിയ്ക്കുവാന്‍ മാധ്യമങ്ങള്‍ക്കായോ? കര്‍ഷകത്തൊഴിലാളികളുടെ ദൌര്‍ലഭ്യവും കൊയ്ത്തുയന്ത്രം ഇറങ്ങുന്നനുള്ള തടസങ്ങളും വേനല്‍മഴയ്ക്കും കൃഷിനാശത്തിനുമുള്ള സാധ്യതകളും പൊതുജനശ്രദ്ധയില്‍ പ്രധാനവിഷയമാക്കുവാന്‍ ഇവര്‍ക്കായോ?

ഇല്ല പൊതുജനമേ, ഞങ്ങള്‍ പഠിയ്ക്കില്ല. പഠിയാനും തെറ്റു തിരുത്താനും ഞങ്ങള്‍ക്കു മനസില്ല. വിവാദങ്ങളിലാണ് ഞങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ക്ക് ഒരു ദുരന്തമുണ്ടാവുമ്പോള്‍ നിങ്ങളോട് സഹതപിയ്ക്കാനും, നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനും ഞങ്ങളുണ്ടാകും. പക്ഷേ അതിനു നിങ്ങള്‍ക്കു ദുരന്തമുണ്ടായാലെല്ലേ ഒക്കൂ. തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല.

Saturday, March 15, 2008

അയ്യര്‍ സാറിന് ഗണേഷ് കുമാര്‍‌ എഴുതുന്നത്...

ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ തുറന്നകത്തിന് ഗണേഷ് കുമാറിന്റെ മറുപടി(2008 മാര്‍ച്ച് 15 മനോരമയില്‍ പ്രസിദ്ധീകരിച്ചത്.)

പ്രധാന ആരോപണങ്ങള്‍
1. ട്രസ്റ്റിനു കീഴിലാക്കിയ ഭൂമി തന്റേതല്ല തന്റെ പിതാവിന്റെയാണ് എന്ന കൃഷ്ണയ്യരുടെ വാദത്തില്‍ എന്തെങ്കിലും യുക്തിയുണ്ടോ?
ഭൂപരിഷ്കരണ നിയമം മറികടക്കുന്നതിന് കൃഷ്ണയ്യരുടെ കുടുംബവക സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ മാറ്റി. 1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നടപടി നിര്‍ത്തിവയ്ക്കല്‍ ബില്ല് സഭയില്‍ വരുന്നതിനു മുന്‍പ് ഉണ്ടായ ഈ കൈമാറ്റം യാദൃശ്ചികമെന്നു കരുതാനാവുമോ? (വി.ആര്‍ കൃഷ്ണയ്യരാണ് അന്നു നിയമമന്ത്രി.)

2. ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ട്രസ്റ്റുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന കൃഷ്ണയ്യരുടെ വാദം ശരിയാണോ?
1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നിര്‍ത്തിവയ്ക്കല്‍ നിയമം, 1961 ലെ കേരള അഗ്രേറിയല്‍ റിലേഷന്‍സ് ആക്ട് എന്നിവയനുസരിച്ച് ഒഫീഷ്യല്‍ ട്രസ്റ്റിയുടെ അധീനതയിലുള്ള സ്വത്തുക്കളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടൂണ്ട്.

3. മുന്‍ എം.എല്‍.എ എന്ന നിലയിലും സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുമുള്ള പെന്‍ഷന്‍ വാങ്ങുന്നു.(ഗൌരിയമ്മ രണ്ടു പെന്‍ഷന്‍ വാങ്ങിയ്ക്കുന്നതിനെ വിമര്‍ശിച്ച കൃഷ്ണയ്യര്‍ക്ക് ഗൌരിയമ്മയുടെ മറുപടി.)

4. 1968നു മുന്‍പേ രാഷ്ട്രീയം ഉപേക്ഷിച്ചതായി അവകാശപ്പെടുന്ന കൃഷ്ണയ്യര്‍ രാഷ്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതു മറന്നു പോയോ? എല്‍.ഡി.എഫ് പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയിരുന്നപ്പോള്‍ നടത്തിയ 23 ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ കൃഷ്ണയ്യര്‍ എന്തേ മറന്നു പോയീ.

5. ശാരദാമഠത്തിന് ദാനമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ നല്‍കിയ എറണാകുളം എം.ജി. റോഡിലെ സ്ഥലവും വീടും വിലവര്‍ദ്ധിച്ചപോള്‍ തിരികെ എഴുതി വാങ്ങിച്ചു. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയായ 1.7 ലക്ഷം രൂപാ ഇടതുപക്ഷ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. മൂന്നു കോടി വിലവരുന്ന ഈ സ്വത്തിന് 1.7 ലക്ഷം മാത്രം സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കിയതില്‍ അപാകതയില്ലേ?

6.മദനിയുടെ വിമോചനം സംബന്ധിച്ച് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം നിയമോപദേശം തേടി കൃഷ്ണയ്യരെ കാണുവാന്‍ ചെന്ന ഗണേഷ് കുമാറിനെയും ഉമ്മന്‍ ചാണ്ടിയേയും മദനിയുടെ പിതാവിനെയും കൃഷ്ണയ്യര്‍ ആട്ടിയിറക്കി.

Wednesday, March 05, 2008

യത്ര നാര്യസ്തു പൂജ്യന്തേ ....

(“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ ”-മനുസ്മൃതി)

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുന്യാന എന്റെ സഹപ്രവര്‍ത്തകയാണ്. കഴിഞ്ഞയാഴ്ച ഞങ്ങളോട് അവര്‍ ഹിമാചല്‍ പ്രദേശിലെ ചില ആചാരങ്ങളെക്കുറിച്ചു പറഞ്ഞു.

അവിടെ സ്ത്രീകളെ ദേവീ തുല്യരായാണ് കണക്കാക്കുന്നത്. പാര്‍വ്വതീദേവിയുടെ അവതാരമെന്നുള്ള സങ്കല്പമാണ് ഇതിനു പിന്നില്‍.

സദ്യകളില്‍ ബാലികമാര്‍ക്ക് ആദ്യം ഭക്ഷണം വിളമ്പും. പിന്നെ സ്ത്രീകള്‍ക്ക്. അതും കഴിഞ്ഞേ ആണുങ്ങള്‍ ഭക്ഷണം കഴിയ്ക്കൂ.

ആണ്‍കുട്ടികളുടെ ജന്മദിനാഘോഷങ്ങളിലും മറ്റും ബാലികമാരെ പ്രത്യേകം പൂജിച്ച് അനുഗ്രഹം വാങ്ങുമത്രേ.

എത്ര മനോഹരമായ ആചാരം, അല്ലേ?

Wednesday, February 20, 2008

വിദ്യാഭ്യാസമന്ത്രിയ്ക്ക് കെ.എസ്.യു വിന്റെ മുന്നറിയീപ്പ്

“വിവിധ കോഴ്സുകള്‍ക്ക് വിവിധ ഫീസെന്ന മാനേജുമെന്റുകളുടെ ആവശ്യം അംഗീകരിച്ചുകൊടുത്താല്‍ വിദ്യാഭ്യാസമന്ത്രിയെ വഴിനടത്തില്ലെന്ന് കെ.എസ്.യു മുന്നറിയീപ്പു നല്‍കി.” (മലയാള മനോരമ ഫെബ്രുവരി 20,2008)

ചെലവു കുറഞ്ഞ കോഴ്സിന് കുറഞ്ഞ ഫീസും ചെലവുകൂടിയതിന് കൂടിയ ഫീസും. അതല്ലേ ന്യായം. മാനേജുമെന്റുകളുടെ ഈ ആവശ്യത്തില്‍ എന്താണ് അപാകത?!

കഴിഞ്ഞ അഞ്ചാറു വര്‍ഷമായി വിദ്യാര്‍ത്ഥീസംഘടനകളുടെ ആവശ്യങ്ങളുടെ യുക്തി എനിയ്കു പിടികിട്ടൂന്നില്ല.

Wednesday, February 13, 2008

നിരോധിയ്ക്കപ്പെട്ട മരുന്നുകള്‍

കുറച്ചുമുന്‍പേ കിട്ടിയ ഫോര്‍വേര്‍ഡ് ആണ്. ഇതിന്റെ ആധികാരികതയെക്കുറിച്ച് എനിയ്ക്ക് തീരെ വിവരമില്ല. ബൂലോഗത്തിലെ ഡോക്ടര്‍മാര്‍ അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നു.

India has become a dumping ground for banned drugs; also the business for production of banned drugs is booming. Plz make sure that u buy drugs only if prescribed by a doctor (Also, ask which company manufactures it, this would help to ensure that u get what is prescribed at the Drug Store) and that also from a reputed drug store. Not many people know about these banned drugs and consume them causing a lot of damage to themselves.

DANGEROUS DRUGS HAVE BEEN GLOBALLY DISCARDED BUT ARE AVAILABLE IN INDIA . The most common ones are D cold, action 500 & Nimulid.


ANALGIN:
This is a pain-killer. Reason for ban: Bone marrow depression...
Brand name : Novalgin
____________ _________ _________ _________
CISAPRIDE:
Acidity, constipation. Reason for ban : irregular heartbeat
Brand name : Ciza, Syspride
____________ _________ _________ _________
DROPERIDOL:
Anti-depressant. Reason for ban : Irregular heartbeat.
Brand name : Droperol
____________ _________ _________ _________
FURAZOLIDONE:
Antidiarrhoeal. .. Reason for ban : Cancer.
Brand name : Furoxone, Lomofen
____________ _________ _________ _________
NIMESULIDE:
Painkiller, fever. Reason for ban : Liver failure.
Brand name : Nise, Nimulid
____________ _________ _________ _________
NITROFURAZONE:
Antibacterial cream.

Reason for ban :

Cancer...
Brand name : Furacin
____________ _________ _________ _________
PHENOLPHTHALEIN:
Laxative. Reason for ban : Cancer.
Brand name : Agarol
____________ _________ _________ _________
PHENYLPROPANOLAMINE
cold and cough. Reason for ban : stroke.
Brand name : D'cold, Vicks Action-500
____________ _________ _________ _________
OXYPHENBUTAZONE:
Non-steroidal anti-inflammatory drug. Reason for ban : Bone marrow depression.
Brand name : Sioril
____________ _________ _________ _________
PIPERAZINE:
Anti-worms. Reason for ban : Nerve damage.
Brand name : Piperazine
____________ _________ _________ _________
QUINIODOCHLOR:
Anti-diarrhoeal. Reason for ban : Damage to sight.
Brand name : Enteroquinol

Saturday, January 26, 2008

ആനുകാലിക പ്രസക്തിയുള്ള ഭരണഘടനയിലെ വകുപ്പുകള്‍ (25,26,28,29,30 വകുപ്പുകള്‍)

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
വകുപ്പ് 25: വിശ്വസിയ്ക്കാനും ഏറ്റുപറയാനും പാലിയ്ക്കുവാനും പ്രചരിപ്പിയ്കാനുമുള്ള അവകാശം.
1)ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ടാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയൂന്നതിനോ വേണ്ടിയിട്ടൂള്ളതോ
b.സൂമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള് ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങള്ക്കുമ്മായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ
ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിയ്കുന്നത് സിക്കുമതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമര്‍ശം ബുദ്ധ,ജൈന സിഖ് മതങ്ങള്ക്കും ബാധകമാണ്.

വകുപ്പ് 26: മതപരമായ കാര്യങ്ങള്‍ നിയന്ത്രിയ്കുന്നതിനുള്ള അവകാശം
ക്രമസമാധാനം, ധാര്മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള് തുടങ്ങുവാനും പ്രവര്ത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവര്ത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.

വകുപ്പ് 28: വിദ്യാലയങ്ങളിലെ മതബോധനങ്ങളിലും മതപരമായ അനുഷ്ടാനങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവകാശം
1) സംസ്ഥാന സര്ക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവര്ത്തിയ്ക്കുന്ന സ്ഥാപനങ്ങളില് മതബോധനം നടത്താന് പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തില്‍ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്ത്ഥിയുടേയോ വിദ്യാര്ത്ഥി മൈനറാണെങ്കില് കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

സാംസ്ക്കാരികവും വിദ്യാഭ്യസപരവുമയ അവകാശങ്ങള്
വകുപ്പ് 29: ന്യൂനപക്ഷങ്ങളുടെ താത്പര്യ സംരക്ഷണം
1) സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരുവിഭാഗത്തിനോ അല്ലെങ്കില് അവരുടെ ഉപവിഭാഗങ്ങള്ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വര്‍ഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിലല്‍ പ്രവേശനം നിഷേധിയ്ക്കന്‍ പാടുള്ളതല്ല.

വകുപ്പ് 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും ഭരിയ്ക്കുവാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം.
1)മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേലപ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള് ഏറ്റെടുകുകയാണെങ്കില് സംസ്ഥാനം നിശ്ചയിയ്ക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിയ്ക്കുന്നതാവരുത്.
2)ഇത്തരം സംസ്ഥാനങ്ങള്ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കില്‍ , ഭാഷാ-മത മൈനോറിറ്റി മാനേജുമെന്റിന്റെ കീഴിലെന്ന കാരണത്താലല്‍ യാതൊരു വിവേചനവും കാണിയ്ക്കാനന്‍ പാടില്ല.