Monday, June 28, 2010

സ്വാശ്രയാതിക്രമം

സെലക്ടീവ് അമ്മനേഷ്യം, സെലക്ടീവ് ഓര്‍മ്മേഷ്യം എന്നിവയൊക്കെപ്പോലെ എല്ലാം അവരവരുടെ താത്പര്യങ്ങള്‍ക്കനുസരീച്ചു മാത്രമേ കാണുകയുള്ളൂ, കേള്‍ക്കുകയുള്ളൂ, മിണ്ടുകയുക്കൂ, ഓര്‍ക്കുകയുള്ളൂ, മറക്കുകയുള്ളൂ.

മാതൃഭൂമിയില്‍ ഇങ്ങനെയൊരു കത്തു പ്രസിദ്ധീകരിച്ചു കണ്ടു. എന്റെ സെലക്ടീവ് കാണേഷ്യം കൊണ്ട് ഞാനതുകണ്ടു. സെലക്ടീവ് അന്ധേഷ്യമുള്ളവര്‍ അതുകാണാതിരിയ്ക്കാം എന്നുള്ളതുകൊന്ട് ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.



വല്ലവര്‍ഗ്ഗീയവാദിയുമായ പള്ളീലച്ചന്മാര്‍ കെട്ടിച്ചമച്ചതാവാം. അല്ലെങ്കില്‍ കരാറൊപ്പിട്ട സര്‍ക്കാരിന്റെ പൊന്നോമന സ്വാശ്രയങ്ങളെ കരിവാരിത്തേയ്ക്കാന്‍ വര്‍ഗ്ഗബോധമില്ലാത്ത-വര്‍ഗ്ഗബോധമുള്ള- ഏതെങ്കിലും കുഞ്ഞാട് എഴുതിപ്പിടിപ്പിച്ചതുമാവാം. എന്തായാലും തഴമ്പുള്ളതും ഇല്ലാത്തതുമായ സഖാക്കന്‍മാരും അവരുടെ സഹയാത്രികരും ഒക്കെ വായിച്ചിരിയ്ക്കുന്നതു നല്ലതാണ്. ഏതായാലും ദേശാഭിമാനിയില്‍ ഈ വാര്ത്ത വരില്ലല്ലോ.

ഇതിന്റെ പകര്‍പ്പവകാശം ആദിയായ സംഗതികളെല്ലാം മാതൃഭൂമിയ്ക്കാണ്‌. ഈ പോസ്റ്റ് ഒരു പരസ്യം മാത്രം.

എന്റെ സ്വാശ്രയ പ്രവേശന പരീക്ഷണങ്ങള്‍


എം.ബി.ബി.എസ്. -അതുതന്നെ പഠിക്കണമെന്ന് 'ഇളയപുത്രന്' നിര്‍ബന്ധം. കേരളത്തില്‍തന്നെ വേണംതാനും. വീടിനടുത്തൊരു മെഡിക്കല്‍ കോളേജുണ്ട്. ചില പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസ മാഫിയാകേന്ദ്രം. ഉയര്‍ന്ന തലവരിപ്പണംകൊടുത്ത് പഠിപ്പിക്കാന്‍ താത്പര്യമില്ലെങ്കിലും ഈ കൊള്ളസംഘത്തിന്റെ പ്രവര്‍ത്തനം നേരിട്ടറിയാമല്ലോ എന്നു കരുതി കോളേജിലൊന്നു കയറി. അഡ്മിഷന്റെ ചുമതലയുള്ള ഓഫീസറോട് നയത്തില്‍ കോഴക്കാര്യം തിരക്കി. പറഞ്ഞതിങ്ങനെ: വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള 15 ശതമാനം ഒഴികെയുള്ള എല്ലാ സീറ്റിനും ഫീസ് പ്രതിവര്‍ഷം 3,20,000 രൂപ. തലവരിപ്പണം വേണ്ട. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം. പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണവും മാര്‍ക്കില്‍ ഇളവുമുണ്ട്.

ഇനി അഡ്മിഷന്‍ കിട്ടാനാരെയാണ് കാണേണ്ടതെന്നു തിരക്കി. ആരെയും കണ്ടിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും 12-ാം ക്ലാസിലെയും മാര്‍ക്കുകളുടെയും ശരാശരിയെടുത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതിന്റെ സര്‍വ വിവരങ്ങളും നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും നിശ്ചിതഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍മാത്രം മതിയെന്നുമാണദ്ദേഹം പറഞ്ഞത്.

വീട്ടിലെത്തി സര്‍ക്കാറിന്റെ പ്രവേശന പരീക്ഷാ പ്രോസ്‌പെക്ടസ് മറിച്ചുനോക്കി. സര്‍ക്കാറിന് നിയന്ത്രണമുള്ള സഹകരണ മെഡിക്കല്‍ കോളേജുകളില്‍പോലും 35 ശതമാനം വരുന്ന മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് പ്രതിവര്‍ഷം നാലരലക്ഷം രൂപ! കരാറൊപ്പിട്ട സ്വാശ്രയകോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് അതിലും കൂടുതല്‍. അപ്പോള്‍പിന്നെ, ഞാന്‍ സന്ദര്‍ശിച്ച സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന 'പണമോഹി'കളുടെ കോളേജിലെങ്ങനെ അതിലും കുറഞ്ഞ ഫീസ് മതിയാകും?

എന്‍ട്രന്‍സ് പരീക്ഷ നടന്നു. ഫലവും വന്നു. പുത്രന് തരക്കേടില്ലാത്ത റാങ്കുണ്ടെങ്കിലും സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം കിട്ടാനതുപോരാ.

ഏതാനും ദിവസങ്ങള്‍ക്കകം നെറ്റില്‍ എല്ലാ അപേക്ഷകരുടെയും മാര്‍ക്കും റാങ്കും മുന്‍ഗണനാ ക്രമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പുത്രന്റെ പേരുണ്ടായിരുന്നു. നിര്‍ദിഷ്ട ദിവസം കോളേജിലെത്തി, പ്രവേശനംനേടി. കൂടുതലായി, പ്രോസ്‌പെക്ടസ്സില്‍ പറഞ്ഞിരുന്നതു പ്രകാരമുള്ള കുറച്ച് സ്‌പെഷല്‍ ഫീസും വാങ്ങി. കോഴയാരും ചോദിച്ചുമില്ല, കൊടുത്തുമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മകനെവിടെ പഠിക്കുകയാണ്?

എത്രദശലക്ഷങ്ങള്‍ മുടക്കിയാണ് അഡ്മിഷനൊപ്പിച്ചതെന്നാണ് ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം! സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാത്ത താന്തോന്നി വര്‍ഗത്തില്‍പ്പെട്ട എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന ഒരു സുഹൃത്തിനെ കണ്ടു. അവിടെ ഫീസ് 48000 രൂപ മാത്രം. കരാര്‍ ഒപ്പിട്ട മര്യാദരാജന്മാരായ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചുകൊടുത്ത ഫീസ് 65000 രൂപ. എന്‍.ആര്‍.ഐ. സീറ്റിന് ഏഴരലക്ഷം വരെയാണ് വാങ്ങുന്നതെന്ന് ജനസംസാരം. ഇത് സര്‍ക്കാര്‍ നിയന്ത്രിത സഹകരണ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്സിന് അരക്കോടിയിലേറെ ആകുമത്രേ! ഇങ്ങനെയെല്ലാം പ്രവേശനത്തെ 'നിയന്ത്രിക്കുന്ന' കമ്മിറ്റിക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് എഴുപതു ലക്ഷത്തിലേറെ രൂപ.

ഇനിയുമുത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ഫീസിന് സമരം ചെയ്യുന്ന നേതാക്കള്‍, കരാറൊപ്പിടാുത്തവരേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടവര്‍ക്ക് അധികാരം കൊടുത്തതറിഞ്ഞിട്ടില്ലേ? താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങി കാര്യക്ഷമമായി നടത്തുന്ന സ്ഥാപനങ്ങളെ മാധ്യമങ്ങളും <സംഘടനകളും കല്ലെറിയുന്നതാര്‍ക്കുവേണ്ടി?

-വര്‍ക്കി പട്ടിമറ്റം, അമ്പലമുകള്‍

8 comments:

ജിവി/JiVi said...

സര്‍ക്കാരുമായി വമ്പന്‍ ഏറ്റുമുട്ടലുകള്‍, കോടികള്‍ ചെലവാക്കി കോടതിയില്‍ കേസ് – കുറഞ്ഞ ഫീസില്‍ പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ എന്തെല്ലാം ചെയ്യണം?

N.J Joju said...

നിലപാടുകള്‍ മാറ്റിയത് സര്‍ക്കാരാണ്‌. KCPCMF ന്റെയും KCECMA ന്റെയും കോളേജുകള്‍ തങ്ങളുടെ പഴയനിലപാടില്‍ തന്നെയാണ്‌ നില്‍ക്കുന്നത്. ന്യായമായ ഫീസ് ക്രോസ് സബ്സിഡി ഇല്ലാതെ, സ്വന്തം നിലയില്‍ പ്രവേശനം ഇവയൊക്കെയാണ്‌ അന്നും ഇന്നും ഇവര്‍ പറഞ്ഞതും പറയുന്നതും.

പാര്‍ത്ഥന്‍ said...

കേരളത്തിന്റെ അതിർത്തി കടന്നാൽ ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റിനും പ്രശ്നമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും അവർക്ക് കമ്മീഷൻ കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാ‍ണ് എല്ലാ കൊല്ലവും സൃഷ്ടിക്കുന്ന അഡ്മിഷന്റെയും ഫീസിന്റെയും എവിടെയും എത്താത്ത ചർച്ചകൾ.

തമിഴ്‌നാട്ടിൽ എഞ്ജിനീയറിംഗിന് ഒരു ലക്ഷം രൂപ വർഷത്തിൽ ഫീസ് കൊടുത്ത് പഠിക്കുന്നതിന് ആർക്കും ഒരു പ്രശ്നവും ഇല്ല. അത് കേരളത്തിൽ ഉപയോഗപ്പെടുത്തിയാൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ആർക്കും അറിവില്ലാതെയാവില്ല.

അനില്‍@ബ്ലോഗ് // anil said...

ജോജു,
ജിവി പറഞ്ഞതു തന്നെയെ എനിക്കും പറയാന്‍ തോന്നുള്ളൂ. കുറഞ്ഞഫീസില്‍ കുട്ടികളെപ്പഠിപ്പിക്കാനായിരുന്നല്ലോ കഴിഞ്ഞകാലങ്ങളില്‍ നടന്ന പുകിലുകളെല്ലാം !!

mr.unassuming said...

ലേശം മന്ദിപ്പും, അല്പ്പം കൊഞപ്പും, നല്ല വിവരക്കേടൂമുള്ള(ന്നാലും അവ്ൻ റാങ്കു ലിസ്റ്റിൽ കയറീട്ടോ !! ) ന്റെ ഇളയ പുത്രനു ഒരാഗ്രഹം ! ഒന്നുകിൽ ഡോക്ടറ് ആകണം അല്ലെങ്കിൽ ചന്ദ്രനിൽ ഒന്നു പോകണം. നേരേ മര്യാദയ്ക്ക് ഉള്ള കുട്ട്യോൾക്ക് സ്ഥിതിയുണ്ടെങ്കിൽ അവരും ആാരയിക്കൊട്ടേന്നു !ഇവിടാരാണ്ടു എതിരു നിന്നോ ??( പക്ഷെയ് കുറച്ചു ലവരുക്കും കൊടുക്കണം കേട്ടാ, ഇല്ലെങ്കിൽ എനിക്കു അസുഖം വരുംബൊ ആരെ കാണിക്കും ??!! ഡാക്ടറ് പുത്രൻ വേറേ വല്ലോന്റേം അപ്പനെ ചികിത്സിച്ചാ മതി !! അയ്യട മനമേ !)
അപ്പൊ പറഞ്ഞു വന്നതു എന്താന്നു വച്ചാൽ ഇവിടെ നല്ല ഡോക്ട്ടറ് കുട്ട്യോൾ ഉണ്ടാവണം ച്ചാൽ എന്റ്രൻസ് പരുവീഷയിൽ അതിഗംഭീര പ്രകടനം നടത്തുകയൊ അതല്ലാ തലയിൽ വേണ്ട വിധം ആൾത്താമസം ഇല്ല്യാച്ചാൽ അപ്പനോട് കെഞ്ചുകയോ ചെയ്താൽ മതിയാകുംട്ടോ !
ഹൈ, ബുധിമുട്ടി, കഷ്ട്ടപ്പെട്ടും, കേസു പറഞ്ഞും, സറ്വ്വ്വ്വോപരി നഷ്ടം സഹിച്ചുനടത്തിക്കൊണ്ടായാലും ഫീസെളവിൽ മിടുക്കന്മാരെ പഠിപ്പിക്കാൻ സെറ്റപ്പുള്ള കൊറേ സലങളുണ്ട് ഗഡീ…….
ന്നാൽ ചേറ്ക്കല്ലേ ചെക്കനെ ???!!!!

ഗ്രീഷ്മയുടെ ലോകം said...

ജോജ്ജൂ,
ഈ പറയുന്ന കോളേജ്ജ് ഏതാണന്നു അറിയുമെങ്കില്‍ ഒന്നു പറഞ്ഞു തരാമോ?

N.J Joju said...

mr.unassuming,

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയക്കോളേജുകളെക്കാള്‍ വിദ്യാര്‍ത്ഥികള്‍ താത്പര്യപ്പെടുന്ന സ്വകാര്യ സ്വാശ്രയങ്ങള്‍ ഉണ്ടെന്നു മറക്കരുത്. അതുകൊണ്ട് സ്വകാര്യസ്വാശ്രയങ്ങളില്‍ പഠിയ്കുന്നവര്‍ മന്ദബുദ്ധികളും വിവരം കെട്ടവരുമാണെന്നുള്ള താങ്കളുടെ ആക്ഷേപം കഴിഞ്ഞ 5-6 വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റ് ഒന്നോടിച്ചു നോക്കിയാല്‍ മാറാവുന്നതേയുള്ളൂ.

മണിസാര്‍,
പ്രൊസ്പക്ടസിലേയ്ക്കുള്ള ലിങ്കുകള്‍ അവിടെത്തന്നെയുണ്ടല്ലോ.

ഗ്രീഷ്മയുടെ ലോകം said...

പട്ടിമറ്റം, അമ്പലമുകള്‍ ഭാഗത്തുള്ള കോളേജിന്റെ വിവരമൊന്നും ആ ലിങ്കില്‍ കിട്ടിയില്ല.അത് കൊണ്ടാണ്....