Wednesday, November 21, 2007

കണ്ണൂതുറന്ന നീതിദേവത

ഇത്രയും നാള്‍ കണ്ണുകെട്ടിയിരുന്ന നീതി ദേവത അതൊന്ന് അഴിച്ചാലെന്താണെന്നു ആലോചിച്ചു. ഒന്നു പരീക്ഷീയ്ക്കുകതന്നെ.

ഒന്നാം പ്രതി ഒരു സ്ഥിരം കള്ളനായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഒരു പണച്ചാക്കിന്റെ വീട്ടില്‍ നിന്നും രാത്രി അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണപ്പണ്ടങ്ങള്‍ മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. എത്ര തങ്കപ്പെട്ട കള്ളന്‍. കള്ളനാണെങ്കിലും അവര്‍ സത്യം സമ്മതിച്ചുവല്ലോ. സത്യസന്ധന്‍. ദേവതയ്ക്ക് അവനോട് ബഹുമാനം തോന്നി.

ആട്ടെ എന്തിനാണ് നീ മോഷ്ടിച്ചത്? ദേവത ചോദിച്ചു.
വീട്ടിലെ ദയനീയ സ്ഥിതി അവര്‍ സത്യസന്ധമായി അവതരിപ്പിച്ചു.
തനിയ്ക്ക് സ്ഥിരമായി ഒരു വരുമാനമില്ലെന്നും അവനുണര്‍ത്തിച്ചു.

കഷ്ടം! നീതി ദേവതയ്ക്ക് അവനോട് അനുകമ്പ തോന്നി. സര്‍ക്കര്‍ സര്‍വ്വീസില്‍ അവന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഒരു ജോലി കൊടുക്കാന്‍ ദേവത വിധിച്ചു.

രണ്ടാം പ്രതി ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
പരീക്ഷയില്‍ കോപ്പിയടിച്ചതാണ് കുറ്റം.
പരീക്ഷയുടെ തലേന്ന് കരണ്ടു പോയിരുന്നത്ര. അതിനാല്‍ പഠിയ്ക്കാന്‍ പറ്റിയില്ല പോലും.
അവനെയും ദേവത കുറ്റവിമുക്തനാക്കി.

.......ബാക്കി നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിച്ചു കൊള്ളുക

2 comments:

ക്രിസ്‌വിന്‍ said...

തുടര്‍ച്ച...
"പാവം ദേവത!."


എന്ന കമന്റും വിട്ട്‌ രണ്ടു പേരും വീട്ടിലേക്ക്‌ നടന്നു

chithrakaran ചിത്രകാരന്‍ said...

കണ്ണിലെ കെട്ട് ഒന്നഴിച്ചു തരു.
ഒന്നു വിധിക്കട്ടെ!